Activate your premium subscription today
സൂര്യനണിയിച്ച ആഭരണങ്ങളഴിച്ചു വച്ച് പകൽ സ്വസ്ഥയായി. നേരം സന്ധ്യയാകുന്നു. അന്നേരമാണ് നീരജ തിരിച്ചു വന്നത്. പതിവു പോലെ വന്ന് ചെരിപ്പഴിക്കാതെ അവൾ വീട്ടിലേക്കു കടന്നു. വീട് തന്നോടു പിണങ്ങി മുഖം വീർപ്പിച്ചിരിക്കുകയാണെന്ന് അവൾക്കു മനസ്സിലായി. സ്വീകരണ മുറിയിലാരോ വന്ന ശബ്ദം കേട്ട് നീരജയുടെ അമ്മ പ്രഫ.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ നെറ്റിപ്പട്ടം കണ്ടപ്പോൾ അയാൾക്ക് വെളിച്ചെണ്ണയിൽ പൊള്ളിച്ചെടുത്ത ഗുരുവായൂർ പപ്പടത്തിലെ സ്വർണക്കുമിളകൾ ഓർമ വന്നു. തൃശൂരിൽ പൂരമാകാറായി. വടക്കുന്നാഥന്റെ മൈതാനത്ത് പൂരച്ചമയങ്ങളുടെ പ്രദർശനം കണ്ടു നടക്കുകയായിരുന്നു അയാൾ. വിശപ്പു തോന്നിയതോടെ അയാൾ തേക്കിൻകാടിറങ്ങി,
ചില കാര്യങ്ങളുടെ തുടക്കത്തിന് അങ്ങനെ കൃത്യമായ ഒരു ദിവസമോ സമയമോ ഒന്നുമുണ്ടാവില്ല. മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്, കുയിൽപ്പാട്ടു കേൾക്കാൻ തുടങ്ങുന്നത്, പഴയ പേപ്പറും കുപ്പിയും എടുക്കാനുണ്ടോ എന്നു വിളിച്ചു ചോദിച്ച് ഉച്ചസമയത്ത് വീടിനു മുന്നിലൂടെ പുറംനാട്ടുകാർ പോകുന്നത്, അമ്മയ്ക്ക് തലവേദന വരുന്നത്...
തെരുവുനായ, പണ്ടത്തെ കാമുകന്റെ അമ്മ, എപ്പോൾ കണ്ടാലും സാലറിയുടെ കാര്യം ചോദിക്കുന്ന വല്യച്ഛന്റെ മകൻ വിനാശ്, മൂന്നു വാചകത്തിനിടെ രണ്ടു തവണ നെഞ്ചിലേക്കു ഒളിഞ്ഞു നോക്കുന്ന പഴയ ബോസ് ജിസ് ചെറി മാളികയിൽ; ഇങ്ങനെ കുറെ ആളുകൾ എതിരെ വരുന്നതു കണ്ടാൽ മൈലാഞ്ചി കൃഷ്ണൻ ഒഴിഞ്ഞു മാറാറുണ്ട്. അത് അവളുടെ ശീലമാണ്.
ഇടതുകാൽ ആദ്യം കയറി വന്ന് അയാളുടെ അടുത്ത സീറ്റിലിരുന്നു. സാഹചര്യങ്ങളൊക്കെ വിലയിരുത്തി, അൽപനേരം കാത്തുനിന്നിട്ട് വലതുകാലും കൂടി വന്നു. അതോടെ അയാളുടെ കൈയും ആ യുവതിയുടെ കാലുകളും ഒരേ നിലയിലായി. നാടോടി എക്സ്പ്രസ് എന്ന ട്രെയിനിൽ രണ്ടാം ക്ളാസ് കംപാർട്മെന്റിൽ, വെന്തചായ മണക്കുന്ന വൈകുന്നേരത്ത് അയാളുടേത്
ഒറ്റക്കുട്ടിയെ ആറു പേരുള്ള ഒരു വീട്ടിലേക്ക് കല്യാണം കഴിച്ചയച്ചു. ആ വീട്ടിൽ ചെന്നപ്പോൾ അവിടെ അതേ പേരിൽ ഒരു ജോലിക്കാരി! ഒറ്റക്കുട്ടിയുടെ ചെല്ലപ്പേര് അമ്മു. ആ വീട്ടിലെ ജോലിക്കാരിയുടെ പേരും അമ്മു! കല്യാണത്തിന്റെ തലേദിവസം അമ്മുവിനോട് അമ്മ പ്രഫ. മായക്കുട്ടി വിശ്വനാഥൻ പറഞ്ഞു: വലതുകാൽ വച്ച് കയറാൻ അവർ
നാടുവിട്ട് നഗരത്തിലെ പുതിയ വീട്ടിലേക്കു താമസം മാറുന്ന ദിവസം. ഒഴിഞ്ഞ മുറികളും ഉറങ്ങാൻ കിടക്കുന്ന വരാന്തകളും പഴയ കാര്യങ്ങൾ നിശ്ശബ്ദം ഓർമിപ്പിച്ചുകൊണ്ടിരുന്നു. യാത്രപറഞ്ഞ് പടിയിറങ്ങിയിട്ടും എന്തോ മറന്നതുപോലെ അമ്മ വീട്ടുമുറ്റത്തേക്കു തിരിച്ചുകയറി. ഇറങ്ങി വരുമ്പോൾ കണ്ണുകൾ നനഞ്ഞിരുന്നു. കാരണം
നന്ദ എന്ന ഒരു വിളിപ്പേര് തനിക്കുണ്ടായിരുന്നു എന്ന് ഉഷാനന്ദിനി 58–ാംവയസ്സിൽ ഒരു ശുഭമുഹൂർത്തത്തിൽ തിരിച്ചറിഞ്ഞു. ആ മുഹൂർത്തത്തിൽ ഉഷാനന്ദിനിയുടെ മകൾ ധ്വനിയുടെ വിവാഹ നിശ്ചയം നടക്കുകയായിരുന്നു. ആഹ്ളാദത്തോടെയും അതിലേറെ ആകാംക്ഷയോടെയും ഒരു തരി വേദനയോടെയും ആ രണ്ട് അനുഭവങ്ങളെയും ഉഷാനന്ദിനി ഉൾക്കൊണ്ടു. ആ നേരം
ഭരണങ്ങാനത്തെ മാളികയിൽ തറവാട്ടിൽ കേണൽ ജോർജ് തോമസ് മാളികയിലിന്റെ 65–ാം പിറന്നാൾ ആഘോഷം. ഐസിട്ട് തണുപ്പിച്ച സന്ധ്യ ! വെള്ളേപ്പത്തിന്റെ മാവു കോരിയൊഴിച്ചതുപോലെ നിലാവ് ! മക്കളിൽ ഒരാൾ പറഞ്ഞു... ഹാപ്പി ബേത്ഡേ ടു യൂ കേണൽ. ആദ്യം കേക്ക് കട്ടിങ്. നാലു മക്കളാണ് കേണലിന്. രണ്ടു പെണ്ണും രണ്ട് ആണും. മൂത്ത മകൾ
അമ്മ ഐസിയുവിൽ പോസ്റ്റായിട്ട് ഒരു മാസം! വിളിച്ചാൽ ഒരു നോട്ടം, പിന്നെ എന്നോടു പിണങ്ങിയിരിക്കുന്ന നേരത്തെന്നപോലെ, വേഗം കണ്ണടയ്ക്കും. ഒരു മാസമായി ഈ കാത്തിരിപ്പു മുറിയിൽ ഞാനും പോസ്റ്റാണ്. സന്ദർശകർക്കു നിയന്ത്രണം എന്നെഴുതിയ ഈ ബോർഡിനിപ്പുറം ഞങ്ങൾ കുറെ രക്തബന്ധുക്കൾ ഇങ്ങനെ കാത്തിരിക്കുമ്പോൾ
Results 1-10 of 44