Activate your premium subscription today
ഒരിക്കൽ കേട്ടാൽ മറക്കാത്ത വാക്യം മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ പറഞ്ഞതായി കഥയുണ്ട്, ‘ഹൃദയ ബൈപാസ് ശസ്ത്രക്രിയയ്ക്ക് കറിക്കത്തി ഉപയോഗിക്കരുത്’. ഏതാണ്ട് ഇതേ കാര്യം തിരിച്ചുപറയുന്ന മലയാളമൊഴി നമുക്കുമുണ്ട്, ‘ഈച്ചയെ കൊല്ലാൻ വാളെടുക്കരുത്’. ഏതു കാര്യത്തിനും തന്ത്രം മെനയുമ്പോൾ അതിനു തക്ക ആയുധം തിരഞ്ഞെടുക്കണം. ഇതു യുദ്ധത്തിന്റെ മാത്രം കാര്യമല്ല. ഭാഷ പ്രയോഗിക്കുന്നതു സന്ദർഭത്തിനു യോജിച്ചതാകണം. ഭാര്യയോടു ചിലപ്പോൾ പറയുന്ന ഭാഷ അപ്പൂപ്പനോടു പ്രയോഗിച്ചാൽ എങ്ങനെയിരിക്കും? ആശയവിനിമയം മുഖ്യമായും ഭാഷാപ്രയോഗത്തിലൂടെയാണു നാം നിർവഹിക്കുന്നത്. ഈ വിഷയത്തിൽ പ്രൗഢഗ്രന്ഥങ്ങൾ തന്നെയുണ്ട്. പലതും സാഹിത്യവുമായി ബന്ധപ്പെട്ട രചനകളിലെ സർഗാത്മകത, സൗന്ദര്യാത്മകത, വ്യവഹാരരൂപങ്ങൾ, വൃത്തം, അലങ്കാരം, കാവ്യഭാഷ, കാവ്യഗുണം, രസാത്മകത, ഭാഷാശാസ്ത്രം തുടങ്ങിയവയെപ്പറ്റിയാവും ചർച്ച ചെയ്യുന്നത്. നമുക്ക് സാമാന്യജീവിതത്തിൽ അത്യാവശ്യം മനസ്സിൽ വയ്ക്കേണ്ട പ്രായോഗിക കാര്യങ്ങളിലെക്ക് ശ്രദ്ധ പരിമിതപ്പെടുത്താം.
ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്നു നോക്കണം രണ്ടു നാലു ചിരട്ട കുടിച്ചീടിൽ അച്ഛനാരെടാ - ഞാനെടാ - മോനെടാ! എന്ന് സഞ്ജയന്റെ ഹാസ്യവരികൾ. ‘അങ്ങോട്ടു തലയിൽ മുണ്ടിട്ടുപോകുന്നവൻ മടങ്ങിവരുമ്പോൾ മുണ്ടഴിച്ചു തലയിൽക്കെട്ടും’ എന്ന പഴയ നർമമൊഴിയുണ്ട്. ‘ഇന്ത്യൻ നിർമിത വിദേശമദ്യം’ എന്ന ദ്രാവകം ഇന്നത്തെപ്പോലെ സുലഭമല്ലാതിരുന്ന കാലത്ത് പല മാന്യന്മാരും രഹസ്യമായി കുടിക്കാൻ നാടൻ കള്ളുഷാപ്പുകളിൽ പോകുമായിരുന്നു. കള്ളുകുടിക്കാൻ ആഗ്രഹമുണ്ടെങ്കിലും, അതിലേർപ്പെടുന്നത് തന്റെ മാന്യതയ്ക്ക് ഇടിവു വരുത്തുമോയെന്ന ശങ്കമൂലം തല മുണ്ടിട്ടു മറയ്ക്കും. പക്ഷേ മദ്യം തലയ്ക്കു പിടിച്ചുകഴിയുമ്പോൾ യുക്തിപൂർവം ചിന്തിക്കാനുള്ള ശേഷി കുറയും, മാന്യതയെക്കുറിച്ചുള്ള ചിന്ത പമ്പ കടക്കും. കള്ള് കുടിക്കുന്നത് അധാർമികമാണോയെന്ന് പലർക്കും സംശയമുണ്ട്. അത്തരക്കാരുടെ മുന്നിലും എന്റെ ജീവിതം തീർത്തും ധാർമികമാണെന്ന് ബോധ്യപ്പെടുത്താനാണ് ഈ തലമറയ്ക്കൽ. (മദ്യപാനം അധാർമികമാണെന്നു സൂചിപ്പിക്കുകയല്ല. പക്ഷേ കള്ളുകുടിയൻ എന്ന ലേബൽ പൊതുവേ ആരും ഇഷ്ടപ്പെടാറില്ലല്ലോ.) അതായത്, അധാർമികമായി ജീവിക്കുന്നയാളും താൻ ധാർമികമായി ജീവിക്കുന്നുവെന്ന്
അടുത്ത കാലത്തു വായിച്ച സംഭവകഥയുടെ ചുരുക്കം കേൾക്കുക. ബാബുവിന് തൽക്കാൽ പാസ്പോർട്ട് വേണം. സുഹൃത്ത് മോഹനെക്കൂട്ടി പാസ്പോർട്ട് സേവാകേന്ദ്രത്തിലെത്തി. നീണ്ട ക്യൂവിന്റെ വാലറ്റത്തു സ്ഥാനം പിടിച്ചു. ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷാഫീസ് സ്വീകരിക്കും. നമ്മുടെ സുഹൃത്തുക്കൾ പണമടയ്ക്കാനുള്ള ജനലിലെത്തിയപ്പോൾ മണി കൃത്യം ഒന്ന്. സമയം കഴിഞ്ഞു, നാളെ വരിക എന്നുപറഞ്ഞ് പണം സ്വീകരിക്കേണ്ട രവി ജനൽ വലിച്ചടച്ചു. ഞങ്ങൾ മാത്രമല്ലേ ഇനിയുള്ളൂ, ഈ പണംകൂടി എടുക്കുകില്ലേ എന്ന് ചോദിച്ചപ്പോൾ, കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുക എന്നായി രവി. മനസ്താപപ്പെട്ട് ‘ശരി, എന്നാൽ പോകാം’ എന്നു ബാബു. ‘വരട്ടെ, ഞാനൊന്നു നോക്കട്ടെ’ എന്നു മോഹൻ. ബാഗുമെടുത്ത് കന്റീനിലേക്കു പോയ രവിയെ മോഹൻ പിൻതുടർന്നു. ഒരു മൂലയ്ക്കു ചെന്ന് ബാഗ് തുറന്ന് ഒറ്റയ്ക്കിരുന്ന് രവി ഭക്ഷണം കഴിച്ചുതുടങ്ങി. തൊട്ടുമുൻപിൽ മോഹൻ ചെന്നിരുന്നു, ചെറുപുഞ്ചിരിയോടെ. ‘അങ്ങു വളരെ തിരക്കുള്ളയാളാണ്, അല്ലേ? എത്രയോ പുതിയയാളുകളെയാണു നിത്യവും കാണേണ്ടത്? ‘അതെ എത്രയോ വലിയവർ എന്നും എന്റെ മുന്നിൽ വന്നു കാത്തുനിൽക്കുന്നു!’ ആരാധനാഭാവത്തോടെ രവിയെ നോക്കിയിട്ട് ‘ഞാൻ അങ്ങയുടെ
‘മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും അനേകമുണ്ട്, കാത്തിടേണ്ട മാമക പ്രതിജ്ഞകൾ അനക്കമറ്റു നിദ്രയിൽ ലയിപ്പതിന്നു മുൻപിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ’. പ്രശസ്ത അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിന്റെ (1874 – 1963) ‘സ്റ്റോപ്പിങ് ബൈ വുഡ്സ് ഇൻ ഏ സ്നോയി ഈവനിങ്’ എന്ന ലഘുകവിതയിലെ ഏതാനും വരികൾ കടമ്മനിട്ട രാമകൃഷ്ണൻ മൊഴിമാറ്റിയതാണിത്. The woods are lovely, dark and deep, But I have promises to keep, And miles to go before I sleep ഏകാന്തപഥികനായ കവി മഞ്ഞുപെയ്യുന്ന സായംസന്ധ്യയിൽ ചേതോഹരമായ വനത്തിനരികെയെത്തുന്നു. അതിന്റെ ശാന്തതയിലേക്കാണോ, തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ തിരക്കിട്ട ജീവിതത്തിലേക്കാണോ പോകേണ്ടതെന്ന സംഘർഷം മനസ്സിലുണ്ടാകുന്നു.
‘ഒന്നും ഒന്നും എത്രയാണെടാ?’. ഗുരുനാഥൻ ഒരിക്കൽ മജീദിനോടു ചോദിച്ചു. ഉത്തരം പറയുന്നതിനു മുമ്പ് മജീദ് ആലോചിച്ചു. രണ്ടു നദികൾ സമ്മേളിച്ചു കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകൾ ഒരുമിച്ചു ചേരുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ച് ഒരു വലിയ ‘ഒന്ന്’ ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു; ‘ഉമ്മിണി വലിയ ഒന്ന്’. ചിന്തയ്ക്കു വഴിനൽകുന്ന ഈ വരികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പ്രശസ്തമായ ലഘുനോവലിൽനിന്ന്. ഇനി നമുക്കു മറ്റൊന്നു നോക്കാം. അന്ധപംഗുന്യായം. അന്ധനും തീരെ നടക്കാനാവാത്ത മുടന്തനും (പംഗു) യാത്ര ചെയ്യേണ്ട അത്യാവശ്യമുണ്ടെന്നിരിക്കട്ടെ. ഒറ്റയ്ക്കു സഞ്ചരിക്കാൻ ഇരുവർക്കും കഴിവില്ല. പക്ഷേ അവർ ഒത്തുചേർന്നാലോ? അന്ധനു മുടന്തനെ തോളിലേറ്റാം. മുടന്തൻ അന്ധന് വഴി പറഞ്ഞുകൊടുത്താൽ രണ്ടുപേരും ലക്ഷ്യസ്ഥാനത്ത് പ്രയാസമില്ലാതെയെത്തും. സഹകരണംവഴി ഇരുവർക്കും നേട്ടം. പരസ്പരസഹകരണത്തിന്റെ മഹത്ത്വം കുറിക്കുന്ന ന്യായമാണ് പഴയ അന്ധപംഗുന്യായം. ഇത്തരത്തിൽ സംഘംചേരുമ്പോഴുണ്ടാകുന്ന ഉയർന്ന പ്രവർത്തനശേഷിയാണ് സംഘോർജ്ജം അഥവാ സിനെർജി (synergy). ഒന്നും ഒന്നും ചേർന്നാൽ
കടലിൽ നിന്നു മുത്തുച്ചിപ്പി വാരി ജീവിക്കുന്ന പാവമാണ് കീനോ എന്ന ബൊളീവിയക്കാരൻ. ഭാര്യ ജുവാനയും പൊടിക്കുഞ്ഞും കൂടെത്താമസമുണ്ട്. (മുത്തുച്ചിപ്പി മികച്ച പോഷകാഹാരമായി ഉപയോഗിക്കാറുണ്ടെങ്കിലും, പതിനായിരക്കണക്കിനു മുത്തുച്ചിപ്പികളിൽ ഒന്നിൽനിന്നേ വിലയേറിയ മുത്തു കിട്ടൂ). കുഞ്ഞിന്റെ തൊട്ടിക്കയറിൽക്കണ്ട തേളിനെ കീനോ തട്ടിക്കളയാൻ ശ്രമിച്ചപ്പോൾ, അത് തൊട്ടിയിൽ വീണ് കുഞ്ഞിനെ കടിച്ചു. ഡോക്ടറെ കാണിക്കാനെത്തി. ദരിദ്രന്റെ കുഞ്ഞിനെ ചികിത്സിക്കാൻ ഡോക്ടർ വിസമ്മതിച്ചു. മടങ്ങിയെത്തിയ കീനോ ചികിത്സയ്ക്കുവേണ്ട പണമെങ്കിലും തികയുന്ന മുത്തുച്ചിപ്പി കിട്ടുമെന്ന പ്രതീക്ഷയിൽ ആഴത്തിൽ മുങ്ങി. പക്ഷേ കിട്ടിയത് വിലമതിക്കനാവാത്ത മുത്തുണ്ടാക്കാവുന്ന അസാധാരണ ചിപ്പിയായിരുന്നു. കീനോയെ ഭാഗ്യം അതിരറ്റ് കടാക്ഷിച്ചു. കീനോയ്ക്ക് അമൂല്യമായ മുത്തു കിട്ടിയ വാർത്ത കാട്ടുതീയ്പോലെ പരന്നു. അയൽപക്കക്കാർ പല തരത്തിലും പ്രതികരിച്ചു. മുത്തുവിറ്റ് കുടുംബം മെച്ചപ്പെടുത്താമെന്ന് കീനോ കരുതി. പഴയ ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കാമെന്നു പറഞ്ഞ് വീട്ടിലെത്തി. രാത്രിയിൽ വീട്ടിൽ കയറാൻ വന്ന അപരിചിതനുമായി പൊരുതിയ കീനോയ്ക്കു പരുക്കു പറ്റി. കുടുംബം തകർക്കുമെന്നതിനാൽ ആ മുത്ത് കളയാൻ ജുവാന പറഞ്ഞെങ്കിലും കീനോ അനുസരിച്ചില്ല. മുത്തിന്റെ യഥാർത്ഥവില 50,000 പെസോ വരുമെങ്കിലും ആഭരണവ്യാപാരികൾ ഒത്തുകളിച്ച് 1500 പെസോയ്ക്ക് അതു തട്ടിയെടുക്കാൻ ശ്രമിച്ചു. സൂത്രം തിരിച്ചറിഞ്ഞ കീനോ അത് വേറെ പട്ടണത്തിൽച്ചെന്നു വിൽക്കാനുറച്ചു. അന്നു രാത്രി ‘ശപിക്കപ്പെട്ട’ മുത്തു കടിലിലെറിയാൻ ജുവാന രഹസ്യമായിപ്പോയി.
മനുഷ്യർ അങ്ങനെയാണ്. പറയത്തക്ക യാതൊരു പ്രയോജനവുമില്ലാത്തതാണെങ്കിലും സൗന്ദര്യമുണ്ടെന്ന ഒറ്റക്കാരണംകൊണ്ട് തത്തയെ നാം പുകഴ്ത്തും. പല തരത്തിലും നമ്മെ സഹായിക്കുന്ന കഴുതയെ ഒരു കാരണവുമില്ലാതെ ഇകഴ്ത്തും. കഴുതയോട് അനീതി കാട്ടുന്ന ചില കഥകൾ കേൾക്കുക. അധ്യാപകൻ: പരന്ന പാത്രത്തിൽ പാലും മറ്റൊന്നിൽ വെള്ളവും വച്ചിട്ട്, കഴുതയെ അങ്ങോട്ടു വിട്ടാൽ കഴുത ഏതു കുടിക്കും വിദ്യാർഥി: വെള്ളം അധ്യാപകൻ: എന്തുകൊണ്ട്? വിദ്യാർഥി: അതു കഴുതയായതുകൊണ്ട്. വിശന്നുവിഷമിക്കുന്ന കഴുതയുടെ ഇരുവശത്തും ഓരോ കെട്ട് പച്ചപ്പുല്ല് വച്ചാൽ അത് എന്തു ചെയ്യും? ആദ്യം ഇടതുവശത്തെ പുൽക്കെട്ടിലേക്കു തിരിയും. അപ്പോൾ തോന്നും വലത്തെ കെട്ടാണു നല്ലതെന്ന്. അതിലേക്കു തിരിയുമ്പോൾ തോന്നും, ഇടത്തേതാണു മെച്ചമെന്ന്. അങ്ങനെ മാറിമാറി ഇരുവശങ്ങളിലേക്കും കഴുത്തു തിരിച്ച് ഒരു വശത്തെയും പുല്ലു തിന്നാതെ കഴുത പട്ടിണികിടന്നു ചാകും. ഒരാൾ നീണ്ട കയറിന്റെ രണ്ടറ്റത്തും ഓരോ കഴുതയെ കെട്ടി. കയറുവലിച്ചുനിർത്തി. ഇരുവശങ്ങളിലും കഴുതകളിൽ നിന്ന് തെല്ലു ദൂരെ ഓരോ കെട്ട് പച്ചപ്പുല്ലു വച്ചു. ഇടതു വശത്തെ കഴുത ഇടത്തോട്ടും വലതു വശത്തെ കഴുത വലത്തോട്ടും ആഞ്ഞാഞ്ഞു വലിച്ചുകൊണ്ടിരുന്നു. എന്റെ വശത്തെ പുല്ലാണു തിന്നേണ്ടത്, ഞാനാണു പ്രധാനി എന്ന് ഓരോ കഴുതയും അഹങ്കാരത്തോടെ ചിന്തിച്ചു. ഇരുവശങ്ങളിലേക്കും വീണ്ടും വീണ്ടും വലിച്ച് കഴുത്തിറുകി, കഴുത രണ്ടും ചത്തു. ഏതെങ്കിലും ഒരു വശത്തേക്കു ഇരുവരും പോയിരുന്നെങ്കിൽ സുഖമായി പുല്ലു തിന്നാമായിരുന്നു. തുടർന്നു മറുവശത്തേക്കും പോകാമായിരുന്നു.
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1864-1914) മലയാളസാഹിത്യത്തിലെ അനന്യവിസ്മയമാണ്. ഒന്നേകാൽ ലക്ഷത്തിലേറെ ശ്ലോകങ്ങളുള്ള വ്യാസഭാരതം കേവലം 874 ദിവസംകൊണ്ട് പദ്യരൂപത്തിൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. തീർന്നില്ല, അദ്ദേഹത്തിന്റെ വിവർത്തനത്തിൽ പിഴവുണ്ടെന്ന് മാവേലിക്കരത്തമ്പുരാനും ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാരും ആരോപണമുന്നയിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ പദ്യരൂപത്തിൽ മറുപടിയെഴുതി, ഇത്ര ബൃഹത്തായ രചനയിൽ തനിക്ക് ഒരു പിശകു പോലും വരില്ലെന്നും, വല്ലതും കണ്ടെങ്കിൽ അത് അച്ചടിത്തെറ്റാണെന്നും പറയുന്നയാളുടെ ആത്മവിശ്വാസം ആരെയാണ് അദ്ഭുതപ്പെടുത്താത്തത്? 101 ശ്ലോകങ്ങളും ഗദ്യത്തിലുള്ള സംഭാഷണവും ഉൾപ്പെടുന്ന നാടകം അഞ്ചു മണിക്കൂറിലെഴുതിയും മറ്റും അതിവേഗരചനയിൽ പ്രതിഭ തെളിയിച്ച അദ്ദേഹത്തിനു ‘സരസദ്രുതകവികിരീടമണി’ എന്ന പേരും ലഭിച്ചു...
മഹാഭാരതത്തിലെ കൗതുകം ജനിപ്പിക്കുന്ന കഥാപാത്രമാണ് അംബ. കാശിരാജാവിന്റെ പുത്രി. സഹോദരിമാരായ അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയംവരം നടക്കുമ്പോൾ, ശക്തനായ ഭീഷ്മർ കടന്നുവന്നു മൂവരെയും ബലം പ്രയോഗിച്ചു രഥത്തിലേറ്റി. എതിർത്ത രാജാക്കന്മാരെയെല്ലാം എയ്തു തോൽപിച്ച്, അവരെ ഹസ്തിനപുരത്തിലേക്ക് കടത്തി. അവിടത്തെ രാജാവും തന്റെ അർധസഹോദരനുമായ വിചിത്രവീര്യന് ഈ രാജകുമാരിമാരെ വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു ഭീഷ്മരുടെ ലക്ഷ്യം. പക്ഷേ സാല്വനെ മനസ്സാ വരിച്ചിരുന്ന അംബയ്ക്ക് ഈ വിവാഹത്തിൽ താല്പര്യമില്ലായിരുന്നു. ഇതറിഞ്ഞ ഭീഷ്മർ അംബയെ സാല്വന്റെ അരികിലെത്തിച്ചു. നേരത്തേ വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിലും, ഭീഷ്മരെന്ന അന്യപുരുഷന്റെ കൂടെപ്പോയെന്ന കാരണത്താൽ സാല്വൻ അംബയെ തിരസ്കരിച്ചു. നിത്യബ്രഹ്മചാരിയായ ഭീഷ്മരും അംബയെ വിവാഹം ചെയ്യില്ലെന്നു തീർത്തുപറഞ്ഞു. തിരികെയെത്തിയ അംബയെ വിചിത്രവീര്യനും സ്വീകരിച്ചില്ല. തന്റെ ദുരവസ്ഥയ്ക്കു കാരണക്കാരനായ ഭീഷ്മരെ വധിക്കണമെന്ന് അംബ നിശ്ചയിച്ചു. പക്ഷേ വില്ലാളിവീരനായ ഭീഷ്മരെ നേരിടാൻ താൻ അശക്തയാണെന്നറിയാമായിരുന്ന അംബ പല വാതിലുകളിലും മുട്ടി. ആരും കനിഞ്ഞില്ല. ഒടുവിൽ ശിവന്റെ അനുഗ്രഹം നേടി.
പാവനമായൊരു ജീവിതകഥ കേൾക്കുക. പഠനത്തിൽ സമർഥനല്ലാത്തതിനാൽ ഓസ്ട്രേലിയയിലെ ഹൈസ്കൂൾപഠനം പോലും പൂർത്തിയാക്കാഞ്ഞ സ്കോട്ടിഷ്–ഓസ്ട്രേലിയനായ സ്കോട്ട് നീസന്റെ രോമാഞ്ചജനകമായ കഥ. ഡ്രൈവ്–ഇൻ സിനിമാ തിയറ്ററിലെ പ്രൊജക്ഷനിസ്റ്റായി ജോലി കിട്ടി. വൈകാതെ സിനിമാക്കമ്പനി ഓഫിസിൽ മാർക്കറ്റിങ് അസിസ്റ്റന്റായി മാറി. സ്ഥിരപരിശ്രമിയായ സ്കോട്ട് പല പടവുകളും ക്രമേണ കയറി, 1987ൽ ഹോയ്ട്സ് എന്ന സിനിമാ ശൃംഖലയുടെ മാനേജിങ് ഡയറക്ടറായി ഉയർന്നു. ആറു വർഷംകൊണ്ട് ലോകസിനിമയുടെ സിരാകേന്ദ്രമായ ലൊസാഞ്ചലസിലെത്തി. 26 വർഷത്തെ സിനിമാപ്രവർത്തനംവഴി സ്കോട്ട് നീസൻ ലോകത്തിലെ ഏറ്റവും വലിയ സിനിമാനിർമാണക്കമ്പനികളിലൊന്നായ ട്വന്റിയത്ത് സെഞ്ചറി ഫോക്സ് ഇന്റർനാഷനലിന്റെ പ്രസിഡന്റായി. ടൈറ്റാനിക്കും സ്റ്റാർ വാഴ്സും ബ്രേവ് ഹാർട്ടും അടക്കം വിശ്വപ്രസിദ്ധമായ പല ചിത്രങ്ങളുടെയും നിർമാണംവഴി കമ്പനിക്ക് ഒന്നര ബില്യൺ (150 കോടി) ഡോളറിലേറെ വരുമാനമുണ്ടാക്കി. ദൃഢനിശ്ചയവും സമർപ്പണബുദ്ധിയും ഉള്ളവർക്ക്
Results 1-10 of 129