Activate your premium subscription today
സോഷ്യൽ മീഡിയ എഴുത്തിനു ദോഷം ചെയ്യുന്നു. ഇതുമായി അധികം ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽപ്പിന്നെ വേറെ ഒന്നിനും സമയം കിട്ടില്ല. ഓരോ മനുഷ്യനും മൊബൈലിൽ ചെലവഴിക്കുന്നത് ഏഴും എട്ടും മണിക്കൂറാണ്. നമുക്ക് ഇൻപുട്സ് ഒന്നും കിട്ടില്ല. മറ്റൊന്ന് നിരൂപണത്തിന്റെ മരണം. പലപ്പോഴും കരുതിക്കൂട്ടി ആൾക്കാർ മോശമാക്കാൻ ഉപയോഗിക്കുന്നുണ്ട്.
ബാലചന്ദ്രൻ ചുള്ളിക്കാടും മമ്മൂക്കയും പറഞ്ഞ പ്രശസ്തമായ കാര്യമുണ്ട്, പണ്ടു ഞാൻ നിന്റെ വീട്ടിൽ വരുമ്പോൾ സുഹൃത്തിനെ കാണാൻ വരുന്നു എന്നായിരുന്നു അർഥം. ഇപ്പോൾ അതു മതസൗഹാർദത്തിന്റെ അടയാളമായി മാറുന്നു. അതത്ര സന്തോഷകരമായ കാര്യമല്ല. വർഗീയത വളർന്നുവരുന്നതുകൊണ്ടു സമൂഹത്തിനു യാതൊരു നേട്ടവുമില്ല. രാഷ്ട്രീയക്കാർക്കാണ് അതിന്റെ നേട്ടം.
ആദ്യമായി നിയമസഭയിലെത്തിയപ്പോഴാണ് സല്യൂട്ട് കിട്ടിയത്. നിയമസഭയിൽ മെയിൻ ഗേറ്റ് മുതൽ സല്യൂട്ട് തുടങ്ങും. മന്ദിരത്തിൽ കയറുമ്പോഴും ലിഫ്റ്റിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോഴും സല്യൂട്ട് കിട്ടും. നിയമസഭാ ഹാളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കാന്റീനിലുമെല്ലാം സല്യൂട്ടുണ്ട്. എന്നാൽ എന്തിനാണ് സല്യൂട്ട് എന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. സമൂഹത്തിന് എന്തു സന്ദേശമാണ് ഇതിലൂടെ നൽകാൻ കഴിയുന്നത്
സമരം പൊളിക്കൽ കമ്യൂണിസ്റ്റ് നിഘണ്ടുവിലെ മോശം പദമാണ്. സമരം തീർക്കലാണ് നല്ല ഇടതുപക്ഷത്തിന്റെ ലക്ഷണം. സമരം തീർക്കുന്നതിനു പകരം സമരം പൊളിക്കുന്ന നവകേരള സൃഷ്ടിയിലാണ് പിണറായി വിജയൻ സർക്കാർ.
നെഗറ്റീവും ജയപരാജയങ്ങളും ഒന്നും എന്നെ ബാധിക്കില്ല. അത്രയും മോശമായ അവസ്ഥകളിലൂടെയാണു ഞാൻ വന്നിട്ടുള്ളത്. അവസരം തേടി കേരളത്തിലേക്കു വന്ന ട്രെയിൻയാത്രകളെക്കുറിച്ചു മാത്രം ഓർത്താൽ മതി, ഞാനൊരു സംഭവമാണെന്നു തോന്നിത്തുടങ്ങും. ഗുജറാത്തിൽ കോൾ സെന്ററിലായിരുന്നു ജോലി. നാലുമാസം അവധിയെടുക്കാതെ ജോലി ചെയ്താൽ എട്ടു ലീവ് കിട്ടും. ആ ലീവെടുത്താണ് അവസരങ്ങൾതേടി കേരളത്തിലേക്കു വന്നിരുന്നത്.
കലക്ടീവ് രൂപീകരിക്കുന്നതുവരെ തുടർച്ചയായി ഹിറ്റുകൾ നൽകിക്കൊണ്ടിരുന്ന അഭിനേത്രി ആയിരുന്നു ഞാൻ. എനിക്കൊപ്പം നിറയെപ്പേരുണ്ടായിരുന്നു. സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ നിറയെ ആളുകൾ. കലക്ടീവ് രൂപീകരിക്കപ്പെട്ടു, വിവാദങ്ങൾ ഉണ്ടായി, ആരും എനിക്കിപ്പോൾ മുഖം തരുന്നില്ല.
ലോകമാകെ ആകാംക്ഷയും ആശങ്കയും ഉണ്ടാക്കാൻ കഴിയുന്ന തരത്തിലുള്ള പ്രസ്താവനകൾ കൊണ്ട് ട്രംപ് ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.അമേരിക്കയുടെ പ്രശസ്തിയും പെരുമയും തിരിച്ചുകൊണ്ടുവരാൻ ട്രംപ് ശ്രമിക്കുമ്പോൾ അത് ഒരു പുതിയ രാജ്യാന്തര നൈതികതയുടെ തുടക്കമായി ആരും കാണേണ്ടതില്ല. കാരണം അമേരിക്കൻ സാമ്രാജ്യത്വം കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ ഒരു പുതിയ നൈതികതയും ഉണ്ടാക്കിയിട്ടില്ല. അതിനു വേണ്ടി ശ്രമിച്ചിട്ടുമില്ല.
ഭരിക്കുന്നവരുടെ ദീർഘവീക്ഷണക്കുറവ് കേരളത്തെ തളർത്തുന്നു. മാറ്റങ്ങളെ അംഗീകരിക്കാതെ, നാടു വിടുന്ന കുട്ടികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഭാഗമായിട്ടു 3 വർഷമായെങ്കിലും പ്രവർത്തനങ്ങളിൽ ഞാൻ സംതൃപ്തനല്ല.
കേരളത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങളിലൊന്ന് ആശുപത്രികളിൽ രോഗികൾക്കു രാത്രി കാവലിരിക്കുന്ന ബന്ധുക്കളോട് അധികൃതർ ചെയ്യുന്നതാണ്. നിശ്ശബ്ദമായി നടക്കുന്ന തിന്മയാണിത്. രോഗിയുടെ ബന്ധുക്കൾ വരാന്തയിലോ കോണിയുടെ ചുവട്ടിലോ ഇരുന്നു നേരം വെളുപ്പിച്ചുകൊള്ളണം എന്നാണു ഭൂരിഭാഗം ആശുപത്രിക്കാരുടെയും മനോഭാവം. ഈ മനോഭാവത്തിനുപിന്നിൽ തികഞ്ഞ അപരിഷ്കൃത മനസ്സാണുള്ളത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
പുറമേ കാണുന്ന സ്റ്റാർഡത്തിനും അതിന്റെ വലുപ്പത്തിനും അപ്പുറം ഒരുപാടു നന്മകൾ നയൻതാരയ്ക്കുണ്ട്. ഓരോ സിനിമ തുടങ്ങുന്നതിനു മുൻപും എന്നെ വിളിച്ച് അനുഗ്രഹം വാങ്ങുന്ന സ്വഭാവമുണ്ടായിരുന്നു. ഒരു ആയുഷ്കാലം മുഴുവനുമുള്ള അനുഗ്രഹം ഞാൻ തരികയാണ്, എടിഎമ്മിൽനിന്നു പൈസ എടുക്കുന്നതുപോലെ ആവശ്യം വരുമ്പോഴൊക്കെ എടുത്തോളൂ എന്നു പറഞ്ഞ് ആ പതിവു ഞാൻ നിർത്തിച്ചു.
Results 1-10 of 159