Activate your premium subscription today
കേരളത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങളിലൊന്ന് ആശുപത്രികളിൽ രോഗികൾക്കു രാത്രി കാവലിരിക്കുന്ന ബന്ധുക്കളോട് അധികൃതർ ചെയ്യുന്നതാണ്. നിശ്ശബ്ദമായി നടക്കുന്ന തിന്മയാണിത്. രോഗിയുടെ ബന്ധുക്കൾ വരാന്തയിലോ കോണിയുടെ ചുവട്ടിലോ ഇരുന്നു നേരം വെളുപ്പിച്ചുകൊള്ളണം എന്നാണു ഭൂരിഭാഗം ആശുപത്രിക്കാരുടെയും മനോഭാവം. ഈ മനോഭാവത്തിനുപിന്നിൽ തികഞ്ഞ അപരിഷ്കൃത മനസ്സാണുള്ളത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
പുറമേ കാണുന്ന സ്റ്റാർഡത്തിനും അതിന്റെ വലുപ്പത്തിനും അപ്പുറം ഒരുപാടു നന്മകൾ നയൻതാരയ്ക്കുണ്ട്. ഓരോ സിനിമ തുടങ്ങുന്നതിനു മുൻപും എന്നെ വിളിച്ച് അനുഗ്രഹം വാങ്ങുന്ന സ്വഭാവമുണ്ടായിരുന്നു. ഒരു ആയുഷ്കാലം മുഴുവനുമുള്ള അനുഗ്രഹം ഞാൻ തരികയാണ്, എടിഎമ്മിൽനിന്നു പൈസ എടുക്കുന്നതുപോലെ ആവശ്യം വരുമ്പോഴൊക്കെ എടുത്തോളൂ എന്നു പറഞ്ഞ് ആ പതിവു ഞാൻ നിർത്തിച്ചു.
ഇറ്റലി, ഇസ്രയേൽ പോലുള്ള രാജ്യങ്ങൾ പൈതൃകസംരക്ഷണത്തിലൂടെ കണക്കില്ലാതെ സമ്പാദിക്കുന്നു. ഓരോ കല്ലിനെയും ഷോകേസ് ചെയ്താണ് ഇതു ചെയ്യുന്നത്. ഇന്ത്യ ഈ രംഗത്തു വളരെ പിറകിലാണ്. നമ്മുടെ മഹത്തായ സംസ്കാരം എന്ന ശൈലി പ്രസംഗത്തിൽ മാത്രമേയുള്ളൂ, പ്രവൃത്തിയിലില്ല. മരുഭൂമിയിലെ പെട്രോൾപോലെ വിപണനം നടത്താൻ കഴിയുന്ന മേഖലയാണ് പൈതൃക ടൂറിസം.
ഈ 2കെ ചിൽഡ്രൻസ് എന്താണു കണ്ടുപിടിച്ചിട്ടുള്ളത്? കംപ്യൂട്ടർ കണ്ടുപിടിച്ചത് അവരല്ല. മൊബൈൽ ഫോൺ കണ്ടുപിടിച്ചത് അവരല്ല. ഞങ്ങളുടെ തലമുറയിൽപ്പെട്ട ആളുകൾ കണ്ടുപിടിച്ച സാധനങ്ങൾ ഉപയോഗിക്കാൻവേണ്ടി ഒരു വർഗം. അതാണ് ന്യൂ ജെൻ. ‘ഗയ്സ് ഇവിടെ നല്ല ചായ കിട്ടും ഗയ്സ്, ഉണ്ടംപൊരി കിട്ടും ഗയ്സ്’ എന്നല്ലാതെ ഈ തലമുറ എന്താണു കണ്ടുപിടിച്ചിട്ടുള്ളത്?
പഴയ നല്ല പാട്ടുകളൊക്കെ ഇപ്പോൾ റീൽസിൽ കേൾക്കാറുണ്ട്. ഞാൻ ടീനേജിലൊക്കെ കേട്ട പ്രണയഗാനങ്ങൾ റീൽസിൽ തിളയ്ക്കുന്ന മീൻകറിക്ക് അകമ്പടിയായി കേൾക്കുമ്പോൾ പാട്ടിനെ അടുപ്പിൽവച്ചു കത്തിച്ചു കറിയാക്കുവാണല്ലോ ദൈവമേ എന്നോർക്കും. പിന്നെ അങ്ങനെയെങ്കിലും ആ പാട്ടുകൾ കേൾക്കാനാകുന്നല്ലോ എന്ന് ആശ്വസിക്കും.
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ ഇന്ത്യയെ സ്നേഹിച്ചിട്ടുണ്ടോ? ലെനിൻ, മാവോ തുടങ്ങിയവരുടെ കൃതികളിൽ എപ്പോഴും കാണാനാവുക മഹത്തായ റഷ്യൻ ജനത, ചൈനീസ് ജനത അല്ലെങ്കിൽ മഹത്തായ റഷ്യൻ സംസ്കാരം, ചൈനീസ് സംസ്കാരം എന്നെല്ലാമാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ഭാഷയിൽ ഒരിക്കലും അങ്ങനെയുള്ള പ്രയോഗങ്ങൾ കാണാനാവില്ല.
അമാന്യമായ ഭാഷ ഹിംസയാണ്; അതുകൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവും. ജനാധിപത്യത്തിന്റെ ആത്യന്തികലക്ഷ്യം ഓരോ മനുഷ്യജീവിയുടെയും അന്തസ്സാണ്. ഹീനമായ ഭാഷ ഉപയോഗിക്കുമ്പോൾ തരംതാഴുന്നതു കേൾക്കുന്നവനല്ല, പറയുന്നവനാണ്. ഒരാൾ എന്നത് അയാളുടെ ഭാഷയാകുന്നു.
പി.വി.അൻവറിനെപ്പോലൊരാൾ പാർട്ടിയുടെ ശുദ്ധീകരണത്തൊഴിലാളിയായി വരുമ്പോൾ സിപിഎം ചെന്നുപെട്ട പ്രത്യയശാസ്ത്രപ്രതിസന്ധി പെരുമ്പറമുഴക്കമായി രാഷ്ട്രീയ ചക്രവാളത്തിൽ പ്രതിധ്വനിക്കുന്നു. എം.എം. ലോറൻസ് വിടപറയുമ്പോൾ അദ്ദേഹത്തിനു ബസോ സ്വത്തോ ഒന്നുമില്ലായിരുന്നു എന്ന സത്യം തിരിച്ചറിയപ്പെടുന്നു. വിഭാഗീയതയുടെ ഫലം നുകർന്നവർ ഇന്നു കോടീശ്വരന്മാരായി മാറി. അവർക്കെതിരെ ശബ്ദിക്കാൻപോലും കഴിയാതെ പാർട്ടി സ്വരൂപം തളർന്നുപോയി.
വിവാഹം എന്നതു ഭൂരിഭാഗം സ്ത്രീകൾക്കും അവർ സ്വാഭാവികമായി തന്നെ ചെന്ന് അകപ്പെടുന്ന ഒരു കെണിയാണ്. കുടുംബം നിലനിർത്തുക, അതിന്റെ അഭിമാനം സംരക്ഷിക്കുക എന്നിവ ആത്യന്തികമായി സ്ത്രീയുടെ ബാധ്യതയാവും. ജീവനു ഭീഷണിയുണ്ടെന്നു മനസ്സിലായാലും അവർക്ക് അവിടെ തുടരേണ്ടി വരുന്ന സാഹചര്യമുണ്ട്. പുറത്തു കടക്കാൻ ശ്രമിക്കുന്ന സ്ത്രീകളെ സമൂഹം അങ്ങോട്ടുതന്നെ തള്ളിയിടുകയാണ് ചെയ്യുക.
സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ കഴിയുന്ന തരത്തിൽ സംവാദങ്ങൾ നടത്തിയിരുന്ന ഒരു കലാലയാന്തരീക്ഷം നമുക്ക് ഇല്ലാതായി. ആ ശൂന്യതയിലേക്കു കടന്നുവന്നതു മുഴുവൻ രണ്ടു തരത്തിലുള്ള കാര്യങ്ങളാണ്, ഒന്ന് മൂലധനശക്തികളുടെ ലോകം, മറ്റേത് വർഗീയശക്തികളുടെ ലോകം. വലിയ നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടായിട്ടുള്ളത്.
Results 1-10 of 151