Activate your premium subscription today
2023 ജൂൺ. ഫ്രാൻസിലെ നോൻതേർ എന്ന സ്ഥലത്ത് നയെൽ മെർസൂക്ക് എന്ന പതിനേഴുകാരനെ വാഹനപരിശോധനയ്ക്കിടെ പൊലീസ് വെടിവച്ചുകൊന്നു. ഇതിൽ പ്രതിഷേധിച്ച് ആദ്യം നോൻതേർ പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടന്നു. എന്നാൽ, പിന്നീടുണ്ടായ പ്രതിഷേധം ദിവസങ്ങൾകൊണ്ടു ഫ്രാൻസിലാകെ പടർന്ന കലാപമായി.
ലോകത്ത് ഏറ്റവും സർഗാത്മകതയുള്ളത് ആർക്കെന്നാണു കരുതുന്നത്? കലാകാരന്മാർക്കെന്നു പെട്ടെന്നു തോന്നുമെങ്കിലും അതിലേറെ മിടുക്കുള്ള ഒരു കൂട്ടരുണ്ട് – കള്ളന്മാരും തട്ടിപ്പുകാരും! എന്തെല്ലാം പുതുമകളാണ് അവർ കാര്യം കാണാൻ കണ്ടെത്തുന്നത്. ഓൺലൈനായും അല്ലാതെയും അവർ സഞ്ചരിക്കുന്ന വഴികൾ നമ്മളെ അദ്ഭുതപ്പെടുത്തും. അല്ലെങ്കിൽ ആലോചിച്ചു നോക്കൂ, ബാങ്കുകളുടെ വ്യാജ ബ്രാഞ്ച് തുടങ്ങി തട്ടിപ്പു നടത്തണമെങ്കിൽ കുറച്ചൊന്നും മിടുക്കു പോരല്ലോ.
എണ്ണമറ്റ വാട്സാപ് ഗ്രൂപ്പുകളിൽ അംഗങ്ങളാണല്ലോ നമ്മളിൽ മിക്കവരും. ഒരുദിവസം രാവിലെ എണീറ്റു ഫോൺ നോക്കുമ്പോൾ നമ്മളെ ആരോ ഒരു ഗ്രൂപ്പിൽ ആഡ് ചെയ്തിരിക്കുന്നു. ആരൊക്കെയാണ് ഗ്രൂപ്പിലെന്നു നോക്കുമ്പോഴാണ് ഞെട്ടൽ: ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പിന്നെ നമ്മളും! കിടുങ്ങിപ്പോകുന്ന നമ്മൾ ഉള്ള ജീവനുംകൊണ്ട് മിക്കവാറും രക്ഷപ്പെടും.
ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) വാർഷികയോഗം സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന കാര്യം പത്രങ്ങളിൽ വായിച്ചിരിക്കുമല്ലോ. ഇന്നലെ അതു സമാപിച്ചു. 1971ൽ നിലവിൽ വന്ന ഡബ്ല്യുഇഎഫ് ലോക സമ്പദ്വ്യവസ്ഥ, വ്യവസായം, സമൂഹം, അക്കാദമിക – ഗവേഷണ രംഗങ്ങൾ, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചെല്ലാം പഠനങ്ങളും ചർച്ചകളും നടത്തി ഭാവി നയരൂപീകരണത്തെ സഹായിക്കുന്ന തിങ്ക് ടാങ്ക് ആണ്.
കീലോഗർ (keylogger) എന്നു കേട്ടിട്ടുണ്ടോ? നമ്മളറിയാതെ നമുക്കു മാരകപണി തരാൻ കെൽപുള്ള കൊടുംഭീകരനാണ് കക്ഷി. പേരു സൂചിപ്പിക്കും പോലെ ‘കീ’കളുടെ ‘ലോഗ്’ സൂക്ഷിക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുന്നതാണ് ആളുടെ പണി. കീ എന്നാൽ, നമ്മൾ കംപ്യൂട്ടറിലോ ഫോണിലോ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന കീ ബോർഡ്.
കഴിഞ്ഞ ദിവസം വാട്സാപ്പിൽ ഫോർവേഡ് ചെയ്തുകിട്ടിയ ചിത്രമാണ് ഇവിടെ ചേർത്തിട്ടുള്ളത്. ഇൗ മനോഹര ചിത്രത്തിനൊപ്പം വന്ന കുറിപ്പ് ഇങ്ങനെ: ‘‘ദക്ഷിണാഫ്രിക്കയിൽനിന്നുള്ള അഞ്ചു വയസ്സുകാരി. ഏകയായ പാവപ്പെട്ട സ്ത്രീയുടെ ഒറ്റ മകൾ... അവളുടെ അമ്മ അവളെ റൊട്ടി വാങ്ങാൻ കടയിലേക്ക് അയച്ചു. റൊട്ടിയുമായി മടങ്ങുമ്പോൾ അപരിചിതൻ അവളുടെ ഫോട്ടോ എടുത്തു.
ഇസ്രയേൽ – ഹമാസ് യുദ്ധം തുടരുന്ന കാര്യം നമുക്കെല്ലാമറിയാമല്ലോ. ഈ സംഘർഷങ്ങൾക്കിടെ, ജൂലൈ 31ന് ഹമാസ് മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ഹനിയയുടെ വസതിയിലായിരുന്നു കൊലപാതകം. ഇറാൻ പോലൊരു രാജ്യത്തു കടന്നുകയറി ഇത്തരമൊരു കൊലപാതകം നടത്താൻ ശേഷിയുള്ളത് ആർക്കെന്നായി എല്ലാവരുടെയും ആകാംക്ഷ.
ജൂലൈ 29ന് ആണ് ബ്രിട്ടനിലെ ലിവർപൂളിനു സമീപം സൗത്ത്പോർട്ട് എന്ന സ്ഥലത്തെ ഡാൻസ് ക്ലാസിൽ മൂന്നു പെൺകുട്ടികളെ അക്രമി കുത്തിക്കൊന്നത്. അവിടെ വലിയ കുടിയേറ്റ വിരുദ്ധ കലാപത്തിനു കാരണമായി ക്രൂരമായ ഇൗ കൊലകൾ. മുസ്ലിംകൾ അടക്കമുള്ള അന്യദേശക്കാർക്കും അവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വ്യാപകമായി ആക്രമണങ്ങളുണ്ടായി.
ഏറ്റവും സങ്കടഭരിതമായ ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. വയനാട്ടിലെ ദുരന്തം സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിലൂടെ നമ്മൾ കാണുന്നു, കേൾക്കുന്നു, വായിക്കുന്നു. ആയിരക്കണക്കിനു ദൃശ്യങ്ങളാണ് ഓരോ ദിവസവും നമ്മുടെ കയ്യിലുള്ള ഫോണിലേക്കു കുത്തിയൊലിച്ചെത്തുന്നത്. അക്കൂട്ടത്തിൽ വ്യാപകമായി പ്രചരിച്ച ഒരു വിഡിയോയുടെ കഥ പറയാം.
അങ്ങനെയിരിക്കെ നമ്മുടെ വാട്സാപ്പിൽ ഒരു മെസേജ് വരുന്നു: ‘നിങ്ങളുടെ വാഹനം ട്രാഫിക് നിയമലംഘനം നടത്തിയിരിക്കുന്നു. ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വാഹൻ പരിവാഹൻ എന്ന ആപ് ഫോണിൽ ഡൗൺ ലോഡ് ചെയ്യണം. അവിടെ വിശദാംശങ്ങളുണ്ട്. അതിലെ നിർദേശങ്ങളനുസരിച്ച് ഫൈൻ അടയ്ക്കണം.’
Results 1-10 of 85