Activate your premium subscription today
കേന്ദ്ര ആഭ്യന്തര മന്ത്രിയും ഭാരതീയ ജനതാ പാർട്ടി (ബിജെപി) യുടെ മുതിർന്ന നേതാവുമാണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ. 2019 മേയ് 30നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായി അദ്ദേഹം ചുമതലയേറ്റത്.
ഹൽദ്വാനി (ഉത്തരാഖണ്ഡ്) ∙ അടുത്ത തവണ മേഘാലയയിൽ കാണാമെന്ന ഉറപ്പോടെ ഇന്ത്യൻ കായിക ലോകം ഉത്തരാഖണ്ഡിൽ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; 38–ാമതു ദേശീയ ഗെയിംസിനു സമാപനം. ഇന്ത്യൻ കായിക രംഗത്തിന്റെ ഭാവി ശോഭനമാണെന്നും 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ രാജ്യം ഒരുക്കമാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞു.
കൽപറ്റ∙ അമിത് ഷായുടെ ഏറാൻമൂളിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് സോമൻ. കൽപ്പറ്റ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മുദ്രാവാക്യം വിളിച്ചത്. കഴിഞ്ഞ ജൂലൈയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായശേഷം ആദ്യമായാണ് സോമനെ വയനാട്ടിൽ എത്തിക്കുന്നത്.
ഇക്കുറി രാജിവയ്ക്കാനായി ഗവർണറെ കാണാൻ പോയ വഴിയിൽ മണിപ്പുരിലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന് തടസ്സമൊന്നും ഉണ്ടായില്ല. രാജിക്കത്ത് വാങ്ങി പല കഷ്ണങ്ങളായി കീറിയെറിയാനോ, 'അയ്യോ പോകല്ലേ' എന്ന് 'ഭീഷണിപ്പെടുത്തി' തടയാനോ സായുധ അനുകൂലികൾ ധൈര്യം കാട്ടിയില്ല. ഇന്ത്യയുടെ സമാധാന യശസ്സിന് ഒരു വേദനയായി നിലകൊണ്ട മണിപ്പുരിലെ കലാപം അവസാനിപ്പിക്കാൻ പരാജയപ്പെട്ട ബിരേൻ സിങ് ഒടുവിൽ രാജി വച്ചൊഴിഞ്ഞിരിക്കുന്നു. 27 വർഷത്തിനു ശേഷം, രാജ്യതലസ്ഥാനം ഉൾക്കൊള്ളുന്ന ഡൽഹിയിൽ ഭരണം പിടിക്കാൻതക്ക താമരകൾ വിരിഞ്ഞിറങ്ങി മണിക്കൂറുകൾ കഴിയും മുൻപാണ് മണിപ്പുരിൽ ബിജെപി മുഖ്യമന്ത്രി രാജിവയ്ക്കുന്നത്. ഫെബ്രുവരി 10ന് സംസ്ഥാന ബജറ്റ് അവതരണം നടക്കാനിരിക്കെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തയാറെടുക്കെയാണ് മുഖ്യൻ പടിയിറങ്ങിയത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ രാജിക്ക്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഒരു സംസ്ഥാനത്തെ രണ്ടു ജനവിഭാഗങ്ങൾ കയ്യിൽ അത്യാധുനിക ആയുധങ്ങളും ധരിച്ച് അതിർത്തിയിൽ ശത്രുരാജ്യങ്ങളിലെ സൈനികർ കാവൽ നിൽക്കുന്നതു പോലെ ജാഗരൂകരായി നിൽക്കുന്നത് ഇന്ത്യയിലായിരുന്നു എന്നത് വിശ്വസിക്കാൻ പോലും പ്രയാസം തോന്നും. 2023 മേയിൽ മണിപ്പുരിൽ ചിതറിയ തീപ്പൊരി വളർന്ന് ആഴിയായി കനലണയാതെ തുടർന്നത് സംസ്ഥാന സർക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഉദാസീനത കൊണ്ടുമാത്രമാണെന്ന ആരോപണം തുടർച്ചയായി പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഒരു ഇടവേളയിൽ സമാധാനം പുലർന്നു എന്ന് കരുതിയപ്പോഴും മുഖ്യമന്ത്രിയുടെ പക്ഷപാതം ഒന്നുകൊണ്ടുമാത്രമാണ് മണിപ്പുർ വീണ്ടും അശാന്തമായ അവസ്ഥയുണ്ടായത്. എന്തുകൊണ്ടാവും ബിരേൻ സിങ്ങിന്റെ രാജിക്ക് ഇത്രയും കാലതാമസം സംഭവിച്ചത്? മണിപ്പുരിലെ അശാന്തിയിൽ എങ്ങനെയാണ് ബിരേൻ സിങ് തന്റെ രാഷ്ട്രീയക്കണ്ണ് തുറക്കാതെ ഉറക്കം നടിച്ചത്. രാജിപ്രഖ്യാപനത്തിന്റെ ഈ മണിക്കൂറിൽ പരിശോധിക്കാം.
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറെ ആവശ്യമായിരുന്ന വിജയം ഡൽഹി നൽകി. സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു ജയിപ്പിക്കാൻ മോദിക്കു സാധിക്കുന്ന കാലം കഴിഞ്ഞെന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ശക്തമാകുന്ന കാലത്താണ് ഡൽഹി വിജയമുണ്ടായത്. മോദി 75ാം വയസ്സിൽ വിരമിക്കുമോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങളുയരുമ്പോഴുണ്ടായ ഈ വിജയത്തിൽ പങ്കാളിയെന്നതിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സന്തോഷിക്കാം.
യമുനയിൽ ഹരിയാന ‘വിഷം’ കലക്കുന്നുവെന്ന കേജ്രിവാളിന്റെ പ്രസ്താവനയ്ക്കു പിന്നാലെ അതൊന്നുകൂടി ഊട്ടിയുറപ്പിക്കാൻ മുഖ്യമന്ത്രി അതിഷി ഡൽഹി എഎപി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച ദിവസം. എല്ലാം കഴിഞ്ഞ് അതിഷി അതിവേഗം ഓഫിസിനു പുറത്തിറങ്ങി, സുരക്ഷാ വാഹനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രിയും സംഘവും പാഞ്ഞും പോയി. ആ വാഹനത്തിനു പിന്നാലെ ഉയർന്ന പൊടി അടങ്ങിയപ്പോഴാണ് വഴിയോരത്ത് ഒരാളെ കണ്ടത്. മുൻ ആരോഗ്യ മന്ത്രിയും എഎപി വക്താവുമായ സൗരഭ് ഭരദ്വാജ്. ഒരാളുടെ ചുമലിൽ കയ്യിട്ട് എന്തോ സംസാരിക്കുകയാണ്. കേരളത്തിലാണെങ്കിൽ ഇത്തരമൊരു കാഴ്ച അപൂർവമാണെന്നു പറയേണ്ടി വരും. ആ ധൈര്യത്തിലാണ് മാധ്യമ പ്രവര്ത്തകരിൽ ഒരാൾ സൗരഭിനെ സമീപിച്ചത്. ഒരു ചെറിയ അഭിമുഖമായിരുന്നു ലക്ഷ്യം. സൗരഭ് പതിയെ ആ മാധ്യമപ്രവർത്തകന്റെ ചുമലിൽ കയ്യിട്ടു. എന്നിട്ടു പറഞ്ഞു: ‘ഇന്റർവ്യൂ തരാൻ നിവൃത്തിയില്ല, പാർട്ടിയുടെ അനുമതിയില്ലാതെ ഒന്നും പറയരുതെന്ന് നിർദേശമുണ്ട്’. ‘രണ്ടോ മൂന്നോ ചോദ്യങ്ങളേ ഉണ്ടാവുകയുള്ളൂ’ എന്ന വാക്കുകളും സൗരഭിന്റെ മനസ്സു മാറ്റിയില്ല. പാർട്ടി പറയാതെ ഒരു പ്രതികരണത്തിനുമില്ല എന്ന മറുപടിയിൽ ഉറച്ചുതന്നെ നിന്നു അദ്ദേഹം. ആരാണ് ആ ‘പാർട്ടി’? അത് കേജ്രിവാളായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് തന്റെ അനുവാദമില്ലാതെ യാതൊന്നും, പ്രത്യേകിച്ച് മാധ്യമ പ്രവർത്തകരോട്, പറയരുതെന്ന കേജ്രിവാളിന്റെ അദൃശ്യ നിർദേശം എഎപി നേതാക്കളുടെ മേലുണ്ടായിരുന്നുവെന്നത് ഡൽഹിയിലെ പരസ്യമായ രഹസ്യമായിരുന്നു. സാധാരണക്കാരുടെ പാർട്ടിയെന്നു പേരുകേട്ട, മാധ്യമപ്രവർത്തകർക്ക് എന്തും എപ്പോഴും ചോദിക്കാൻ അനുവാദമുണ്ടായിരുന്ന ഒരു പാർട്ടിക്ക് ഒരു ദശാബ്ദക്കാലത്തിനിടെ ഉണ്ടായ മാറ്റം സൗരഭിന്റെ വാക്കുകളിൽനിന്നുതന്നെ വ്യക്തം. സാധാരണക്കാരനിൽനിന്ന് അകന്നതാണോ എഎപിക്ക് ഏറ്റവും വലിയ തിരിച്ചടിയായത്? ഭരണഘടനാ ശിൽപിയായ അംബേദ്കറിന്റെ പേരിൽ വോട്ടു തേടിയിട്ടും ദലിത് വോട്ടുകള് കേജ്രിവാളിനെ തുണച്ചില്ലേ? എന്തെല്ലാമാണ്
ന്യൂഡൽഹി∙ ആവർത്തിച്ചുള്ള വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങവെ കബളിപ്പിച്ചവരെ ഡൽഹി നിവാസികൾ തിരിച്ചറിഞ്ഞെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയുടെ ഹൃദയത്തിൽ ഇനി മോദിയുണ്ടെന്നും ഈ വിജയം മോദി ഗ്യാരണ്ടിയുടെ വിജയമാണെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ഭീകരപ്രവർത്തകർക്കെതിരായ പോരാട്ടം ശക്തമാക്കണമെന്നും നുഴഞ്ഞുകയറ്റം പൂർണമായി തടയണമെന്നും സുരക്ഷാ ഏജൻസികൾക്കു ആഭ്യന്തരമന്ത്രി അമിത്ഷാ നിർദേശം നൽകി. ജമ്മു കശ്മീരിലെ സുരക്ഷാ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദമില്ലാത്ത ജമ്മു കശ്മീരിനു വേണ്ടി വിവിധ ഏജൻസികൾ ഒത്തൊരുമിച്ചു പ്രവർത്തിക്കണം. ലഹരിക്കടത്തു സംഘങ്ങൾ ഭീകരവാദികൾക്കു ധനസഹായമടക്കം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനം നാളെ വിധിയെഴുതും. പരസ്പരം ആരോപണങ്ങൾ തൊടുത്തും വാഗ്ദാനങ്ങൾ ആവർത്തിച്ചും എഎപി, ബിജെപി, കോൺഗ്രസ് കക്ഷികളും ചെറുപാർട്ടികളും പ്രചാരണം പൂർത്തിയാക്കി.
ബിജെപി പ്രകടനപത്രികയുടെ (സങ്കൽപ് പത്രയെന്നു വിളിപ്പേര്) മൂന്നാം ഭാഗത്തിന്റെ പ്രകാശന വേദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകാശനം ചെയ്യുന്നത്. ഡൽഹി പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപിയുടെ സ്റ്റേറ്റ് ഓഫിസിലേക്ക് ഗേറ്റ് കടന്നു ചെല്ലുമ്പോൾ വലതുവശത്ത് ആദ്യം വച്ചിരിക്കുന്ന പോസ്റ്റററിലാണ് കണ്ണുടക്കിയത്. അതിൽ ഭരണഘടാശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം. അതിനും ശേഷമാണ് ബിജെപിയുടെ മുൻഗാമി പാർട്ടിയായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ചിത്രമുള്ള പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ബിജെപി സ്റ്റേറ്റ് ഓഫിസിൽനിന്ന് ഒന്നാഞ്ഞു നടക്കാനുള്ള ദൂരമേയുള്ളൂ പാർലമെന്റിലേക്ക്. അവിടെ, രാജ്യസഭയിൽ ഒരു മാസം മുൻപ് നടന്നത് പാർട്ടി അത്ര പെട്ടെന്നു മറക്കാനിടയില്ല. അഥവാ ബിജെപി മറന്നാലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറക്കില്ല. അന്ന് പ്രതിപക്ഷത്തെ കളിയാക്കിക്കൊണ്ട് അദ്ദേഹം നടത്തിയ ‘അംബേദ്കർ പരാമർശം’ അത്രയേറെയാണ് വിവാദമായത്. ‘‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ... ഇതിപ്പോൾ ഒരു ഫാഷനായിരിക്കുകയാണ്. ഇതുപോലെ ഏതെങ്കിലും ദൈവത്തിന്റെ പേരാണ് പ്രതിപക്ഷം തുടർച്ചയായി ഉച്ചരിച്ചിരുന്നതെങ്കിൽ ഏഴു ജന്മത്തിലും അവർക്ക് സ്വർഗം പൂകാമായിരുന്നു’’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. അംബേദ്കറെ അമിത് ഷാ അപമാനിച്ചെന്നും മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനാണ് അതോടെ തിരികൊളുത്തപ്പെട്ടത്. ഡിസംബർ 19നായിരുന്നു അമിത് ഷായുടെ പരാമർശം. തൊട്ടടുത്ത ദിവസംതന്നെ ബിജെപിയുടെ ഡൽഹി ആസ്ഥാനത്തിനു മുന്നിൽ എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളും മുഖ്യമന്ത്രി അതിഷിയും ഉൾപ്പെടെയുള്ളവർ പ്ലക്കാർഡുകളുമായി പ്രതിഷേധത്തിനെത്തി. അംബേദ്കറെ അപമാനിച്ചവരെ ഇന്ത്യ മറക്കില്ലെന്നായിരുന്നു പ്ലക്കാർഡിലെ വാക്കുകൾ. എഎപി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ കേജ്രിവാൾ കത്തിക്കയറി. ‘‘അംബേദ്കറെ
ശ്രീനഗർ∙ ജമ്മുകശ്മീരിലെ രജൗരിയിൽ ‘അജ്ഞാത രോഗം’ ബാധിച്ച് 15 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രജൗരി ജില്ലയിലെ ബാദൽ ഗ്രാമത്തിൽ ആറാഴ്ചയ്ക്കിടെയാണ് 15 പേർ മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സമിതിയെ നയിക്കുന്നത്. ഇതു കൂടാതെ കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറൻസിക് വിദഗ്ധരും സംഘത്തിലുണ്ട്.
Results 1-10 of 856