Activate your premium subscription today
മുതിര്ന്ന കോണ്ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, ചെനാബ് റെയിൽവേ ആർച്ച് പാലം നാടിന് സമർപ്പിച്ച് മോദി, രാജ്യസഭാ പ്രവേശനത്തിന് കമൽ ഹാസൻ, അധ്യാപികയ്ക്ക് എതിരെ പോക്സോ കേസ്, ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയെന്ന് വാൻസ് തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
ചെന്നൈ∙ മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ കമൽ ഹാസൻ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെയും മറ്റു കക്ഷി നേതാക്കളുടെയും
ഡിഎംകെയുടെ പിന്തുണയോടെ രാജ്യസഭാംഗമാകാൻ തയാറെടുക്കുന്ന നടൻ കമൽഹാസന് 2025 ജൂൺ തിരിച്ചുവരവിന്റെ മാസമാണ്. രാഷ്ട്രീയരംഗത്തും സിനിമയിലും കമലിന്റെ ജാതകം മാറ്റിയെഴുതുന്ന ഘട്ടത്തിലാണു പക്ഷേ വമ്പനൊരു വിവാദം തലപൊക്കിയിരിക്കുന്നത്. ‘തഗ് ലൈഫ്’ എന്ന മണിരത്നം സിനിമയിൽ നായകനാണ് കമൽ. പക്ഷേ ആ സിനിമ അദ്ദേഹത്തിന് വില്ലനായി മാറിയിരിക്കുന്നു. ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെ കമൽ പറഞ്ഞ ഒരു കാര്യമാണ് തിരിച്ചടിച്ചത്. കന്നഡ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകൾ തമിഴിൽനിന്ന് പിറവിയെടുത്തതാണെന്നായിരുന്നു കമലിന്റെ പരാമർശം. കർണാടകയിലെ രാഷ്ട്രീയ– സാമൂഹിക സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നു. കമൽ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. വിവാദത്തിനിടെ ‘തഗ് ലൈഫ്’ കർണാടകയിൽ റിലീസ് ചെയ്യുന്നതു പോലും മാറ്റേണ്ടി വന്നു. വിഷയം ഹൈക്കോടതി കയറുകയും ചെയ്തു. പക്ഷേ കമൽ മാപ്പു പറയാൻ തയാറായില്ല. അതോടെ തഗ് ലൈഫിൽ ചുറ്റിത്തിരിയുകയാണ് തമിഴ്– കന്നഡ രാഷ്ട്രീയം. എന്തുകൊണ്ടാകും ഇത്രയേറെ സമ്മർദമുണ്ടായിട്ടും കമൽ മാപ്പു പറയാത്തത്?
ചെന്നൈ ∙ സ്പെയിൻ സന്ദർശനത്തിനിടെ രാഷ്ട്ര ഭാഷയുമായി ബന്ധപ്പെട്ട ചോദ്യത്തിനു ‘വൈറൽ’ മറുപടി നൽകിയ കനിമൊഴി എംപിയെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തമിഴ്നാടിന്റെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഭാഷയിൽ ഇന്ത്യയുടെ ശബ്ദമായി മാറിയ കനിമൊഴിയെക്കുറിച്ചു തനിക്ക് അഭിമാനമുണ്ടെന്നു സ്റ്റാലിൻ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടു ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ ഭാഗം വിശദീകരിക്കുന്നതിനാണു കനിമൊഴിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം സ്പെയിൻ സന്ദർശിച്ചത്. മഡ്രിഡിൽ പ്രവാസി ഇന്ത്യക്കാർ പങ്കെടുത്ത യോഗത്തിൽ, ഇന്ത്യയുടെ രാഷ്ട്ര ഭാഷ ഏതാണെന്ന ചോദ്യമുയർന്നു.
ന്യൂഡൽഹി ∙ 2 ലക്ഷം രൂപ വരെയുള്ള സ്വർണപ്പണയ വായ്പകൾക്കു റിസർവ് ബാങ്കിന്റെ പുതിയ കരടുമാർഗരേഖ ബാധകമാക്കരുതെന്നു കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ ചട്ടങ്ങൾ 2026 ജനുവരി 1 മുതലേ നടപ്പാക്കാവൂ എന്നും ധനമന്ത്രാലയം റിസർവ് ബാങ്കിനോട് അഭ്യർഥിച്ചു. ഏപ്രിലിലാണു കരടുമാർഗരേഖ പുറത്തിറങ്ങിയത്. ഇതിനെതിരെ
ചെന്നൈ∙ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതിന്റെ പേരിൽ തമിഴ്നാടിന്റെ 2,152 കോടി രൂപ സമഗ്ര ശിക്ഷാ വിദ്യാഭ്യാസ ഫണ്ട് കേന്ദ്രം തടഞ്ഞു വച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചു പൊതുവിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി രചിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു. നയം നടപ്പാക്കിയാലേ ഫണ്ട് അനുവദിക്കൂ എന്നാണ് കേന്ദ്ര നിലപാട്.education
ഗൂഡല്ലൂർ ∙ തമിഴ്നാട് മുഖ്യ മന്ത്രി എം.കെ.സ്റ്റാലിൻ തെപ്പക്കാട് ആനപ്പന്തി സന്ദർശിച്ചു. ഇന്നലെ വൈകിട്ടോടെ എത്തിയ മുഖ്യമന്ത്രി ക്യാംപിലെ ആനപാപ്പാൻമാർക്കും മറ്റ് ജീവനക്കാർക്കുമായി 5.6 കോടി രൂപ ചെലവിൽ നിർമിച്ച വീടുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വനം വകുപ്പിന് 2 കോടി 65 ലക്ഷം രൂപയുടെ 32 വാഹനങ്ങൾ വിതരണം
‘വിവാഹം കഴിഞ്ഞില്ലേ... ഇനി കുട്ടികൾ വൈകേണ്ട...’ ഇതു കേൾക്കുമ്പോൾ വിവാഹം കഴിഞ്ഞ ദമ്പതികൾക്കുള്ള വീട്ടിലെ മൂത്ത കാരണവരുടെ ഉപദേശമായി തോന്നുന്നുണ്ടോ... ഉപദേശം തന്നെയാണ് പക്ഷേ വീട്ടിലെ കാരണവരുടെയല്ല, ഒരു സംസ്ഥാനത്തിന്റെ തലവന്റേതാണ്. ‘നേരത്തേയാണെങ്കിൽ സമയമെടുത്ത് കുടുംബാസൂത്രണത്തെപ്പറ്റി ആലോചിക്കണം എന്നൊക്കെയായിരിക്കും ഞാൻ പറയുക, പക്ഷേ ഇപ്പോൾ അതല്ല അവസ്ഥ’ എന്ന വാക്കുകൾ കൂടി കേൾക്കുമ്പോൾ ഈ ഉപദേശത്തിനു പിന്നിൽ മറ്റെന്തോ ആശങ്ക കൂടി ഉണ്ടെന്നത് വ്യക്തമാകും. ശരിയാണ്. അത്തരമൊരു ആശങ്കയിൽനിന്നു തന്നെയാണ് ആ വാക്കുകൾ വന്നത്. പറഞ്ഞതാകട്ടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും. ഒരുകാലത്ത് കേന്ദ്ര സർക്കാർ ജനസംഖ്യാ നിയന്ത്രണത്തിന് ആഹ്വാനം ചെയ്തപ്പോൾ അത് ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയ ആദ്യ സംസ്ഥാനമാണ് തങ്ങളുടേതെന്ന ഓർമപ്പെടുത്തലും ഇതിനൊപ്പം സ്റ്റാലിനിൽനിന്ന് ഉണ്ടായിരുന്നു. ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന് സ്വയം അഭിമാനം കൊള്ളുകയും എന്നാൽ ഇനി അത്തരമൊരു ജനകീയാസൂത്രണത്തിലേക്കു കടന്നാൽ അത് സംസ്ഥാനത്തിന് അപകടമാകുമെന്നും എന്തുകൊണ്ടാണ് സ്റ്റാലിനു പറയേണ്ടി വന്നത്?
ചെന്നൈ ∙ ജാതി സെന്സസ് നടപ്പിലാക്കാനുളള കേന്ദ്രസര്ക്കാര് തീരുമാനത്തെ സ്വാഗതം ചെയ്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. സർക്കാർ തീരുമാനം ഇന്ത്യാ മുന്നണിയുടെ വിജയമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.
ചെന്നൈ ∙ ദലിതർ താമസിക്കുന്ന മേഖലകളെ വിശേഷിപ്പിക്കുന്നതിന് ‘കോളനി’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് തമിഴകത്തിന്റെ പ്രഖ്യാപനം. സർക്കാർ ഉത്തരവുകളിലും രേഖകളിലും കോളനി പരാമർശം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. തൊട്ടുകൂടായ്മയുടെയും ചരിത്രപരമായ ജാതി വിവേചനത്തിന്റെയും പ്രതീകമാണു കോളനി എന്ന വാക്കെന്നും ഈ മണ്ണിൽ പ്രാചീന കാലം മുതൽ ജീവിക്കുന്ന മനുഷ്യരെ അപമാനിക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Results 1-10 of 583