Activate your premium subscription today
കോൺഗ്രസ് നേതാവും ഉത്തർപ്രദേശിന്റെ ചുമതലയുമുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. അമ്മ സോണിയ ഗാന്ധിക്കും സഹോദരൻ രാഹുൽ ഗാന്ധിക്കും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടപെട്ടിരുന്നുവെങ്കിലും മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് എത്തിയത് 2019 ലാണ്.
തിരുവനന്തപുരം∙ വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എംഎൽഎയെയും ഡിസിസി പ്രസിഡന്റിനെയും ഉടൻ അറസ്റ്റ് ചെയ്യണം. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യാൻ പൊലീസ് തയാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു നടത്താനുള്ള ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്ലുകളെ ആദ്യ സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) പ്രതിപക്ഷം ചോദ്യം ചെയ്തു. ബിജെപി അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. തിരഞ്ഞെടുപ്പു ചെലവു ചുരുക്കാൻ ഒറ്റത്തിരഞ്ഞെടുപ്പു സഹായിക്കുമെന്ന വാദത്തെ കോൺഗ്രസ് അംഗം പ്രിയങ്ക ഗാന്ധി ഖണ്ഡിച്ചു. ഇതു സാധൂകരിക്കാൻ സർക്കാർ നിരത്തിയ കണക്കുകൾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വരുന്നതിനു മുൻപുള്ളതാണെന്നു പ്രിയങ്ക പറഞ്ഞു. തിരഞ്ഞെടുപ്പു നടത്തിപ്പു സംബന്ധിച്ച ആശങ്കകൾ എൻഡിഎയുടെ ഭാഗമായ ജെഡിയു ഉന്നയിച്ചു.
ന്യൂഡൽഹി∙ പ്രിയങ്ക ഗാന്ധി എംപിക്കെതിരായ പരാമർശത്തിനു പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് രമേഷ് ബിധുരി. ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെയാണു പുതിയ പരാമർശം. അതിഷി അച്ഛനെ മാറ്റി എന്നായിരുന്നു ബിധുരിയുടെ പരിഹാസം. ആദ്യം അതിഷി മർലേന ആയിരുന്നു. ഇപ്പോൾ സിങ് ആയി മാറി. ആം ആദ്മി പാർട്ടിയുടെ സ്വഭാവം ഇതാണെന്നും ബിധുരി പരിഹസിച്ചു.
ന്യൂഡല്‍ഹി ∙ താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കുമെന്ന് മുൻ എംപിയും ബിജെപി നേതാവുമായ രമേശ് ബിധുരി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ രമേശ് ബിധുരിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ബിജെപി. സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്, ബിജെപി തനേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്നും ആവശ്യപ്പെട്ടു.
മുംബൈ∙ കേരളത്തെ മിനി പാക്കിസ്ഥാനെന്നു വിളിച്ച് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെ. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരർ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. പുണെയിലെ സാസ്വദിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമർശം വിവാദമായി.
ത്രിവർണപതാകകളുടെ തിളക്കമാണ് ബെലഗാവിക്ക്. ഇവിടെ ഇന്ന് (ഡിസംബർ 26) എടുക്കുന്ന തീരുമാനങ്ങൾ കോൺഗ്രസ് പാർട്ടിക്ക് രാഷ്ട്രീയവും സംഘടനാപരവുമായ കൂടുതൽ തിളക്കം നൽകുമോയെന്ന് ഇന്ത്യയാകെ ഉറ്റുനോക്കുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്നതിനാൽ തന്നെ കേരളത്തിലെ പാർട്ടി ഘടകവും അയൽ സംസ്ഥാനമായ കർണാടകയിലേക്ക് ആകാംക്ഷയോടെ ശ്രദ്ധിക്കും. മഹാത്മജിയിൽനിന്ന് ആവേശം ഉൾക്കൊള്ളാൻ വേണ്ടിയാണ് കോൺഗ്രസ് നേതൃനിരയാകെ ബെലഗാവിയിൽ എത്തിച്ചേർന്നിരിക്കുന്നത്. ഇന്നേക്ക് കൃത്യം 100 വർഷം മുൻപ് ഇന്നത്തെ ബെലഗാവിയിൽ (അന്നത്തെ ബെൽഗാം) നടന്ന എഐസിസി സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് മഹാത്മാഗാന്ധിയായിരുന്നു. ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായിരുന്ന ഒരേയോരു വർഷം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും കോൺഗ്രസിന്റെയും നെടുനായകൻ ഒറ്റ വർഷം മാത്രമാണ് കോൺഗ്രസിനെ ഔദ്യോഗികമായി നയിച്ചത് എന്നതിലുമുണ്ട് കൗതുകം. ഒരു വർഷംതന്നെ പൂർണമായും അദ്ദേഹം തുടർന്നില്ല. മാറ്റങ്ങൾക്ക് തയാറാകാൻ മടിച്ചു നിൽക്കുന്ന പാർട്ടിയെ അങ്ങനെയും ചില
കോഴിക്കോട് ∙ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വിജയത്തിന്റെ പേരിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഎം പ്രചാരണം നടത്തുന്നതിനിടെ സിപിഎമ്മിന്റെ രാജസ്ഥാൻ, തമിഴ്നാട് എംപിമാർക്കു പിന്തുണ നൽകിയതിന്റെ വിവരങ്ങൾ പുറത്തു വിട്ട് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ.
മലപ്പുറം∙ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയം മുസ്ലിം വർഗീയചേരിയുടെ വിജയമായി കാണരുതെന്ന് ഐഎൻഎൽ അഖിലേന്ത്യാ അധ്യക്ഷൻ മുഹമ്മദ് സുലൈമാൻ. രാഹുലും പ്രിയങ്കയും ഉൾപ്പെടെ ഇന്ത്യാ സഖ്യത്തിലെ എല്ലാ നേതാക്കളുടെയും വിജയം സംഘപരിവാർവിരുദ്ധ ശക്തികൾക്കു കരുത്തേകുന്നതാണ്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പ്രസ്താവനയെപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ മുസ്ലിം വർഗീയചേരിയുടെ പിന്തുണ നേടിയാണു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്നു പാർലമെന്റിലെത്തിയതെന്നു പറഞ്ഞ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. വിജയരാഘവൻ പാർട്ടി നയമാണ് പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. വർഗീയവാദികളും തീവ്രവാദികളും കേരളത്തിലും തലപൊക്കാൻ നോക്കുകയാണ്. അത്തരം പ്രവർത്തനം കേരളത്തിൽ നടത്താൻ അനുവദിക്കില്ല. അത് ഹിന്ദു വർഗീയവാദികളായാലും മുസ്ലിം വർഗീയവാദികളായാലും സിപിഎം ശക്തമായ നടപടിയെടുക്കുമെന്നും ശ്രീമതി പറഞ്ഞു.
തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയത് മുസ്ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പരാമർശത്തിനെതിരെ യുഡിഎഫ് നേതൃത്വം. കോൺഗ്രസ് നേതാക്കൾക്കൊപ്പം മുസ്ലിം ലീഗും വിജയരാഘവനെതിരെ രംഗത്തിറങ്ങി.
Results 1-10 of 612