Activate your premium subscription today
ശബരിമല ∙ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്നും ഇതിനായി ആരോഗ്യകരമായ ചർച്ച വേണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന ശിവഗിരി മഠത്തിന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്ന അദ്ദേഹം.
ശബരിമല ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആനയെഴുന്നള്ളിപ്പിനു കർശന നിയന്ത്രണങ്ങൾ. രണ്ട് എഴുന്നള്ളിപ്പുകൾ തമ്മിൽ 3 ദിവസത്തെ വിശ്രമം, താൽക്കാലിക വിശ്രമത്തിനു മേൽക്കൂരയുള്ള ഷെഡ്, അതിനു പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള തറ തുടങ്ങി ഉത്സവങ്ങൾ നടത്തുന്ന ക്ഷേത്ര ഉപദേശക സമിതിക്കും സംഘാടകർക്കും വലിയ ബാധ്യതയും ഭാരിച്ച ഉത്തരവാദിത്തവും ഉണ്ടാകുന്ന വിധത്തിലാണു മാനദണ്ഡങ്ങൾ പരിഷ്കരിച്ചത്.
ശബരിമല ∙ കഴിഞ്ഞ വർഷത്തേക്കാൾ 5.51 ലക്ഷം തീർഥാടകർ എത്തിയിട്ടും വലിയ തിരക്കോ മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പോ ഇല്ലാതെ വേഗത്തിൽ ദർശനം നടത്താൻ കഴിഞ്ഞതാണ് ഇത്തവണത്തെ ഏറ്റവും വലിയ നേട്ടമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഇത് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മാത്രം നേട്ടമല്ല. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ അതോറിറ്റി, കെഎസ്ആർടിസി, കെഎസ്ഇബി, അഗ്നിരക്ഷാസേന, കേന്ദ്രസേന, ജലസേചന വിഭാഗം തുടങ്ങി 21 വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിന്റെ വിജയമാണ്. തീർഥാടനം തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. 16ന് ധനു ഒന്നാണ്. ഇനിയും മണ്ഡലപൂജയുടെ പ്രധാന നാളുകൾ. ഒരുമാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണു ദേവസ്വം ബോർഡ് പ്രസിഡന്റ്.
തിരുവനന്തപുരം∙ ശബരിമലയില്‍ വെര്‍ച്വല്‍ ബുക്കിങ് നടത്തുന്ന ഭക്തര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിൽ ബുക്കിങ് റദ്ദാക്കി മറ്റു ഭക്തര്‍ക്ക് അവസരം ഒരുക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സന്നിധാനത്തുനിന്ന് മനോരമ ഓണ്‍ലൈനിനോടു സംസാരിക്കുകയായിരുന്നു പ്രശാന്ത്.
തിരുവനന്തപുരം ∙ മണ്ഡല മകരവിളക്കു കാലത്ത് ശബരിമലയിൽ 16,000 പേർക്ക് ഒരേസമയം വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡുകളിൽ 5,000 പേർക്കും മഹാദേവക്ഷേത്രത്തിന്റെ നടപ്പന്തലിൽ 1000 പേർക്കും വിരിവയ്ക്കാനുള്ള സൗകര്യം ഇതിനുപുറമെയുണ്ട്. നിലയ്ക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം 3000 പേർക്ക് കൂടി വിരിവയ്ക്കാൻ പന്തലും സജ്ജീകരിച്ചു.
കോട്ടയം ∙ ശബരിമല റോപ്വേ നിർമാണത്തിനായി ഉപയോഗിക്കുന്ന വനഭൂമിക്കു പകരം നൽകുന്ന റവന്യു ഭൂമി 14നു കൈമാറ്റം ചെയ്യും. കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് സെക്ഷനിലുള്ള 4.5 ഹെക്ടർ (11.12 ഏക്കർ) റവന്യു ഭൂമിയാണു വനംവകുപ്പിനു കൈമാറുന്നത്. വനംവകുപ്പിനു പകരം സ്ഥലം നൽകുന്നതു സംബന്ധിച്ച കുരുക്കാണു പദ്ധതി വൈകിപ്പിച്ചതെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
തിരുവനന്തപുരം∙ ശബരിമല ദർശനത്തിന് ഓൺലൈൻ വഴി നേരത്തേ മുറി ബുക്ക് ചെയ്ത ശേഷം യാത്രാ തടസ്സങ്ങൾ മൂലം വൈകി എത്തുന്നവർക്ക് ഇനി താമസ സൗകര്യം നഷ്ടമാകില്ല. വൈകിയെത്തുന്നവർക്കായി പമ്പയിൽ പുതിയ ചെക്ക് ഇൻ കൗണ്ടർ തുറക്കാനാണു തീരുമാനം. പരിഷ്കാരം ഇത്തവണ മുതൽ നടപ്പാക്കും.
ശബരിമല ∙ ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്കിങ് 70,000 ആയി കുറച്ചെങ്കിലും ബാക്കിവരുന്ന 10,000 എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ അവ്യക്തത. സ്പോട് ബുക്കിങ് വേണമെന്ന് സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെടുന്നുണ്ടെങ്കിലും അതേ പേരിൽ അനുവദിക്കണോ, വേണ്ടയോ എന്നാണ് ഇപ്പോഴത്തെ ആലോചന. സ്പോട് ബുക്കിങ് വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ദർശനത്തിനു വരുന്ന ആരെയും തിരിച്ചു വിടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. സ്പോട് ബുക്കിങ് എവിടെ എല്ലാം വേണമെന്ന കാര്യത്തിലും ദേവസ്വം ബോർഡ് തീരുമാനം ഉണ്ടായില്ല.
തിരുവനന്തപുരം ∙ മണ്ഡല–മകരവിളക്കു കാലത്ത് ശബരിമലയിൽ ദർശനത്തിനു സ്പോട് ബുക്കിങ് വേണ്ടെന്നും ഓൺലൈൻ ബുക്കിങ് മതിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദിവസം പരമാവധി 80,000 പേർക്കാകും വെർച്വൽ ക്യൂ വഴിയുള്ള ദർശനം. ഇവരെ മാത്രമേ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടൂ. 3 മാസം മുൻപേ ബുക്കിങ് തുടങ്ങും. അതേസമയം, മാസപൂജയ്ക്കു നട തുറക്കുമ്പോൾ വെർച്വൽ ക്യൂവിനൊപ്പം സ്പോട് ബുക്കിങ്ങും തുടരും.
തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന പൊതു നിർദേശം ഉയർന്നതോടെ ഇന്നു ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഇന്നലെ ബോർഡ് പ്രാഥമിക ചർച്ച നടത്തി. അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു.
Results 1-10 of 17