Activate your premium subscription today
ന്യൂഡൽഹി ∙ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു സ്മാരകം നിർമിക്കാൻ കേന്ദ്ര സർക്കാർ സ്ഥലം അനുവദിച്ചില്ലെന്ന കോൺഗ്രസിന്റെ ആരോപണം വിവാദമായിരിക്കെ, മുൻ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിനെ മുൻനിർത്തി പ്രതിരോധിക്കാൻ ബിജെപി രംഗത്ത്. പി.വി.നരസിംഹറാവുവിന്റെ സംസ്കാരം ഡൽഹിയിൽ നടത്താൻ ബന്ധുക്കളെ കോൺഗ്രസ് അനുവദിച്ചില്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്യ പറഞ്ഞു. ഡോ.ബി.ആർ.അംബേദ്കറെയും സർദാർ വല്ലഭായ് പട്ടേലിനെയും കോൺഗ്രസ് അപമാനിച്ചുവെന്ന ആരോപണവും ഭാട്യ ആവർത്തിച്ചു.
ന്യൂഡൽഹി ∙ വിദേശ–സുരക്ഷാനയങ്ങളിൽ മുൻഗാമികളെ തള്ളിപ്പറയാതെ, അവരുടെ നയങ്ങളുടെ ചുവടുപിടിച്ചു മുന്നോട്ടുപോവുകയായിരുന്നു മൻമോഹൻ സിങ്. ‘കിഴക്കോട്ട് നോക്കുക’ എന്ന നരസിംഹറാവുവിന്റെ വിദേശനയം ദേവെഗൗഡ–ഗുജ്റാൾ–വാജ്പേയി കാലത്തു ശ്രദ്ധിക്കപ്പെടാതെ കിടന്നതു പൊടിതുടച്ചെടുത്തു തന്റെ നയമായി പിന്തുടർന്നതു കൂടാതെ, വാജ്പേയിയുടെ ആണവനയത്തിനു പുതിയ മാനം കൊണ്ടുവരികയും ചെയ്തു.
ഡോ. മൻമോഹൻ സിങ്ങിന് പല ജീവിതങ്ങൾ ഉണ്ടായിരുന്നതായി ചിലപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെയും വിദ്യാഭ്യാസത്തെയും പറ്റി വളരെ കുറച്ചുവിരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബന്ധുക്കളുടെ കരുണയിലും സ്കോളർഷിപ്പുകളെ ആശ്രയിച്ചുള്ളതുമായിരുന്നു കഠിനമായ ആദ്യകാലം.
ന്യൂഡൽഹി ∙ 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി, രൂപയുടെ മൂല്യം കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്ന് ഏതാനും ദിവസം കഴിഞ്ഞതേയുള്ളൂ. വിദേശത്ത് സമ്പാദ്യമുള്ളവർക്ക് ഉയർന്ന വിനിമയമൂല്യം വഴി നേട്ടമുണ്ടാക്കാവുന്ന അവസരം. ധനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാർ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഓഫിസിനു മുൻപിൽ വന്നു നിന്നു. തിരക്കിട്ട് അകത്തേക്കു പോയ മൻമോഹൻ സിങ് തിരികെ വരുമ്പോൾ, റാവുവിന്റെ പ്രൈവറ്റ് സെക്രട്ടറി രാമു ദാമോദരന്റെ ഓഫിസിലേക്കു ചെന്ന് ഒരു കവർ ഏൽപിച്ചു. എന്നിട്ടു പറഞ്ഞു, ‘ഒരു ചെക്കാണ്. ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കാൻ വേണ്ടതു ചെയ്യണം’
1991–ൽ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയം. പ്രധാനമന്ത്രിയായി പി.വി.നരസിംഹറാവുവിനെ കോൺഗ്രസ് ലോക്സഭാ കക്ഷിയോഗം തിരഞ്ഞെടുത്ത ദിവസം അദ്ദേഹം പി.സി.അലക്സാണ്ടറെ ഒരു സുപ്രധാന ദൗത്യമേൽപ്പിച്ചു. അലക്സാണ്ടർ അർധരാത്രിയോടെ ഡോ. മൻമോഹൻ സിങ്ങിന്റെ വാതിലിൽ മുട്ടിവിളിച്ചു. നല്ല ഉറക്കത്തിലായിരുന്ന അദ്ദേഹം എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ അലക്സാണ്ടർ കാര്യം വക്തമാക്കി - ‘കേന്ദ്രധനമന്ത്രി പദം എറ്റെടുക്കാൻ നരസിംഹറാവു ആവശ്യപ്പെട്ടു’. പി.സി. അലക്സാണ്ടറിന്റെ സന്ദേശം വിശ്വസിക്കാൻ സാധിക്കാതിരുന്ന മൻമോഹൻ സിങ് അദ്ദേഹത്തെ ഗൗരവമായി എടുത്തില്ല.
ഇന്ത്യയിൽ പുതുയുഗത്തിനു തുടക്കമിട്ട പരിഷ്കാരങ്ങളുടെയും ഉദാരവൽക്കരണത്തിന്റെയും ശിൽപിയാണു ഡോ.മൻമോഹൻ സിങ്. 1991ൽ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന്റെ കീഴിൽ ധനമന്ത്രിയായിരുന്ന മൻമോഹനാണു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വാതിൽ ലോകത്തിനു തുറന്നുകൊടുത്തത്. ലൈസൻസ് രാജ് അവസാനിപ്പിക്കുകയും നികുതിയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും വ്യാപാരത്തിലും ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു; ഇന്നു രാജ്യം നേടുന്ന വളർച്ചയുടെ വലിയ പങ്ക് മൻമോഹനുള്ളതാണ്.
തുടർച്ചയായി രണ്ടു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഡോ. മൻമോഹൻ സിങ്, ആ പദവിയിലേക്ക് എത്തുംമുൻപ് പ്രവർത്തിച്ചത് ഏഴു പ്രധാനമന്ത്രിമാർക്കൊപ്പം. 1971ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായി മൻമോഹൻ സിങ് ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിക്കുമ്പോൾ ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. തുടർന്ന് മൊറാർജി ദേശായി, ചരൺസിങ്, രാജീവ് ഗാന്ധി, വി.പി. സിങ്, ചന്ദ്രശേഖർ, പി.വി. നരസിംഹറാവു എന്നിവർക്കൊപ്പവും പ്രവർത്തിച്ചു. അവർ എടുത്ത സാമ്പത്തിക തീരുമാനങ്ങളുടെ പിന്നിലെ പ്രധാന പ്രേരക ശക്തിയായിരുന്നു മൻമോഹൻ.
കൊച്ചി ∙ അങ്ങനെ ഒരു പെട്ടി കൂടി ചർച്ചയിലെത്തി. ഇത്തവണ ട്രോളി ബാഗാണ് വാർത്തകളിൽ. എന്നാൽ വാർത്തകളേക്കാൾ ട്രോളുകളാണ് കൂടുതൽ. പാലക്കാട് തിരഞ്ഞെടുപ്പിൽ പണം കൊണ്ടുവന്നത് അമേരിക്കൻ ടൂറിസ്റ്ററിന്റെ ട്രോളി ബാഗിലാണെന്ന ആരോപണവും മറുപടിയും തർക്കവും തുടരുകയാണ്. ‘പണപ്പെട്ടി’ രാഷ്ട്രീയ ചർച്ചകളിൽ പണ്ടേ
കോട്ടയം ∙ ‘അവൻ കറതീർന്ന കമ്യൂണിസ്റ്റാണ്. ഇക്കാര്യം പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കില്ല’ - സീതാറാം യച്ചൂരിയെക്കുറിച്ചു പിതാവ് എസ്.എസ്.യച്ചൂരി ഒരിക്കൽ പറഞ്ഞു. ഗതാഗതമേഖലയെപ്പറ്റിയുള്ള രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ ഭാര്യ കൽപകം യച്ചൂരിക്കൊപ്പം കൊല്ലത്തെത്തിയതായിരുന്നു സീതാറാം യച്ചൂരിയുടെ പിതാവ്. ആന്ധ്രപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്ന സർവേശ്വര സോമയാജുലു യച്ചൂരി (എസ്.എസ്.യച്ചൂരി) യുഎന്നിൽ ഗതാഗത മേഖലയിൽ ഉപദേശകനായും പ്രവർത്തിച്ചിരുന്നു.
ന്യൂഡൽഹി ∙ വിദേശകാര്യ സെക്രട്ടറി പദവിയിൽ ഒന്നരക്കൊല്ലത്തിനിടെ ഒരു നൂറ്റാണ്ടിന്റെ നയതന്ത്രവെല്ലുവിളികളാണു മുച്കുന്ദ് ദുബെ നേരിട്ടത്. ആഗോളരാഷ്ട്രീയവും ഇന്ത്യൻ ദേശീയരാഷ്ട്രീയവും അടിമുടി മാറിക്കൊണ്ടിരുന്ന അക്കാലത്ത് ദേശീയതാൽപര്യത്തിനു പോറൽ തട്ടാതെ ഇന്ത്യയുടെ നയതന്ത്രം നയിച്ചുകൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിച്ചു. വി.പി.സിങ്ങിന്റെ കാലത്ത് വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ദുബെ ഒന്നരക്കൊല്ലത്തിനിടെ വി.പി സിങ്, ചന്ദ്രശേഖർ, പി.വി.നരസിംഹറാവു എന്നീ 3 പ്രധാനമന്ത്രിമാരുടെ കീഴിൽ വിദഗ്ധമായി ഇവ കൈകാര്യം ചെയ്തു
Results 1-10 of 23