Activate your premium subscription today
തൃശൂർ ∙ ക്രിസ്മസ് ദിനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേക്കുമായി തന്റെ വീട്ടിലേക്ക് ആത്മാർഥമായി വന്നതെന്നാണു ബോധ്യപ്പെട്ടതെന്നും സിപിഐ നേതാവ് വി.എസ്. സുനിൽകുമാറിന്റെ ആരോപണങ്ങളുടെ അർഥം മനസ്സിലാകുന്നില്ലെന്നും മേയർ എം.കെ. വർഗീസ്. സുനിൽകുമാർ സുരേന്ദ്രന്റെ വീട്ടിലും തിരിച്ചും സന്ദർശനം നടത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.
തിരുവനന്തപുരം∙ തൃശൂർ മേയര്‍ എം.കെ.വര്‍ഗീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സിപിഐ നേതാവ് വി.എസ്.സുനില്‍കുമാര്‍. മേയര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെ സന്ദര്‍ശിച്ചു കേക്ക് നല്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ ∙ പൂരം അലങ്കോലപ്പെട്ട സംഭവത്തിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ടു സിപിഐ സംസ്ഥാന കൗൺസിലംഗം വി.എസ്. സുനിൽകുമാറിൽ നിന്നു പൊലീസ് മൊഴിയെടുത്തു. മലപ്പുറം അഡീഷനൽ എസ്പി ഫിറോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു രാമനിലയത്തിലെത്തി മൊഴി രേഖപ്പെടുത്തിയത്. പൂരം കലക്കിയതിൽ ബിജെപിക്കും ആർഎസ്എസിനും സുരേഷ് ഗോപിക്കും പങ്കുണ്ടെന്നതടക്കം മുൻപു താൻ പറഞ്ഞതെല്ലാം പൊലീസിനു മൊഴി നൽകിയെന്നു സുനിൽ കുമാർ പറഞ്ഞു.
തൃശൂർ∙ മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയമല്ലിതെന്നും പൂരം കലക്കി എന്നതിൽ യാതൊരു സംശയവുമില്ലെന്നും സിപിഐ നേതാവും ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി.എസ്.സുനിൽകുമാർ. തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന ആവർത്തിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയാണ് സുനിൽകുമാറിന്റെ പ്രതികരണം.
തിരുവനന്തപുരം / തൃശൂർ ∙ തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് എഡിജിപി എം.ആർ.അജിത്കുമാർ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് സിപിഎയിലെ വി.എസ്.സുനിൽകുമാർ ചോദിച്ചിട്ടുപോലും പുറത്തുവിടാതെ ആഭ്യന്തരവകുപ്പ്.
തിരുവനന്തപുരം ∙ പൂരം അലങ്കോലമായതിനെക്കുറിച്ച് എഡിജിപി എം.ആർ.അജിത്കുമാറിനു പകരം മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യം സിപിഐ ഇടതുമുന്നണിയിൽ ഉന്നയിച്ചേക്കും. ആരോപണവിധേയനായ അജിത്കുമാർ തന്നെ അന്വേഷണം നടത്തുകയും ബാഹ്യ ഇടപെടലുണ്ടായിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.
തൃശൂർ∙ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിനെ വിമർശിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായിരുന്ന വി.എസ്.സുനിൽകുമാറും കെ.മുരളീധരനും രംഗത്ത്. പൂരം കലക്കലിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഐ നേതാവ് വി.എസ്.സുനിൽകുമാർ ആവർത്തിച്ചു. ബാഹ്യ ഇടപെടൽ ഇല്ലെന്ന റിപ്പോർട്ട് അംഗീകരിക്കാനാകില്ല.
തൃശൂർ ∙ പൂരം കലക്കിയ സംഭവത്തിൽ താൻ നൽകിയ നിവേദനം മുഖ്യമന്ത്രി ഗൗരവത്തിലെടുത്തെന്നും മുഖ്യമന്ത്രിയുടെ വാക്കിൽ പൂർണ വിശ്വാസമുണ്ടെന്നും സിപിഐ സംസ്ഥാന കൗൺസിലംഗം വി.എസ്. സുനിൽകുമാർ. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു മുഖ്യമന്ത്രി കർശന നിർദേശം കൊടുത്തിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നത്.
തൃശൂർ ∙ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം ആവിയായത്, പൊലീസ് ഉന്നതന്റെ ഇടപെടൽ മൂലമെന്നു സൂചന. കമ്മിഷണർ അങ്കിത് അശോകന്റെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായിട്ടില്ലെന്നും വെടിക്കെട്ടിന്റെ സുരക്ഷാ കാര്യത്തിൽ പെസോയുടെ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമിച്ചതാണ് തർക്കങ്ങൾക്കിടയാക്കിയതെന്നും പൊലീസ് ഉന്നതൻ ഭരണനേതൃത്വത്തെ അനൗദ്യോഗികമായി അറിയിച്ചെന്നാണു സൂചന. പൂരം തീർന്നയുടൻ കമ്മിഷണറെ മാറ്റാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഉത്തരവു നടപ്പാക്കാൻ ഒന്നരമാസത്തിലേറെ വൈകിയതിനു പിന്നിലും ഇടപെടലുണ്ടായെന്നു വിവരമുണ്ട്.
തൃശൂർ∙ തൃശൂര്‍ പൂരത്തില്‍ പൊലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ് ശ്രമം നടക്കുന്നതെന്ന് വി.എസ്.സുനില്‍ കുമാര്‍. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ദുരൂഹമാണെന്നും പൊലീസ് പലരുടേയും മൊഴി എടുത്തിട്ടുണ്ടെന്നാണ് അറിവെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ പുറത്തുവന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു സുനിൽകുമാർ.
Results 1-10 of 81