Activate your premium subscription today
നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാണ്ട് ഒരു വർഷം മാത്രം ശേഷിക്കെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ നടക്കുന്നത്. 5 മുന്നണികളായി തിരിഞ്ഞ സംസ്ഥാനത്തെ പാർട്ടികളിൽ എപ്പോൾ വേണമെങ്കിലും ‘കൂടു വിട്ട് കൂടു മാറ്റം’ പ്രതീക്ഷിക്കാം. പ്രബല ക്ഷിയായ ഡിഎംകെയുടെ കീഴിലാണ് കൂടുതൽ പാർട്ടികളെങ്കിലും മുന്നണിയിൽ പലരും അസ്വസ്ഥരാണെന്നാണ് വിവരം. എൻഡിഎയുടെ കൂട്ട് പിരിഞ്ഞു പുറത്തുവന്ന അണ്ണാഡിഎംകെ ചത്ത കുതിരയായി മാറിക്കൊണ്ടിരിക്കുന്നു. പഴയ പോരാട്ടവീര്യം പാർട്ടിക്കു കൈമോശം വന്ന അവസ്ഥയാണ്. ബിജെപിയാകട്ടെ മികച്ച ഒരു സഖ്യ കക്ഷിക്കു വേണ്ടി വല വിരിച്ച് കാത്തിരിപ്പ് തുടങ്ങി ഒരു വർഷത്തോളമായി. വിജയുടെ തമിഴക വെട്രി കഴകമാകട്ടെ (ടിവികെ) ചെറു പാർട്ടികൾക്കായി വാതിൽ തുറന്നു വച്ചിരിക്കുന്നു. മുന്നണികളിലെ ഈ ഞാണിന്മേൽ കളിയായിരിക്കും അടുത്ത ഒരു വർഷം തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെ നിർണയിക്കുക. തമിഴ്നാട്ടിൽ അധികാരത്തിൽ ഇരിക്കുന്നത് ഇന്ത്യാ മുന്നണിയാണോ? പുറത്തു നിന്നു നോക്കുന്നവർക്ക് അങ്ങനെ തോന്നുമെങ്കിലും ഉത്തരം അല്ലെന്നാണ്. കേരളത്തിലെ യുഡിഎഫ്, എൽഡിഎഫ് മുന്നണികളെ പോലെ മുന്നണി സംവിധാനത്തിന് നിലവിൽ തമിഴ്നാട്ടിൽ വലിയ പ്രാധാന്യമില്ല. മുന്നണിയിൽ ഒരു എംഎൽഎയെങ്കിലും ഉണ്ടെങ്കിൽ മന്ത്രിസഭയിൽ അംഗമാകാമെന്നതാണ് കേരളത്തിലെ അവസ്ഥയെങ്കിൽ തമിഴ്നാട്ടിൽ സ്ഥിതി മറിച്ചാണ്. നിലവിൽ ഡിഎംകെ നയിക്കുന്ന
ചെന്നൈ ∙ തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മക്കൾ നീതി മയ്യം നേതാവ് കമൽഹാസനു നൽകാൻ ഡിഎംകെ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്ച നടത്തി. നിലവിലെ അംഗബലം അനുസരിച്ച് നാല് അംഗങ്ങളെവരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്കു ജയിപ്പിച്ചെടുക്കാനാകും.
ഈറോഡ്∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉത്തർപ്രദേശിലെ മിൽകിപുർ മണ്ഡലത്തിലെയും തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെയും നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലവും പുറത്തുവരുന്നു. മിൽകിപുറിൽ ബിജെപിയും ഈറോഡ് ഈസ്റ്റിൽ ഡിഎംകെയുമാണ് മുന്നിൽ.
ചെന്നൈ ∙ ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ (ഇസിആർ) യാത്ര ചെയ്ത യുവതികളുടെ കാർ തടഞ്ഞ സംഭവത്തിൽ 4 പേർ അറസ്റ്റിൽ. ആകെയുള്ള 7 പ്രതികളിൽ ബാക്കി 3 പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കൂട്ടത്തിൽ 6 പേരും കോളജ് വിദ്യാർഥികളാണെന്നും പള്ളിക്കരണ ഡിസിപി എ.സി.കാർത്തികേയൻ പറഞ്ഞു.
സഖ്യമില്ലാതെ തമിഴ്നാട്ടിൽ നിലനിൽപ്പില്ലെന്ന് പാർട്ടി പ്രവർത്തകർ, ഒറ്റയ്ക്കുതന്നെ എല്ലാം പിടിച്ചടക്കാമെന്ന് പാർട്ടി പ്രസിഡന്റ്. ഇവരിൽ ആർക്കൊപ്പം നിൽക്കും ബിജെപി കേന്ദ്ര നേതൃത്വം? ഒറ്റയ്ക്ക് എല്ലാം പിടിച്ചടക്കാൻ ശ്രമിച്ച കെ. അണ്ണാമലൈ എന്ന സംസ്ഥാന ബിജെപി പ്രസിഡന്റ് സ്ഥാനമൊന്നുമില്ലാതെ ഒറ്റയ്ക്കാകുമോ അതോ പ്രസിഡന്റ് സ്ഥാനത്ത് തുടരുമോ എന്ന ചോദ്യം ഉയരാന് തുടങ്ങിയിട്ട് ഏതാനും നാളുകളായി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് പാർട്ടിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ആശയസംഘർഷത്തിലേക്കു വരെയെത്തി. അതിനിടെ മൂന്നു മാസത്തെ ഇടവേളയെടുത്ത് ഓക്സ്ഫഡ് സർവകലാശാലയിൽ അണ്ണാമലൈ പഠിക്കാനും പോയി. രാഷ്ട്രീയത്തിലും പുതിയ പാഠങ്ങൾ പഠിച്ചിട്ടായിരുന്നോ അണ്ണാമലൈയുടെ തിരിച്ചു വരവ്? ഉത്തരങ്ങൾ വിദൂരത്തല്ല. ഏറെ നാളായി പുകഞ്ഞു കൊണ്ടിരിക്കുന്ന തമിഴ്നാട് ബിജെപിയിൽനിന്ന് ആ തീരുമാനം വരാൻ ഇനി അധികം താമസവുമില്ല. ജനുവരി 20നു 21നുമാണ് പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ. ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് തിരികെ തമിഴ്നാട്ടിലെത്തിയ അണ്ണാമലൈ നേരിടുന്ന ആദ്യ അഗ്നിപരീക്ഷയാണിത്. ബിജെപിയിൽ നിർണായകമായ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ഫലത്തിനായി കാത്തിരിക്കുന്നവരിൽ മറ്റു രാഷ്ട്രീയ പാർട്ടികളുമുണ്ട്. ബിജെപിയുമായി സഖ്യത്തിനുള്ള വാതിൽ തുറന്നുകിട്ടാൻ നോക്കിയിരിക്കുന്നവര് വരെയുണ്ട് അക്കൂട്ടത്തിൽ. നിലവിൽ അണ്ണാമലൈയാണ് അണ്ണാഡിഎംകെയുമായുള്ള സഖ്യത്തിലുൾപ്പെടെ ഏക തടസ്സം. അതേസമയം, പാർട്ടിയുടെ തലപ്പത്തു തുടരാൻ ഇക്കുറി അണ്ണാമലൈക്ക് കടുത്ത പോരാട്ടംതന്നെ നടത്തേണ്ടിവരും. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കൾ കൊതിക്കുന്ന ഐപിഎസ് പദവി ഉപേക്ഷിച്ച് തമിഴക ബിജെപിയുടെ തലപ്പത്തേയ്ക്കു കടന്നുവന്ന അണ്ണാമലൈയ്ക്ക് അതിനു കഴിയുമോ? അഥവാ, പാർട്ടിയിൽ സ്വന്തം സ്ഥാനം കാത്തുസൂക്ഷിച്ചാലും അണ്ണാമലൈയ്ക്ക് മുന്നിലുള്ളത് വെല്ലുവിളികളുടെ നാളുകളാണ്. 2026ൽ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ദേശീയ
ചെന്നൈ ∙ അണ്ണാ സർവകലാശാലയിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഡിഎംകെ പ്രവർത്തകനാണെന്ന ആരോപണത്തിൽ സർക്കാരിനെ സംരക്ഷിച്ചും, പ്രതിപക്ഷത്തെ ശക്തമായി വിമർശിച്ചും നിയമസഭയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസംഗം. പ്രതി ജ്ഞാനശേഖരൻ പാർട്ടിക്കാരനല്ലെന്നും ഡിഎംകെ അനുഭാവി മാത്രമാണെന്നും സ്റ്റാലിൻ പറഞ്ഞു. മന്ത്രിമാർക്കൊപ്പം പലരും ഫോട്ടോ എടുക്കും. അതൊരു തെറ്റല്ല. ഡിഎംകെ സർക്കാർ സ്ത്രീ സുരക്ഷയ്ക്കാണ് മുൻതൂക്കം നൽകുന്നതെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
ചെന്നൈ∙ മുന്നണിക്കു നേതൃത്വം നൽകുന്ന സഖ്യകക്ഷിയായ ഡിഎംകെക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചതിനു പിന്നാലെ തമിഴ്നാട് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു കെ.ബാലകൃഷ്ണൻ ഒഴിവായി. പി.ഷൺമുഖമാണു പുതിയ സംസ്ഥാന സെക്രട്ടറി. ഡിഎംകെയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയതു മുന്നണിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചെന്നും മുന്നണി മര്യാദകളുടെ ലംഘനമാണിതെന്നും 81 അംഗ
അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ഉപദ്രവിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ രംഗത്തെത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന്
ചെന്നൈ ∙ അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ചു. രാവിലെ 10ന് വീട്ടുമുറ്റത്ത് ശരീരത്തിൽ 6 തവണ സ്വയം ചാട്ടവാർ കൊണ്ട് അടിക്കുമെന്നും 48 ദിവസം വ്രതമെടുക്കുമെന്നും പറഞ്ഞു.
ചെന്നൈ ∙ അണ്ണാ സർവകലാശാല കാംപസിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഡിഎംകെയുടെ സജീവ പ്രവർത്തകനെന്ന ആരോപണവുമായി ബിജെപി. അറസ്റ്റിലായ പ്രതി ജ്ഞാനശേഖർ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലെ എക്സിൽ കുറിച്ചു. ‘ഷെയിം ഓൺ യു സ്റ്റാലിൻ’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
Results 1-10 of 357