Activate your premium subscription today
ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തോളം മാത്രം ബാക്കിയിരിക്കെ ഡിഎംകെയ്ക്ക് തിരിച്ചടിയായി മന്ത്രിമാരുടെ രാജി. കോയമ്പത്തൂർ അടക്കമുള്ള കൊങ്കുനാട് മേഖല പൂർണമായും കൈപ്പിടിയിലൊതുക്കാൻ ഡിഎംകെ ശക്തമായ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് സുപ്രീം കോടതി ഉത്തരവിനെ തുടർന്നു സെന്തിൽ ബാലാജി രാജിവച്ചത്. കഴിഞ്ഞ
ചെന്നൈ∙അനധികൃത സ്വത്ത് കേസിൽ ഒരു ഡിഎംകെ മന്ത്രിക്കെതിരെ കൂടി പുനർവിചാരണ നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കൃഷി മന്ത്രി എം.ആർ.കെ.പനീർസെൽവം, ഭാര്യ പി. സെന്തമിഴ്സെൽവി എന്നിവരെ കുറ്റവിമുക്തരാക്കുന്ന 2 വിധികൾ റദ്ദാക്കി, കുറ്റപത്രം സമർപ്പിക്കാനും 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാനുമാണ് നിർദേശിച്ചത്. 2006–11 കാലത്ത് ആരോഗ്യ മന്ത്രിയായിരിക്കെ ഭാര്യയുടെയും മകന്റെയും പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
ചെന്നൈ ∙അനധികൃത സ്വത്ത് കേസിൽ തുടർച്ചയായ രണ്ടാം ദിവസവും ഡിഎംകെ ജനറൽ സെക്രട്ടറിയും മുതിർന്ന മന്ത്രിയുമായ ദുരൈമുരുകനു കോടതിയിൽ നിന്ന് തിരിച്ചടി. 2007 – 2009 കാലത്ത് മന്ത്രിയായിരിക്കെ 1.40 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കിയ വെല്ലൂരിലെ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി പുനർവിചാരണ നടത്താൻ ഉത്തരവിട്ടു. 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്.
ചെന്നൈ∙ കോളജ് വിദ്യാർഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. മധുരയിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു മുഖ്യാതിഥിയായ ഗവർണർ വിദ്യാർഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടത്.
‘‘ഈ വിധി ചരിത്രമാണ്’’ – ബില്ലുകൾ പിടിച്ചുവച്ച ഗവർണർ ആർ.എൻ.രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് ഉത്തരവിട്ട സുപ്രീം കോടതി ഉത്തരവിനു പിന്നാലെ തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ബിജെപിയെയും നരേന്ദ്ര മോദി സര്ക്കാരിനെയും കൂസാത്ത മുഖ്യമന്ത്രിയെന്നു വിശേഷണമുള്ള മുത്തുവേല് കരുണാനിധി സ്റ്റാലിനെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷമായിരുന്നു അത്. കേന്ദ്ര സര്ക്കാര് പല തന്ത്രങ്ങൾ പയറ്റിയിട്ടും തളരാത്ത പോരാളിയായി, തലൈവരായി സ്റ്റാലിൻ തലയുയർത്തി നിൽക്കുകയാണ്. സ്റ്റാലിനും ഡിഎംകെയ്ക്കും പ്രതിപക്ഷത്തിനും കരുത്തേകുന്ന നിർണായക തീരുമാനമാണു സുപ്രീംകോടതിയുടേത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഗവർണർമാരിലൂടെ വരുതിക്കു നിർത്തുന്ന കേന്ദ്ര സർക്കാരിനുള്ള തിരിച്ചടി കൂടിയാണു കോടതിവിധി. 10 ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച നടപടി നിയമവിരുദ്ധമെന്നു പറഞ്ഞ സുപ്രീംകോടതി, ഗവർണർക്കു വീറ്റോ അധികാരം ഭരണഘടന നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. നിയമങ്ങൾ ജനങ്ങൾക്കു വേണ്ടിയാണ്. ബില്ലുകളിൽ 3 മാസത്തിനകം തീരുമാനമെടുക്കണം. ബില്ലിൽ തീരുമാനം നീട്ടാൻ ഗവർണർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ‘‘സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, നന്ദി പറയുന്നു. സംസ്ഥാന നിയമസഭകളുടെ നിയമനിർമാണാധികാരം വീണ്ടും ഉറപ്പാക്കുന്നതും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പുരോഗമന നിയമപരിഷ്കാരങ്ങൾ തടയുന്ന ഗവർണർമാരുടെ പ്രവണതയ്ക്ക് അറുതി വരുത്തുകയും ചെയ്ത കോടതിവിധി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ സന്തുലനം പുനഃസ്ഥാപിക്കുന്നതിനുള്ള മറ്റൊരു നിർണായക ഘട്ടമാണിത്. യഥാർഥ ഫെഡറൽ ഇന്ത്യയെ സൃഷ്ടിക്കുന്നതിനുള്ള തമിഴ്നാടിന്റെ നിരന്തര പോരാട്ടത്തിലെ ചരിത്ര വിജയം. തമിഴ്നാട് ജനതയ്ക്കും നിയമസംഘത്തിനും അഭിവാദ്യങ്ങൾ. തമിഴ്നാടിനു മാത്രമുള്ള വിജയമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതാണിത്.’’– സ്റ്റാലിൻ വിശദീകരിച്ചു. സംസ്ഥാന മന്ത്രിസഭയുടെ നിർദേശാനുസരണം മാത്രമേ എപ്പോഴും ഗവർണർ പ്രവർത്തിക്കാവൂ എന്നില്ലെന്നു ചൂണ്ടിക്കാട്ടി നേരത്തേ രവി സുപ്രീം കോടതിയിൽ രേഖാമൂലം വാദങ്ങൾ സമർപ്പിച്ചിരുന്നു.
മുതിർന്ന ഡിഎംകെ നേതാവും നഗരവികസന മന്ത്രിയുമായ കെ.എൻ.നെഹ്റു, മകനും എംപിയുമായ അരുൺ നെഹ്റു, മന്ത്രിയുടെ സഹോദരങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. റിയൽ എസ്റ്റേറ്റ് ബിസിനസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണു ഇന്നലെ രാവിലെ മുതൽ പരിശോധന നടത്തിയത്.
ചെന്നൈ∙ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷ പദവിയിലേക്കു മത്സരിക്കാനില്ലെന്നു നിലവിലെ അധ്യക്ഷൻ കെ.അണ്ണാമലൈ അറിയിച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2021ലാണ് ഐപിഎസ് പദവി ഉപേക്ഷിച്ചെത്തിയ അണ്ണാമലൈയെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനാക്കുന്നത്. ഇടയ്ക്കുവച്ച് സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുമായി കൊമ്പുകോർത്തതാണ് ഇപ്പോൾ അധ്യക്ഷ പദവിയിൽനിന്നു പുറത്തേക്കുള്ള വഴി തുറന്നതെന്നാണു സൂചന.
ചെന്നൈ∙ ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനെ ശക്തമായി എതിർത്ത്, ബില്ലിനെതിരെ ഡിഎംകെയുടെ പേരിൽ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട് നിയമസഭയിൽ സംസാരിക്കവെയായിരുന്നു ഈ പ്രഖ്യാപനം.
ചെന്നൈ ∙ ലോക്സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ അണിനിരന്ന നേതാക്കൾക്കു തമിഴ്നാടിന്റെ പാരമ്പര്യവും സംസ്കാരവും കോർത്തിണക്കിയ സമ്മാനങ്ങളാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയത്. പത്തമടൈ പായ, തോഡ ഷോൾ, കാഞ്ചീപുരം കൈത്തറി പട്ടുസാരി, ഊട്ടി വർക്കി, കന്യാകുമാരി ഗ്രാമ്പൂ, കോവിൽപട്ടി കടല മിഠായി എന്നിവ കൂടാതെ ഈറോഡ് മഞ്ഞൾ, കൊടൈക്കനാൽ വെളുത്തുള്ളി എന്നിവയും സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു.
ന്യൂഡൽഹി ∙ മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളിൽ പ്രതിഷേധിച്ച് മുദ്രാവാക്യങ്ങൾ എഴുതിയ ടി ഷർട്ട് ധരിച്ചെത്തിയ ഡിഎംകെ അംഗങ്ങളുടെ നടപടിയിൽ പാർലമെന്റ് സ്തംഭിച്ചു.
Results 1-10 of 377