Activate your premium subscription today
കൊല്ലം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി എന്തുകൊണ്ടാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമാകാതിരുന്നത്? സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കപ്പെടുമെന്നു കരുതിയവരിൽ പ്രധാനിയായ പി.ശശി ഒഴിവാക്കപ്പെട്ടതു സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണെന്നു പാർട്ടിവൃത്തങ്ങൾ പറയുന്നു. സർക്കാരിനെ വരെ പിടിച്ചുലച്ച വിവാദങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ചേർത്തുപിടിച്ചിരുന്ന പി.ശശി നിലവിൽ 89 അംഗ സംസ്ഥാന സമിതിയുടെ ഭാഗമാണ്.
കണ്ണൂര് ∙ പി.വി.അൻവറിന് വീണ്ടും വക്കീൽ നോട്ടിസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടതു ശശിയാണെന്ന പരാമർശത്തിലാണ് നടപടി. അൻവറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിൻവലിക്കണമെന്നും നോട്ടിസിൽ പറയുന്നു. ശശി അൻവറിന് അയയ്ക്കുന്ന നാലാമത്തെ വക്കീൽ നോട്ടിസാണിത്. ശശിയുടെ പരാതിയില് മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്.
തിരുവനന്തപുരം ∙ പി.വി.അൻവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ താൻ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ ഇന്ന് പത്രസമ്മേളനത്തിൽ അവതരിപ്പിച്ചത്.
തിരുവനന്തപുരം/കൊല്ലം∙ സ്ത്രീധന പീഡനത്തെത്തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർഥിനി നിലമേൽ കൈതോട് സ്വദേശി വിസ്മയ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിനു പരോൾ നൽകിയതിനെച്ചൊല്ലി വിവാദം. പരോളിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകാൻ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ ഇന്നലെ തിരുവനന്തപുരത്ത് എത്തിയെങ്കിലും മുഖ്യമന്ത്രിയെ കാണാനായില്ല. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക തിരക്കുകൾ മൂലമാണു കൂടിക്കാഴ്ച നടക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ അദ്ദേഹം കണ്ടു. പരാതി വരുംദിവസങ്ങളിൽ മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറും.
ന്യൂഡൽഹി, കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയാമായിരുന്നോയെന്ന് അൻവർ ചോദിച്ചു. ശശിയുടെയടക്കം സമ്മർദം താങ്ങാനാകാതെയാണ് താൻ സ്ഥലംമാറിപ്പോകുന്നതെന്ന് നവീൻ അടുപ്പക്കാരോട് പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയോട് യാത്രയയപ്പ് സമ്മേളനത്തിൽ പോയി പ്രസംഗിക്കാൻ ആവശ്യപ്പെട്ടത് ശശിയാണെന്നും അൻവർ ആരോപിച്ചു. കേസിൽ കക്ഷി ചേരാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി നൽകിയ മാനഷ്ടക്കേസിൽ പി.വി.അൻവർ എംഎൽഎയ്ക്ക് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നോട്ടിസ് അയച്ചു. ഡിസംബർ മൂന്നിന് അൻവർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടിസിൽ പറയുന്നത്.
കണ്ണൂർ ∙ സിപിഎം മാടായി ഏരിയ കമ്മിറ്റിയിൽനിന്നു മുൻ എംഎൽഎ സി.കെ.പി.പത്മനാഭനെ ഒഴിവാക്കിയേക്കും. ഏരിയ സമ്മേളനത്തിൽ ഇന്ന് അവതരിപ്പിക്കുന്ന ഔദ്യോഗിക പാനലിൽ സി.കെ.പിയെ ഉൾപ്പെടുത്താനിടയില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാകും ഒഴിവാക്കൽ. ഏരിയ കമ്മിറ്റിയിൽനിന്നു നീക്കിയാൽ പാർട്ടി അംഗം മാത്രമായി തുടരേണ്ടിവരും. വൃക്കരോഗത്തിനു ചികിത്സയിലുള്ള അദ്ദേഹം ഇന്നലെ ഏരിയ സമ്മേളനത്തിൽ പങ്കെടുത്തില്ല. ഡയാലിസിസിനു പോകേണ്ടതാണ് കാരണമായി പറയുന്നത്.
കണ്ണൂർ∙ പി.വി.അൻവർ എംഎൽഎയ്ക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. കണ്ണൂർ, തലശേരി കോടതികളിലാണ് കേസ് ഫയൽ ചെയ്തത്. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്. പി.വി.അൻവറിന് പിന്നിൽ അധോലോകമാണെന്നും തനിക്കെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നുമാണ് ശശി പറയുന്നത്.
തിരുവനന്തപുരം ∙ രാപകൽ നീണ്ട ചർച്ചകൾക്കൊടുവിലാണ് അജിത്കുമാറിനെ നീക്കാനുള്ള തീരുമാനം മുഖ്യമന്ത്രി സ്വീകരിച്ചത്. തീരുമാനത്തിനു മുന്നോടിയായി പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി അടക്കമുള്ള പഴ്സനൽ സ്റ്റാഫ് അംഗങ്ങളുമായി അദ്ദേഹം ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരുവനന്തപുരം∙ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പി.വി.അൻവർ എംഎൽഎ നടത്തിയ ആക്ഷേപം അൻവറിന്റെ ശീലത്തിൽപെട്ട കാര്യങ്ങളാണെന്നു മുഖ്യമന്ത്രി. ശശി സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുവെന്നും ഓഫിസിലെത്തുന്ന സ്ത്രീകളോടു പരിധിവിട്ടു പെരുമാറുന്നുവെന്നും അൻവർ സിപിഎം സെക്രട്ടറിക്കു നൽകിയ പരാതിയിലുണ്ടല്ലോ എന്നു വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Results 1-10 of 45