Activate your premium subscription today
കീവ് / മോസ്കോ ∙ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും റഷ്യയുടെ കനത്ത മിസൈലാക്രമണം. 2 പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരുക്കേറ്റു. ആക്രമണത്തിൽ കീവിലെ വത്തിക്കാൻ എംബസിക്കും കേടുപാടു സംഭവിച്ചു. സ്ഫോടകവസ്തുക്കളുമായി 397 ഡ്രോണുകളും 18 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും റഷ്യ കീവിലേക്ക് അയച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. ‘ജനവാസമേഖലയിൽ ഉൾപ്പെടെയാണ് ആക്രമണം നടത്തിയത്. ജനങ്ങൾ ഇരുട്ടിൽ കുട്ടികളുമായി അഭയം തേടി സബ്വേ സ്റ്റേഷനുകളിലേക്ക് പായുകയായിരുന്നു.
യുക്രെയ്നുമായി സമാധാന ചർച്ചകൾക്ക് ഒരുക്കമാണെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. 2022ലാണ് യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചത്. തുടർന്ന് യുഎസും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ സമാധാന ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും റഷ്യ തള്ളുകയായിരുന്നു. വെടിനിർത്തൽ വേണമെന്ന ട്രംപിന്റെ ആവശ്യവും പുട്ടിൻ തള്ളിയിരുന്നു.
ഹേഗ് ∙ റഷ്യ – യുക്രെയിൻ സംഘർഷത്തിൽ യുക്രെയിനെ സഹായിക്കുന്നതിന് കൂടുതൽ പാട്രിയ്റ്റ് മിസൈലുകൾ നൽകുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘മിസൈലുകൾ തകർക്കാൻ ശേഷിയുള്ള പാട്രിയറ്റ് മിസൈലുകൾ ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണെങ്കിലും ഏതാനും എണ്ണം ലഭ്യമാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കും.’ - നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ട്രംപ്, യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
‘വലിയ ബോംബ് ഇടാനുള്ള സമയമായി’, പീഡന കേസിൽ ട്രംപിന് ബന്ധം? പോസ്റ്റ് നീക്കം ചെയ്ത് മസ്ക്; ചർച്ചയായി ‘എപ്സ്റ്റീൻ ഫയൽസ്’ വാഷിങ്ടൻ∙ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഇട്ട എക്സ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇലോൺ മസ്ക്. ഇരുവരും തമ്മിലുള്ള വാക്പോര് സമൂഹമാധ്യമങ്ങളിൽ തുടരുന്നതിനിടെയാണ് എപ്സ്റ്റീൻ ഫയലിൽ ട്രംപിന്റെ പേരും ഉണ്ടെന്ന കാര്യം മസ്ക് എക്സിൽ പോസ്റ്റ് ചെയ്തത്. വിവാദമായതോടെ മസ്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ട്രംപുമായുള്ള സന്ധിസംഭാഷണത്തിന്റെ ഭാഗമായാണ് മസ്ക് തന്റെ പോസ്റ്റ് പിൻവലിച്ചതെന്നും സൂചനയുണ്ട്.
കീവ്∙ യുക്രെയ്നെതിരെ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ ആക്രമണം നടത്തി റഷ്യ. 400 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചാണ് യുക്രെയ്നിൽ ഉടനീളം റഷ്യ ആക്രമണം നടത്തിയത്. ഇക്കാര്യം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ഏതാനും ദിവസം മുൻപ് യുക്രെയ്ൻ നടത്തിയ ‘ഓപ്പറേഷൻ സ്പൈഡർ വെബ്’ എന്നു പേരിട്ട ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം.
വാഷിങ്ടൻ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ഫോൺ സംഭാഷണം നന്നായിരുന്നെന്നും എന്നാൽ ഉടൻ സമാധാനം സാധ്യമാക്കാൻ പോന്നതായിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ഇരു നേതാക്കളും തമ്മിലുള്ള സംസാരം 75 മിനിറ്റ് നീണ്ടു. റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു തിരിച്ചടി നൽകുമെന്നു പുട്ടിൻ പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.
കീവ് ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടക്കുംവരെ വെടിനിർത്തൽ നടപ്പാക്കാമെന്ന് നിർദേശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. ‘റഷ്യ – യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ യൂറോപ്പിനും മറ്റു ലോകരാജ്യങ്ങൾക്കും ഈ കാലയളവിൽ അവസരമുണ്ടാകും. വെടിനിർത്തലിന്റെ നടപടിക്രമങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാം.’ – സെലെൻസ്കി പറഞ്ഞു.
റഷ്യയിൽ, അങ്ങു ദൂരെ ഉൾനാട്ടിലുള്ള വ്യോമതാവളങ്ങൾക്കരികെ നിർത്തിയിട്ടിരിക്കുന്ന ട്രക്കുകൾ. പെട്ടെന്ന് അവയുടെ മേൽക്കൂരയുടെ പാളി നീങ്ങുന്നു. അതിനകത്തുനിന്ന് ബോംബുകൾ ഘടിപ്പിച്ച കറുത്ത ഡ്രോണുകൾ പറന്നു പൊങ്ങുന്നു! ഒരു മതിലിനപ്പുറത്തുള്ള വ്യോമതാവളത്തിൽ നിർത്തിയിട്ടിരിക്കുന്ന വമ്പൻ സൂപ്പർ സോണിക് വിമാനങ്ങളുടെ ഇന്ധനടാങ്ക് ലക്ഷ്യമാക്കി പറക്കുന്നു. ‘ഭും’ ഇന്ധനത്തിനു തീപിടിച്ച വിമാനം നിന്നു കത്തുകയാണ്! ആകെ 117 ഡ്രോണുകൾ. കത്തിയത് അണു ബോംബ്
കീവ് ∙ ഒന്നര വർഷത്തോളം നീണ്ട തയാറെടുപ്പ്, അതീവരഹസ്യമായ ഓപ്പറേഷൻ, ഒടുവിൽ യുക്രെയ്ൻ ഒരുക്കിയ ‘ചിലന്തി വല’യിൽ കുടുങ്ങി റഷ്യ. ഞായറാഴ്ച റഷ്യയ്ക്കു നേരിടേണ്ട വന്നത് യുക്രെയ്ൻ ഇതുവരെ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തെയാണ്. നഷ്ടമായത് കോടിക്കണക്കിനു ഡോളർ വിലമതിക്കുന്ന, റഷ്യയുടെ ആകാശക്കരുത്തിന്റെ പോർമുനകളായിരുന്ന യുദ്ധവിമാനങ്ങളും. റഷ്യയുടെ എസ്–300, എസ്–400 എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഷിയും ഇതോടെ സംശയത്തിലായി. റഷ്യയുടെ സുരക്ഷാ സംവിധാനങ്ങളെയെല്ലാം ഭേദിച്ച് രഹസ്യമായി അകത്തുകടന്ന ‘യുക്രെയ്നിയൻ ചാരന്മാർ’ സൈബീരിയയിൽ നടത്തിയ വൻ ആക്രമണം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
വാഷിങ്ടൻ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും ശാഠ്യക്കാരാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്ലാഡിമിർ പുട്ടിൻ ശാഠ്യക്കാരനാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ട്രംപിന്റെ മറുപടി. വെടിനിർത്തൽ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്നിൽ റഷ്യ നടത്തിയ ബോംബാക്രമണം തനിക്ക് ആശ്ചര്യവും നിരാശയുമാണ് നൽകിയതെന്നും ട്രംപ് പറഞ്ഞു.
Results 1-10 of 305