Activate your premium subscription today
തിരുവനന്തപുരം∙ മുതിർന്ന നേതാവ് പി.കെ.ശ്രീമതിക്ക് പ്രായപരിധിയില്‍ ഇളവു നല്കിയതു മഹിളാരംഗത്ത് അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാനാണെന്നും കേരളത്തില്‍ സംഘടനാ ചുമതല നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അതുകൊണ്ടു തന്നെ എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലും അവര്‍ പങ്കെടുക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ വി.എസ്. അച്യുതാനന്ദനെ സിപിഎം സംസ്ഥാനകമ്മിറ്റിയിൽ പ്രത്യേകം ക്ഷണിതാവ്. വിഎസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താതിരുന്നത് കൊല്ലത്തു നടന്ന പാർട്ടി സമ്മേളനത്തിൽ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സമിതിയുടെ തീരുമാനം.
പാലക്കാട് ∙ താൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ.ബാലൻ. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ വിമർശനത്തിനാണ് ബാലന്റെ മറുപടി. ഈ പ്രയോഗം ഒരിക്കൽ സ്റ്റീഫൻ ജ്യോതിർമയി ബസുവിനെതിരെ പറഞ്ഞതാണ്.
കണ്ണൂർ∙ ബ്രണ്ണൻ കോളജ് പഠനകാലത്ത് കെ.സുധാകരനെ പാന്റ് ഊരി ക്യാംപസിലൂടെ നടത്തിയിട്ടുണ്ടെന്നും ചില നേതാക്കൾ അതിന് സാക്ഷിയാണെന്നുമുള്ള സിപിഎം നേതാവ് എ.കെ.ബാലന്റെ സമൂഹ മാധ്യമ പോസ്റ്റിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ സുധാകരൻ ആരാണെന്നും പിണറായി വിജയൻ എന്തായിരുന്നു എന്നും ബ്രണ്ണൻ കോളജിലെ ചുവരുകൾക്കും കോണിപ്പടികൾക്കും മാത്രമല്ല രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള സർവലോക മലയാളികൾക്കും അറിയാമെന്നും സുധാകരന്റെയോ അന്നത്തെ കെഎസ്യു നേതാക്കളുടെയോ നിഴലിൽ പോലും നേർക്കുനേർ നിൽക്കാനുള്ള ധൈര്യം വിജയനോ ബാലനോ കൂട്ടുകക്ഷികൾക്കോ ഉണ്ടായിരുന്നില്ല എന്നത് ആ കോളജിന്റെ ചരിത്രമാണെന്നും സുധാകരൻ.
താനൊരു കുടിയിറക്കലിന്റെ വക്കിലാണെന്ന് പ്രായപരിധിയുടെ പേരിൽ പാർട്ടി ഘടകങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട മുതിർന്ന സിപിഎം നേതാവ് എ.കെ.ബാലൻ. എകെജി ഫ്ലാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരും. ഇത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിനു വിധേയമായതാണ് കുടുംബം.
തിരുവനന്തപുരം ∙ രാജ്യത്ത് ഫാഷിസം വന്നിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്. ഫാഷിസ്റ്റ് സര്‍ക്കാരെന്ന് മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണ്. പിണറായി സര്‍ക്കാരിനെ കുറിച്ചും പ്രതിപക്ഷ നേതാക്കള്‍ ഫാഷിസ്റ്റ് സര്‍ക്കാരെന്ന് പറയാറുണ്ട്. അതുകൊണ്ട് ഫാഷിസ്റ്റാകില്ലെന്നും ബാലന് പറഞ്ഞു. മോദി സര്‍ക്കാരിനെ ഫാഷിസ്റ്റ് ഭരണകൂടം എന്നു വിളിക്കാനാകില്ലെന്ന സിപിഎം രേഖ പുറത്തായതിനു പിന്നാലെയാണ് എ.കെ. ബാലന്റെ പ്രതികരണം.
കൊച്ചി∙ കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്കു വ്യക്തമായി അറിയാമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കൊലപാതകം നടന്നതു സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ശക്തമായ നിലപാടാണു പൊലീസ് തുടക്കം മുതൽ സ്വീകരിച്ചത്. കേരള പൊലീസിന്റെ അന്വേഷണത്തിന്റെ തുടർച്ചയാണു സിബിഐ നടത്തിയത്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ആണല്ലോ എല്ലാം. നിയമപരമായി കാര്യങ്ങൾ നടക്കും. ഇതിന്റെ ഭാഗമാണു കോടതി വിധിയെന്നും ബാലൻ പറഞ്ഞു.
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായതിനു കാരണം സിപിഎമ്മിന്റെ സംഘടനാവീഴ്ചയും ദൗർബല്യവുമെന്നു തുറന്നടിച്ച് കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. പാലക്കാട് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന സിപിഎം പാലക്കാട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രചാരണത്തിന്റെ മുഖ്യചുമതല കൂടിയുണ്ടായിരുന്ന ബാലന്റെ വിമർശനം.
പാലക്കാട്∙ അട്ടപ്പാടി ഏരിയ സമ്മേളനം നടക്കാനിരിക്കെ സിപിഎം നേതൃത്വത്തിനെതിരെ സേവ് സിപിഎം നോട്ടിസ്. സിപിഎം തകരുന്നുവെന്ന് ആരോപിച്ചാണ് നോട്ടിസ്. 10,11 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എ.കെ.ബാലനാണ് നിർവഹിക്കുന്നത്.
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പി.സരിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്. സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്റെ കഴിവ് നന്നായി അറിയാവുന്നവരാണ്. സരിനെ സിപിഎം
Results 1-10 of 165