Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യ പ്രകോപനത്തിനില്ലെങ്കിലും പാക്കിസ്ഥാൻ അതിരുവിട്ടാൽ തിരിച്ചടി ഉറപ്പെന്നും ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിലൂടെ നൂറോളം ഭീകരരെ വധിക്കാനായെന്നാണ് പ്രാഥമിക വിവരമെന്ന് സർവകക്ഷി യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ‘പ്രതീക്ഷിച്ച ലക്ഷ്യം കൈവരിച്ച’തിനാൽ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇനി പ്രകോപനമുണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നൽകി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെ.പി.നഡ്ഡ, എസ്.ജയശങ്കർ, നിർമല സീതാരാമൻ, കിരൺ റിജിജു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, ഇ.ടി.മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), ജോൺ ബ്രിട്ടാസ് (സിപിഎം) തുടങ്ങിയവർ പങ്കെടുത്തു.
‘ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, വിജയിച്ചു എന്ന് കരുതരുത്; ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കും’ ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തില് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കും. പഹൽഗാമിൽ 26 സാധാരണക്കാരെ കൊന്നതിന് ഇന്ത്യ മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ബോഡോ സമുദായത്തിന്റെ നേതാവായ ഉപേന്ദ്രനാഥ് ബ്രഹ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്ത വായിക്കാം
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തില് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കും. പഹൽഗാമിൽ 26 സാധാരണക്കാരെ കൊന്നതിന് ഇന്ത്യ മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു. അസമിലെ
ന്യൂഡൽഹി ∙ മുഴുവൻ പാക്കിസ്ഥാൻകാരെയും സമയപരിധിക്കകം തിരിച്ചയച്ചെന്ന് ഉറപ്പുവരുത്തണമെന്നു മുഖ്യമന്ത്രിമാരെ നേരിട്ടുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചു. ഓരോ സംസ്ഥാനത്തുമുള്ള പാക്ക് പൗരരുടെ കൃത്യമായ വിവരം ശേഖരിച്ച് ഒരാൾ പോലും സമയപരിധിക്കു ശേഷം തുടരുന്നില്ലെന്ന് ഉറപ്പാക്കാനാണു നിർദേശം. വാഗ അതിർത്തി വഴി പാക്കിസ്ഥാനിലേക്ക് ആളുകളുടെ പ്രയാണം തുടങ്ങി.
ന്യൂഡൽഹി∙ പാക്കിസ്ഥാൻ പൗരന്മാരെ കണ്ടെത്തി തിരികെ അയയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാർക്കും നിർദേശം നൽകിയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിൽ വിമർശനം. ബിഹാറിലെ തിരഞ്ഞെടുപ്പു റാലിയാണോ വലുതെന്നായിരുന്നു പ്രതിപക്ഷത്തുനിന്നു ചോദ്യമുയർന്നത്. ബിഹാറിൽ മോദിയുടെ പരിപാടി നടക്കുന്നതിനാൽ ജെഡിയു നേതാക്കളും യോഗത്തിനെത്തിയില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടാഴ്ച മുൻപു കശ്മീരിലെത്തിയപ്പോൾ സ്ഥിതി വിലയിരുത്തിയിരുന്നില്ലേയെന്നും ചോദ്യമുയർന്നു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ബിജെപി അധ്യക്ഷ തിരഞ്ഞെടുപ്പിലും നിർണായക നീക്കം നടത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തർക്കം പരിഹരിച്ച് തിരഞ്ഞെടുപ്പിനു സമവാക്യവും സമവായവും കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഡൽഹിയിൽ ബിജെപി ഉന്നതതല യോഗം ചേർന്നു.
ചെന്നൈ ∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിലും തമിഴ്നാട്ടിലും ബിജെപി ശക്തിപ്രാപിക്കുമെന്നും ആദ്യപടിയായി അടുത്ത തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും മത്സരിക്കാനാണ് ഉദ്ദേശ്യമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഡൽഹിയിൽനിന്നുള്ള പ്രത്യേകവിമാനത്തിലെ യാത്രയ്ക്കിടയിൽ മനോരമയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പാർട്ടി വൻ നേട്ടമുണ്ടാക്കുമെന്നു തന്നെയാണ് പ്രതീക്ഷ. തമിഴ്നാട്ടിലും പാർട്ടിയിൽ പുതിയ നേതൃത്വം വരുന്നു. ഇരു സംസ്ഥാനങ്ങളും പാർട്ടിക്കു വലിയ പ്രതീക്ഷകളാണു നൽകുന്നത്.
ചെന്നൈ ∙ തമിഴ്നാട്ടിൽ വീണ്ടും ബിജെപി – അണ്ണാഡിഎംകെ സഖ്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുടെ
നിയമസഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ചു മറ്റു പാർട്ടികളുടെ നേതാക്കളുമായി അന്തിമ ചർച്ച നടത്താൻ കേന്ദ്രമന്ത്രി അമിത് ഷാ ചെന്നൈയിലെത്തി. ഇന്നു ഗിണ്ടിയിലെ സ്വകാര്യ ഹോട്ടലിൽ നടത്തുന്ന നിർണായക യോഗങ്ങളിൽ അണ്ണാഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കളുമായി ഷാ കൂടിക്കാഴ്ച നടത്തും
Results 1-10 of 889