Activate your premium subscription today
ന്യൂഡൽഹി ∙ കേരളത്തിൽ ആണവനിലയം സ്ഥാപിക്കാനുള്ള നിർദേശം നിലവിലില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഹൈബി ഈഡൻ, അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവരുടെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ മറുപടി.
ന്യൂഡൽഹി∙ കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റില്ല. ഡൽഹിയിൽ എഐസിസി ആസ്ഥാനത്തു നടന്ന യോഗത്തിൽ നേതൃമാറ്റം ചർച്ചയായില്ല. കൂട്ടായ നേതൃത്വത്തോടെ മുന്നോട്ടുപോകുമെന്ന് യോഗത്തിനു ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഹൈക്കമാൻഡിന്റെ പൂർണമായ നിരീക്ഷണം കേരളത്തിലുണ്ടാകും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യോഗം അവസാനിച്ചത്.
കോരുത്തോട് ∙ കോസടിയിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്ത് സെക്രട്ടറി ടി.ഡി.രജനിമോൾ , രത്നമ്മ രവീന്ദ്രൻ, പി.ഡി.പ്രകാശ്, സന്ധ്യാ
ലണ്ടൻ ∙എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി വിമാന സർവീസ് റദ്ദാക്കിയ വിഷയം പാർലമെന്റിൽ ഉന്നയിച്ച് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് എംപിമാർ. ആന്റോ ആന്റണിയും ഫ്രാൻസിസ് ജോർജുമാണ് മനോരമ വാർത്ത ശ്രദ്ധയിൽ പെട്ടയുടൻ വിഷയത്തിൽ ഇടപെടുമെന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടണിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ
കോട്ടയം ∙ ഈ ആറു പേരിൽ ഒരാൾ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മാറിയാൽ ആ സ്ഥാനത്തേക്ക് വരുമോ ? എംപിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എംഎൽഎമാരായ റോജി എം.ജോൺ, സണ്ണി ജോസഫ് എന്നിവർ ഉൾപ്പെടുന്ന പാനലാണ് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലു കോൺഗ്രസ് ഹൈക്കമാൻഡിന് നൽകിയത്. ഇനി നിർണായകം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെപിസിസി ഭാരവാഹികളുമായി നടത്തുന്ന കൂടിക്കാഴ്ചയാണ്. ഇക്കുറി ഹൈക്കമാൻഡ് ആരെയും നിർദേശിക്കുന്നില്ല. പേര് സംസ്ഥാനത്ത് നിന്ന് തന്നെ ഉയരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ 6 പേരുകൾ മനസിൽവച്ചാണ് ദീപാദാസ് മുൻഷി കെപിസിസി ഭാരവാഹികളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണുന്നത്. പ്രതിപക്ഷനേതാവ് ഉള്‍പ്പടെ നേതാക്കളുടെ അഭിപ്രായം കണക്കിലെടുത്താവും അന്തിമതീരുമാനത്തിലേക്ക് കേന്ദ്രനേതൃത്വം നീങ്ങുക. അതേസമയം, 6 പേരും ജനപ്രതിനിധികളാണ്. പാർട്ടിയിൽ ഒരാൾക്ക് ഒരു പദവി വ്യവസ്ഥ നിലനിൽക്കുന്നുമുണ്ട്.
ന്യൂഡൽഹി ∙ കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ 124 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതായി വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ലോക്സഭയിൽ ആന്റോ ആന്റണി, ബെന്നി ബഹനാൻ എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണു മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രതികരണം. കടുവയുടെ ആക്രമണത്തിൽ 2 പേർ മരിച്ചു. എന്നാൽ, ആനയും കടുവയും ഒഴികെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കു വ്യക്തമാക്കിയിട്ടില്ല. അതേസമയം, ട്രെയിൻ തട്ടിയും വൈദ്യുതാഘാതമേറ്റും 5 വർഷത്തിനിടെ സംസ്ഥാനത്ത് 34 ആനകൾ ചരിഞ്ഞിട്ടുണ്ട്.
കടമ്മനിട്ട∙ ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 9.5 ലക്ഷം രൂപ അനുവദിച്ച്, കടമ്മനിട്ട ഫാമിലി ഹെൽത്ത് സെന്ററിനു വാങ്ങി നൽകിയ ആംബുലൻസിന്റെ താക്കോൽ കൈമാറ്റം ആന്റോ ആന്റണി എംപി നിർവഹിച്ചു. നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ അധ്യക്ഷത വഹിച്ചു. കടമ്മനിട്ട കരുണാകരൻ, ഫിലിപ്പ് അഞ്ചാനി, റെജി തോമസ്, ബെന്നി ദേവസ്യാ, എം.ആർ.രമേശ്, ഷീജാമോൾ, മെഡിക്കൽ ഓഫിസർ ജെ.എസ്.ബോണി, പിആർഒ പ്രിൻസ് ഫിലിപ്പ്, പൊന്നമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട ∙ ശബരിമല മണ്ഡല - മകരവിളക്ക് തീർഥാടനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആന്റോ ആന്റണി എംപി. വെർച്വൽ ക്യൂ ബുക്കിങ് പ്രതിദിനം 80,000 തീർഥാടകരായി പരിമിതപ്പെടുത്താനുള്ള നീക്കവും പ്രായോഗികമല്ല. നിയന്ത്രണങ്ങൾ ഭക്തരിൽ ആശയക്കുഴപ്പവും നിരാശയും
പത്തനംതിട്ട ∙ യുവതലമുറയ്ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതാണ് ഏറ്റവും ശ്രേഷ്ഠമെന്ന് ആന്റോ ആന്റണി എംപി. കൂടൽ സെന്റ് മേരീസ് മഹായിടവകയുടെ സെന്റ് മേരീസ് മോഡൽ സ്കൂളിനായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഓസ്ട്രേലിയയിലെ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ തിരഞ്ഞെടുക്കപ്പെട്ട ജിന്സൺ ആന്റോ ചാള്‍സ് ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി മന്ത്രി. കായികം, കല, യുവജനം, വയോജനം തുടങ്ങി പ്രധാനപ്പെട്ട ഏഴോളം വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുക. ഓസ്ട്രേലിയയിലെ ഒരു മന്ത്രിസഭയിൽ ഇത്തരത്തിൽ ഒരു ഉയർന്ന പദവിയിൽ എത്തുന്ന
Results 1-10 of 89