Activate your premium subscription today
തിരുവനന്തപുരം∙ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.സരിനെ 80,000 രൂപ മാസശമ്പളത്തില്‍ വിജ്ഞാനകേരളം ഉപദേശകനായി നിയമിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് സിപിഎമ്മിലെത്തിയ സരിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു.
തിരുവനന്തപുരം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയാകാൻ കോൺഗ്രസ് വിട്ട പി.സരിനെ സർക്കാർ പദ്ധതിയുടെ തലപ്പത്തു നിയോഗിക്കാൻ സിപിഎം ഒരുങ്ങുമ്പോഴും, സരിൻ ഒഴിഞ്ഞ ചുമതലയിൽ പകരക്കാരനെ വയ്ക്കാതെ കോൺഗ്രസ്. നവംബറിൽ രാജിവയ്ക്കുമ്പോൾ കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്നു സരിൻ.
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണമുയർത്തിയ എ.കെ.ഷാനിബ് ഡിവൈഎഫ്ഐയിലേക്കെന്ന് സൂചന. പ്രഖ്യാപനം ഉടനുണ്ടാകുമെന്നും കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കില്ലെന്നും ഷാനിബ് ആവർത്തിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ഇടതു സ്ഥാനാർഥി പി.സരിനു വേണ്ടി പ്രവർത്തിക്കുമെന്നു ഷാനിബ് വ്യക്തമാക്കിയിരുന്നു. പിന്നീട് കോൺഗ്രസ് നേതൃത്വം തന്നെ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും ആരോപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം നിലപാട് വ്യക്തമാക്കും.
ഒറ്റപ്പാലം ∙ കോൺഗ്രസ് വിട്ടു സിപിഎമ്മിലെത്തിയ ഡോ. പി.സരിൻ ഒറ്റപ്പാലം ഏരിയ സമ്മേളനത്തിനെത്തി. കോൺഗ്രസിലായിരുന്ന കാലത്ത് പ്രധാന പ്രവർത്തന മേഖലയായിരുന്ന ഒറ്റപ്പാലത്തെ പാർട്ടി വേദിയിൽ സരിന്റെ സാന്നിധ്യം ശ്രദ്ധേയമായി. സിപിഎമ്മിൽ അർഹമായ പരിഗണന നൽകുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണു സരിൻ പാർട്ടിയിൽ സജീവമാകുന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സരിൻ എത്തിയത്. ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ ഉദ്ഘാടനപ്രസംഗം തീരുന്നതുവരെ സരിൻ സദസ്സിൽ ഇരുന്നു. പ്രതിനിധി സമ്മേളനം തുടങ്ങും മുൻപാണു വേദിവിട്ടത്.
തിരുവനന്തപുരം ∙ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തലേന്നു പ്രസിദ്ധീകരിച്ച സാമുദായിക വിഭജനത്തിനു കാരണമാകുമെന്ന് ആക്ഷേപമുയർന്ന സിപിഎമ്മിന്റെ പത്രപ്പരസ്യത്തിന് ആരും അനുമതി വാങ്ങിയിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണമില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. പരസ്യത്തിന് അനുമതി തേടിയിരുന്നെന്ന മന്ത്രി എം.ബി.രാജേഷ് അടക്കമുള്ളവരുടെ വാദം ഇതോടെ പൊളിഞ്ഞു.
പാലക്കാട് ∙ ഇനിയൊരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉടൻ ആലോചനയില്ലെന്നു പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഡോ.പി.സരിൻ. തിരഞ്ഞെടുപ്പു മത്സരമാണു പൊതുപ്രവർത്തകന്റെ ലക്ഷ്യമെന്ന തോന്നൽ സമൂഹത്തിലുണ്ട്. നിൽക്കാൻ ഒരു തറയും നിലപാടുകൾ വിളിച്ചുപറയാൻ ഒരുമടിയും ഇല്ലാത്തിടത്തോളം കാലം ഇടതുപക്ഷത്തോടു
പാലക്കാട് ∙ ഇനിയൊരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉടൻ ആലോചനയില്ലെന്നു പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഡോ.പി.സരിൻ. തിരഞ്ഞെടുപ്പു മത്സരമാണു പൊതുപ്രവർത്തകന്റെ ലക്ഷ്യമെന്ന തോന്നൽ സമൂഹത്തിലുണ്ട്. നിൽക്കാൻ ഒരു തറയും നിലപാടുകൾ വിളിച്ചുപറയാൻ ഒരുമടിയും ഇല്ലാത്തിടത്തോളം കാലം ഇടതുപക്ഷത്തോടു ചേർന്നു പ്രവർത്തിക്കുമ്പോൾ സീറ്റ് അത്ര പ്രധാന കാര്യമല്ല. മൂന്നര വർഷത്തിനിടെ രണ്ടു തിരഞ്ഞെടുപ്പുകളെ നേരിട്ടു.
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ തലേന്നു സിപിഎം 2 പത്രങ്ങളിൽ മാത്രം നൽകിയ വിവാദ പരസ്യത്തെച്ചൊല്ലി പാർട്ടിയിൽ അഭിപ്രായഭിന്നത. പരസ്യം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്നു സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് തുറന്നടിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും പരസ്യം നൽകാറുണ്ടെന്നും ഇത്തവണയും നൽകിയെന്നും പക്ഷേ, ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബുവും മന്ത്രി എം.ബി.രാജേഷും പരസ്യത്തെ ന്യായീകരിക്കുമ്പോഴാണു സംസ്ഥാന കമ്മിറ്റിയംഗം വ്യത്യസ്ത നിലപാട് തുറന്നുപറഞ്ഞത്.
തൃശൂർ∙ പാർട്ടിയെ നിർണായക ഘട്ടത്തിൽ ഉപേക്ഷിച്ച് പോയ പി.സരിൻ ചതിയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തിരിച്ചുവന്നാലും സരിനെ ഇനി പരിഗണിക്കില്ലെന്നും സരിനെ ഇനി പാർട്ടിക്ക് താൽപ്പര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി. ‘‘സന്ദീപ് വാരിയരെ കുറിച്ച് മനോഹരമായ വാക്കുകളാണ് എൽഡിഎഫ് ഉപയോഗിച്ചത്. കോൺഗ്രസിലേക്ക്
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പി.സരിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്. സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്റെ കഴിവ് നന്നായി അറിയാവുന്നവരാണ്. സരിനെ സിപിഎം
Results 1-10 of 85