Activate your premium subscription today
അനുകമ്പയുടെ ആർദ്രമാനസം, മാനവചൈതന്യത്തിലുള്ള അചഞ്ചലമായ സമർപ്പണം: അനന്യമധുരമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം. അദ്ദേഹത്തിന്റെ വിയോഗം കത്തോലിക്കാ സഭയ്ക്കുള്ളിൽ മാത്രമല്ല, മാനവികതയുടെ വിശാലഭൂമികയിൽത്തന്നെ അപാരമായൊരു ശൂന്യത ശേഷിപ്പിക്കുന്നു. വിശ്വാസികളാകുന്ന ആട്ടിൻപറ്റത്തിലെ ഏറ്റവും ദരിദ്രരും ഏറ്റവും ദുർബലരുമായവർക്കൊപ്പം നടന്ന നല്ല ഇടയനായിരുന്നു അദ്ദേഹം. ജീവിതവഴിയിലെ അവരുടെ പ്രയാസങ്ങളെ അസാധാരണ ദീപ്തിയുള്ള, പരിശുദ്ധമായ ദീനാനുകമ്പയോടെ അദ്ദേഹം ഗ്രഹിച്ചെടുത്തു. വൈവിധ്യപൂർണവും വിശാലവുമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ അറിവാഴങ്ങൾ: ദൈവശാസ്ത്രത്തിൽ അഗാധമായ പാണ്ഡിത്യം, ചരിത്രജ്ഞാനം, സമകാലീന ലോകത്തെപ്പറ്റിയും ആഗോള പ്രതിസന്ധികളെപ്പറ്റിയും എല്ലാ വശങ്ങളും സ്പർശിക്കുന്ന സൂക്ഷ്മമായ അവബോധം. അദ്ദേഹത്തിന്റെ വിജ്ഞാനം അക്കാദമിക് മണ്ഡലത്തിൽ മാത്രം ഒതുങ്ങിയതുമില്ല. വെല്ലുവിളികളേറെ നിറഞ്ഞ അർജന്റീനയിലെ സുദീർഘമായ പ്രവർത്തനകാലം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട അനുഭവസമ്പത്തായി മാറി. ആ അനുഭവങ്ങളുടെ കരുത്തിലാണ്, അതീസങ്കീർണമായ യാഥാർഥ്യങ്ങളെ പ്രാപ്യവും പ്രായോഗികവുമായ പരമാർഥങ്ങളായി അദ്ദേഹം മാറ്റിയെടുത്തത്. ഓരങ്ങളിലേക്കു മാറ്റിനിർത്തപ്പെട്ടവരോടും എല്ലാവരും മറന്നവരോടും എല്ലാം നഷ്ടമായവരോടും അദ്ദേഹം ഹൃദയഭാഷണം നടത്തി. ബ്യൂനസ് ഐറിസിലെ തെരുവുകൾ
അഹമ്മദാബാദ് ∙ രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുത്ത എഐസിസിയുടെ 84–ാം സമ്മേളനത്തിൽ കേരളത്തിൽ നിന്ന് 4 പേരാണ് പ്രമേയ ചർച്ചയിൽ ഇടപെട്ടു സംസാരിച്ചത്. എംപിമാരായ ശശി തരൂർ, ഷാഫി പറമ്പിൽ, നിയമസഭാംഗമായ റോജി എം ജോൺ, കെപിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി എം. ലിജു എന്നിവരാണ് പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചത്.
എഐസിസി സമ്മേളനം കോൺഗ്രസ് പാർട്ടിയുടെ വഴിതിരിവായി മാറണമെന്ന് പ്രവർത്തക സമിതി അംഗം ശശി തരൂർ. മൂന്ന് പതിറ്റാണ്ടുകളായി അധികാരത്തിലെത്താൻ കഴിയാത്ത ഗുജറാത്തിലെ സബർമതി തീരത്തുനിന്നാണ് കോൺഗ്രസ് ഉയർത്തെഴുന്നേൽപ്പിന്റെ സൂചന നൽകുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം കൈവരിക്കാൻ കഴിഞ്ഞപ്പോൾ പല സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകളിൽ പരാജയം സമ്മതിക്കേണ്ടി വന്നു. 2009 ൽ കോൺഗ്രസിനു ലഭിച്ച വോട്ടുകൾ തിരിച്ചുപിടിക്കേണ്ടതുണ്ട്. അത് ക്രിയാത്മക വിമാർശത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നും അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിൽ തരൂർ പറഞ്ഞു.
അഹമ്മദാബാദ് ∙ സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും; ഭൂതകാല പാർട്ടിയാകാതെ ഭാവിയിലെ കോൺഗ്രസിനെയാണ് ഒരുക്കേണ്ടതെന്നു ശശി തരൂർ. വിശാല പ്രവർത്തക സമിതിയിൽ പങ്കെടുത്ത 5 കേരള നേതാക്കളിൽ കെ.സി. വേണുഗോപാലിനു പുറമേ ഈ 3 പേർ മാത്രമാണു സംസാരിച്ചത്.
കേരളത്തിലെ 18 ശതമാനം വരുന്ന ക്രൈസ്തവരുടെ വോട്ടു നേടി വിജയിച്ചവര്‍ വഖഫ് ബില്ലിന്റെ വിഷയത്തില്‍ അവര്‍ക്കെതിരായ നിലപാട് എടുക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. വഖഫ് ഭേദഗതി ബില്ലിനെതിരെ നിലപാടെടുക്കുന്ന കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരുടെ ഭരണഘടന വിരുദ്ധ നിലപാടിനെതിരെ സംസ്ഥാനത്തെ ഇന്ത്യാ മുന്നണി എംപിമാരുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി ശശി തരൂര്‍ എംപിയുടെ ഓഫിസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി∙ വീണ്ടും കേന്ദ്ര സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി. കോവിഡ് കാലത്തെ വാക്സീൻ നയതന്ത്രം ഇന്ത്യയെ നേതൃപദവിയിലേക്ക് ഉയർത്തിയെന്ന് തരൂർ പറഞ്ഞു. ‘ദ് വീക്ക്’ മാഗസിനിൽ എഴുതിയ ലേഖനത്തിലാണ് ശശി തരൂരിന്റെ പരാമർശം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങളായിരുന്നു ഇന്ന് മനോരമ ഓൺലൈൻ സന്ദർശിച്ച ഏറ്റവും കൂടുതൽ വായനക്കാരുടെ ശ്രദ്ധ കവർന്നത്. മുൻപ് സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് ഇപ്പോൾ അതിന് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടി ശശി തരൂർ നടത്തിയ പരാമർശം,
തിരുവനന്തപുരം ∙ കമ്യൂണിസ്റ്റുകള്‍ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും ശശി തരൂർ എംപി. സ്വകാര്യ സര്‍വകലാശാലകളെ എതിര്‍ത്തിരുന്ന എല്‍ഡിഎഫ് അതിന് അനുമതി നല്കുന്ന ബില്‍ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് എക്സിലൂടെ തരൂരിന്റെ പരിഹാസം.
കോഴിക്കോട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിനെ പൂർണമായി തള്ളാതെ കെ.മുരളീധരൻ. തരൂരിന്റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു. ‘‘യുക്രെയ്നിലേക്ക് റഷ്യ അതിക്രമിച്ചു കയറിയത് തെറ്റായിപ്പോയെന്ന് പാർട്ടിലൈൻ അനുസരിച്ച് ലോക്സഭയിൽ പ്രസംഗിച്ചയാളാണ് തരൂർ. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്നു എന്ന സമീപനം പ്രധാനമന്ത്രി സ്വീകരിച്ചു എന്നായിരിക്കാം തരൂർ ഉദ്ദേശിച്ചത്. അല്ലാതെ അതൊരു മോദി സ്തുതിയാണെന്ന് പറയേണ്ടതില്ല.
തിരുവനന്തപുരം∙ റെയ്സിന ഡയലോഗിന്മേൽ എന്തിനാണ് വിവാദമെന്ന് അറിയില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. റഷ്യ– യുക്രെയ്ൻ വിഷയത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന് 2023ൽ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. പരസ്യമായും അല്ലാതെയും ഇനി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Results 1-10 of 844