Activate your premium subscription today
ഗുവാഹത്തി ∙ പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെ അനുകൂലിച്ച് സംസാരിച്ചതിന് അസമിലെ പ്രതിപക്ഷ കക്ഷിയായ എഐയുഡിഎഫിന്റെ എംഎൽഎ അമിനുൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. എംഎൽഎയുടെ അഭിപ്രായം വ്യക്തിപരമാണെന്നാണ് പാർട്ടി നിലപാട്. പാക്കിസ്ഥാനെ അനുകൂലിച്ച് സംസാരിക്കുന്ന എംഎൽഎയുടെ വിഡിയോ പുറത്ത് വന്നതിനെ തുടർന്നാണ് അറസ്റ്റെന്നും തുടർനടപടികൾ കോടതി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് അഭിമാനപ്പോരാട്ടമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് മുക്തമാക്കാൻ നേതൃത്വം നൽകിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കു തലവേദന ഒരാൾ മാത്രമാണ്; കോൺഗ്രസിന്റെ ലോക്സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് എംപി. അസം കോൺഗ്രസ് അധ്യക്ഷനായി ഗൗരവ് ഉടൻ വരുമെന്നാണ് സൂചനകൾ. മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ എന്നതിൽനിന്നു രാഷ്ട്രീയ ചാണക്യനായ ഹിമന്തയോടു നേർക്കുനേർ പോരാടുന്ന കരുത്തനായ നേതാവ് എന്ന നിലയിലേക്കു ഗൗരവ് വളർന്നുകഴിഞ്ഞു. ഗൗരവിനെ മുൻപു ഹിമന്ത അവഗണിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പേരെടുത്തുപറഞ്ഞ് ആക്രമിക്കുന്ന തരത്തിലേക്കു ഹിമന്ത ഈയിടെ മാറിയത് ഗൗരവിന്റെ പ്രതിഛായ ഉയർത്തിയിരിക്കുന്നു. ഒന്നാന്തരം പാർലമെന്റേറിയൻ എന്നതിനൊപ്പം ധീരനായ നേതാവായും ജനങ്ങൾ അദ്ദേഹത്തെ കാണുന്നു. അസമിൽ ഗൗരവിനു നിർണായക പങ്കുവഹിക്കാനാകുമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം കരുതുകയും ചെയ്യുന്നു.
ധാക്ക∙ ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നടത്തിയ പരാമർശം വിവാദത്തിൽ. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽബന്ധമില്ല എന്നുമായിരുന്നു യൂനുസിന്റെ പരാമർശം. ബംഗ്ലദേശിനു മാത്രമാണ് സമുദ്രത്തിലേക്ക് നേരിട്ട് ബന്ധമുള്ളത്. വികസനം വിപുലീകരിക്കാൻ ചൈനയ്ക്ക് ബംഗ്ലദേശിനെ ഉപയോഗിക്കാമെന്നും ബെയ്ജിങ്ങിൽ യൂനുസ് പറഞ്ഞു.
ഗുവാഹത്തി ∙ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ഭാര്യ എലിസബത്ത് കോൾബണിന്റെ പാക്കിസ്ഥാൻ ബന്ധങ്ങളെപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ, പാക്ക് പൗരനെതിരെ അസം പൊലീസ് കേസെടുത്തു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളെപ്പറ്റി സമൂഹമാധ്യമങ്ങളിൽ കമന്റിട്ടതിനാണ് അലി തൗഖിർ ഷെയ്ഖിനെതിരെ കേസെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. രാജ്യതാൽപര്യത്തിനും സമുദായ ഐക്യത്തിനും എതിരാണു കമന്റെന്നും ഹിമന്ത പറഞ്ഞു. പാക്ക് പ്ലാനിങ് കമ്മിഷന്റെ ഉപദേശകനായ ഷെയ്ഖും ബ്രിട്ടിഷ് പൗരത്വമുള്ള കോൾബണും മുൻ സഹപ്രവർത്തകരാണ്. ഷെയ്ഖിനെതിരെ കേസെടുക്കാനും മറ്റാർക്കെങ്കിലും ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കാനും ഞായറാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. അപകീർത്തിപ്പെടുത്താനുള്ള ബിജെപി ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഗൊഗോയി പ്രതികരിച്ചു.
ഗുവാഹത്തി ∙ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ഭാര്യയും ബ്രിട്ടിഷ് വനിതയുമായ എലിസബത്ത് കോൾബണിന്റെ പാക്കിസ്ഥാൻ ബന്ധങ്ങളെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അന്വേഷണത്തിനു ശേഷം വേണ്ടിവന്നാൽ കേസ് റജിസ്റ്റർ ചെയ്യും.
ദിസ്പുർ∙ അസമിലെ എലിമാള ഖനിയിൽ (റാറ്റ്ഹോൾ മൈൻ) വെള്ളം നിറഞ്ഞതിനെ തുടർന്ന് 18 തൊഴിലാളികൾ കുടുങ്ങിയെന്ന് റിപ്പോർട്ട്. ദിമ ഹസാവോ ജില്ലയിലെ വിദൂരപ്രദേശമായ ഉമ്രാങ്സോയിൽ 300 അടി താഴ്ചയുള്ള ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിൽ 100 അടിയോളം വെള്ളം നിറഞ്ഞുവെന്ന് പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ന്യൂഡൽഹി∙ അസമിൽ ബീഫ് നിരോധിച്ച് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ് പുതിയ നിയമഭേദഗതി. നേരത്തേ, ക്ഷേത്രങ്ങൾക്കു സമീപമുൾപ്പെടെ ബീഫ് നിരോധിച്ച നിയമമാണ് ഭേദഗതി ചെയ്തത്.
ഗുവാഹട്ടി∙ അസമിൽ ഗോമാംസം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബുപെൻ കുമാർ ബോറ കത്തയച്ചാൽ, നിരോധിക്കാൻ തയാറാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സാമഗുരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി മണ്ഡലത്തില് ഗോമാംസം വിതരണം ചെയ്തുവെന്ന കോണ്ഗ്രസ് ആരോപണത്തിനാണ് മറുപടി.
ന്യൂഡൽഹി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറനെ നിരീക്ഷിച്ച ജാർഖണ്ഡിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വെളിപ്പെടുത്തൽ. ജെഎംഎം വിട്ട് ചംപയ് സോറൻ ബിജെപിയിൽ ചേരാനിരിക്കെയാണ് പരാമർശം. ചംപയ് സോറൻ എവിടെ പോയാലും നിരീക്ഷിക്കാനായിരുന്നു ജാർഖണ്ഡ് സർക്കാർ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നതെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ഗുവാഹത്തി∙ ലൗ ജിഹാദ് കേസുകളിൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമം ഉടൻ കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തിരഞ്ഞെടുപ്പു കാലത്തു ലൗ ജിഹാദിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചു. താമസിയാതെ ഇത്തരം കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരും. ഗുവാഹത്തിയിൽ നടന്ന സംസ്ഥാന
Results 1-10 of 91