Activate your premium subscription today
ജറുസലം ∙ ഞായറാഴ്ച മുതൽ ഗാസയിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും ധാരണയായെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും കരാറിന് അന്തിമ അനുമതി നൽകാൻ ഇസ്രയേൽ വിസമ്മതിച്ചു. ഇന്നലെയും ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രയേൽ രൂക്ഷമായ ആക്രമണം തുടർന്നു.
ജറുസലം∙ ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പാർലമെന്റ് അംഗത്വം രാജിവച്ചു. "യുദ്ധഭൂമിയിലെന്നപോലെ, പൊതു സേവനത്തിലും, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിലയിരുത്തലുകൾ നടത്തി ഒരു വഴി തിരഞ്ഞെടുക്കേണ്ട നിമിഷങ്ങളുണ്ട്" – ഗലാന്റ് ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിൽ പലസ്തീൻ സായുധ സംഘടന ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേൽ നടത്തുന്ന പ്രതികാര നടപടിയെച്ചൊല്ലി ഇരുവർക്കുമിടയിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ ഗലാന്റിനെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു.
ജറുസലം∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്നു പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനാകും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മൂത്രനാളിയിലെ അണുബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ശസ്ത്രക്രിയ. ബുധനാഴ്ച ഹഡാസ ആശുപത്രിയിൽ അദ്ദേഹം പരിശോധനയ്ക്കു വിധേയനായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ടെൽ അവീവ്∙ സിറിയയിൽ ബഷാർ അസദ് സർക്കാരിന്റെ പതനത്തിനു പിന്നാലെ ഗോലാൻ കുന്നുകളിലെ കുടിയേറ്റം ഇരട്ടിയാക്കാൻ തീരുമാനിച്ച് ഇസ്രയേൽ. ഗോലാൻ കുന്നുകളിൽ സെറ്റിൽമെന്റുകൾ സ്ഥാപിച്ച് കുടിയേറ്റം ശക്തമാക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സർക്കാർ അംഗീകാരം നൽകി. ഗോലാൻ കുന്നിൽ നിലവിലുള്ള ഇസ്രയേൽ ജനതയുടെ എണ്ണം ഇരട്ടിയാക്കാനാണു നീക്കം. അസദിന്റെ വീഴ്ചയോടെ സിറിയയുമായുള്ള ഇസ്രയേലിന്റെ അതിർത്തിയിൽ പുതിയ സൈനിക മുന്നണി ശക്തിപ്രാപിച്ച സാഹചര്യത്തിലാണു തീരുമാനമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ജറുസലം ∙ ഗാസയിലെ യുദ്ധം ഇപ്പോൾ നിർത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവരുകയും വീണ്ടും ആക്രമിക്കുകയും ചെയ്യും. അതിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായി ഹമാസിന്റെ ഉന്മൂലനം ആവശ്യമാണ്. അവരുടെ സൈനികവും ഭരണപരമായ കഴിവുകൾ ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും അത് ഇതുവരെ പൂർത്തിയായിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.
ജറുസലം ∙ ഗാസയിൽ യുദ്ധം ചെയ്യുന്ന, യുദ്ധക്കുറ്റത്തിന് രാജ്യാന്തര നീതിന്യായക്കോടതിയുടെ അറസ്റ്റ് വാറന്റ് നേരിടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു ഇന്ന് അഴിമതിക്കേസിൽ സാക്ഷിയായി വിസ്തരിക്കപ്പെടും. ഇതാദ്യമായാണ് ഇസ്രയേലിൽ പ്രധാനമന്ത്രി സാക്ഷിയായി കോടതികയറുന്നത്. സുരക്ഷാ കാരണങ്ങളാൽ ടെൽ അവീവിലെ ഭൂഗർഭ അറയിലാണ് കോടതി നടപടി.
ജറുസലം ∙ ഗാസ സിറ്റിയിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ ഇസ്രയേൽ അവസരമൊരുക്കണമെന്ന് ജി7 വിദേശകാര്യമന്ത്രിമാരുടെ ഇറ്റലിയിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു. എന്നാൽ, അതിക്രമങ്ങളുടെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുന്നതിനെപ്പറ്റി ജി7 പ്രസ്താവനയിൽ പരാമർശമില്ല. വിഷയത്തിൽ വികസിത രാജ്യങ്ങൾക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടാകാതിരുന്നതുമൂലമാണിത്. അതേസമയം, തെക്കൻ ഇസ്രയേലിൽ 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ കടന്നാക്രമണം തടയാൻ കഴിയാത്തതിന് ഉത്തരവാദി ബെന്യാമിൻ നെതന്യാഹു ഉൾപ്പെടെ ഭരണനേതൃത്വമാണെന്ന് സ്വതന്ത്ര അന്വേഷണ കമ്മിഷൻ കുറ്റപ്പെടുത്തി.
ജറുസലം ∙ ഇസ്രയേലും ലബനനും തമ്മിൽ നടന്നുവന്ന സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിളിച്ചു ചേർത്ത സുരക്ഷാ മന്ത്രിസഭ വെടിനിർത്തൽ കരാർ അംഗീകരിച്ചു. യുഎസ്–ഫ്രഞ്ച് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കൻ മേഖലയിലെ താവളങ്ങളൊഴിഞ്ഞ് ലിറ്റനി നദിയുടെ വടക്കോട്ടു പിൻമാറണം. ലബനൻ അതിർത്തിയിൽ നിന്നു സൈന്യത്തെ ഇസ്രയേൽ പിൻവലിക്കും. എന്നാൽ കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി.
ടെഹ്റാൻ∙ അറസ്റ്റ് വാറന്റിന് പകരം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും നേതാക്കൾക്കും നൽകേണ്ടത് വധശിക്ഷയാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മേധാവിക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ രാജ്യാന്തര ക്രിമിനൽ കോടതി ഉത്തരവിട്ടതിലാണ് ഖമനിയയുടെ പ്രതികരണം.‘‘അവർ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതു പോരാ, ഈ ക്രിമിനൽ നേതാക്കൾക്ക് വധശിക്ഷ തന്നെ നൽകണം.’’– ഇറാൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ഖമനയി പറഞ്ഞു.
ജറുസലം ∙ യുഎഇയിൽ കാണാതായ ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. യുഎഇയിലെ ജൂതസഞ്ചാരികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഛബാദ് എന്ന സംഘടനയുടെ പ്രവർത്തകനും പുരോഹിതനുമായ സ്വീവ് കോഗാനെ കഴിഞ്ഞ വ്യാഴാഴ്ച ദുബായിൽനിന്നാണു കാണാതായ
Results 1-10 of 165