Activate your premium subscription today
ജയില്വാസത്തിലിരിക്കെ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാൻ ഖാൻ അഡിയാല ജയിലില്‍വച്ച് കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് പാക്ക് സർക്കാരിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പെന്ന പേരിലൊരു ചിത്രവും കിടക്കുന്ന
ന്യൂഡല്‍ഹി ∙ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെതിരെ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ച് ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടറാണ് ഇന്ത്യ താഴ്ത്തിയത്.
ഇസ്ലാമാബാദ് ∙ പഹൽഗാം ഭീകരാക്രമണം അസ്വസ്ഥപ്പെടുത്തുന്നതും ദാരുണവുമാണെന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആത്മപരിശോധനയ്ക്കും അന്വേഷണത്തിനും പകരം മോദി സർക്കാർ വീണ്ടും പാക്കിസ്ഥാനെ കുറ്റം പറയുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. എക്സിലായിരുന്നു ഇമ്രാൻ ഖാന്റെ ആരോപണം.
ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ചതായി പാക്കിസ്ഥാൻ സമ്മതിച്ചു.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും സമാധാന നൊബേൽ നാമനിർദേശം. പാക്കിസ്ഥാനിലെ മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനുമായി നൽകിയ സംഭാവനകൾ പരിഗണിച്ച് സമാധാന നൊബേലിനുള്ള നാമനിർദേശത്തിനു ചരടുവലിച്ചത് പാക്കിസ്ഥാൻ വേൾഡ് അലയൻസാണ്. ദക്ഷിണ ഏഷ്യയിലെ സമാധാന ശ്രമങ്ങളുടെ പേരിൽ 2019 ലും ഇമ്രാന്റെ പേര് നാമനിർദേശം ചെയ്തിരുന്നു. പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവായ ഇമ്രാൻ അഴിമതിക്കേസുകളിൽപെട്ട് 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്.
ലഹോർ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അഴിമതിക്കേസിൽ 14 വർഷം തടവുശിക്ഷ. ഇമ്രാന്റെ ഭാര്യ ബുഷ്റ ബീബിക്ക് ഏഴു വർഷം തടവും അഴിമതി വിരുദ്ധ കോടതി വിധിച്ചിട്ടുണ്ട്. ഇമ്രാൻ 10 ലക്ഷം പാക്കിസ്ഥാൻ രൂപയും ബുഷ്റ 5 ലക്ഷം രൂപയും പിഴയും ഒടുക്കണം.
ലഹോർ ∙ രാജ്യം വിട്ടു മറ്റെവിടെയെങ്കിലും 3 വർഷം കഴിയാൻ അവസരം ലഭിച്ചിരുന്നെന്നും എന്നാൽ താനതു സ്വീകരിച്ചില്ലെന്നും ജയിലിൽ കഴിയുന്ന പാക്ക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ (72) 14 ദിവസത്തേക്കു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) ഈയിടെ നടത്തിയ പ്രതിഷേധങ്ങളെത്തുടർന്നുള്ള കേസുകളിലാണ് ഇത്. മാസങ്ങളായി റാവൽപിണ്ടിയിലെ ജയിലിൽ കഴിയുകയാണ് ഇമ്രാൻ
ഇസ്ലാമാബാദ് ∙ അവസാന പന്ത് വരെ പോരാടാനും പിന്നോട്ടു പോകരുതെന്നും അണികൾക്കു നിർദേശം നൽകി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ‘‘എന്റെ ടീമിന് എന്റെ സന്ദേശം വ്യക്തമാണ്. അവസാന പന്ത് വരെ പോരാടൂ. നമ്മുടെ ആവശ്യങ്ങൾ പൂർണമായി നിറവേറ്റുന്നതു വരെ നമ്മൾ പിന്നോട്ടു പോകില്ല.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ നടത്തിയ അക്രമാസക്ത സമരത്തിൽ 4 അർധ സൈനികരും 2 പൊലീസുകാരും കൊല്ലപ്പെട്ടു. നൂറിലേറെ സുരക്ഷാ സൈനികർക്ക് പരുക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് ഇസ്ലാമാബാദിൽ സൈന്യത്തെ വിന്യസിക്കുകയും അക്രമം നടത്തുന്നവരെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. ആവശ്യമെങ്കിൽ കർഫ്യൂ പ്രഖ്യാപിക്കാനും സൈന്യത്തിന് അനുമതി നൽകി.
Results 1-10 of 341