Activate your premium subscription today
‘നന്നായൊന്ന് ഉറങ്ങിയിട്ട് എത്രനാളായി...’ റോബർട്ട് ഫ്രേസിയർക്ക് ഇന്നുമറിയില്ല ആ ദിവസം എന്തുകൊണ്ടാണ് താൻ അങ്ങനെയൊക്കെ ചിന്തിച്ചതെന്ന്. ആ ദിവസം. 1963 നവംബർ 22. വാഷിങ്ടനിലെ എഫ്ബിഐ ആസ്ഥാനത്ത് പതിവുപോലെ ജോലിത്തിരക്കിലായിരുന്നു ഫ്രേസിയർ. അന്ന് അദ്ദേഹത്തിനു പ്രായം 44. എഫ്ബിഐ തെളിവുകളായി പിടിച്ചെടുക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളുമെല്ലാം പരിശോധിക്കുന്ന ലീഡ് എക്സാമിനറായിരുന്നു ഫ്രേസിയർ. ഉറക്കത്തെക്കുറിച്ച് ചിന്തിച്ചിരുന്ന അദ്ദേഹത്തിനു മുന്നിലേക്കാണ് എഫ്ബിഐയുടെ ഉറക്കം മൊത്തം കെടുത്തിയ ആ വാർത്തയെത്തിയത്. പ്രസിഡന്റ് ജോൺ എഫ്. കെന്നഡിക്ക് വെടിയേറ്റിരിക്കുന്നു. അധികം വൈകാതെ ഉച്ചയോടെ ആശുപത്രിയില്‍നിന്ന് ആ ദുഃഖവാർത്തയുമെത്തി. കെന്നഡി കൊല്ലപ്പെട്ടിരിക്കുന്നു. ഫ്രേസിയർ ഉറപ്പിച്ചു, ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സങ്കീർണമായ കേസിലേക്ക് കാലെടുത്തുവയ്ക്കുകയായിരുന്നു അദ്ദേഹം.
ന്യൂയോർക്ക് ∙ യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധം സംബന്ധിച്ച രഹസ്യഫയലുകൾ ട്രംപ് ഭരണകൂടം പരസ്യപ്പെടുത്തിയതിനു പിന്നാലെ, ‘ജെഎഫ്കെ’ സിനിമയുടെ സംവിധായകൻ ഒലിവർ സ്റ്റോണിന് ജനപ്രതിനിധി സഭയിൽ ഹിയറിങ്. 1991 ൽ റിലീസ് ചെയ്ത പൊളിറ്റിക്കൽ ത്രില്ലറായ ‘ജെഎഫ്കെ’യിൽ കെന്നഡി വധം സിഐഎ അടക്കം ഏജൻസികൾ ഉൾപ്പെട്ട സർക്കാർ ഗൂഢാലോചനയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈയിടെ പുറത്തുവിട്ട ഫയലുകളിലും സിഐഎയെ സംശയിക്കത്തക്ക സൂചനകളുണ്ട്.
ലോകരാജ്യങ്ങളുമായി ഒട്ടേറെ വിഷയങ്ങളിൽ പോര്‍മുഖങ്ങള്‍ തുറക്കുന്ന തിരക്കിനിടെ 61 വർഷമായി പൂട്ടിവെച്ചിരുന്ന ആ രഹസ്യപ്പെട്ടി ട്രംപ് തുറന്നു. മുൻ യുഎസ് പ്രസിഡന്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതായിരുന്നു ആ രേഖകൾ. ഇക്കുറി ചരിത്രകാരന്മാര്ക്ക് കൂടി താൽപര്യം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി 1963 നവംബര്‍ മാസത്തില്‍ കൊല്ലപ്പെട്ടതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട അറുപത്തിമൂവായിരത്തിലേറെ പേജുകള്‍ വരുന്ന രേഖകളാണ് ട്രംപിന്റെ നിര്‍ദേശ പ്രകാരം പരസ്യമാക്കിയത്. കൊലപാതകവും അതിനെ കുറിച്ചുള്ള അന്വേഷണവും നടന്ന് അറുപത്തിയൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ട വേളയിലാണ് ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന ഈ രേഖകള്‍ പുറത്തു വിടുന്നത്. ഇവയില്‍ നിന്ന് ഈ കൊലപാതകത്തെ സംബന്ധിച്ച് ഇതിനോടകം പുറത്തു വരാത്ത പുതിയ വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എങ്കിലും അകാലത്തില്‍ പൊലിഞ്ഞ ചെറുപ്പക്കാരനായ കെന്നഡിയെ ഓര്‍മിക്കുവാനും അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വീണ്ടും ചർച്ച ചെയ്യാനും ട്രംപിന്റെ നടപടി വഴിതെളിച്ചു. 1960 നവംബറില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ എതിരാളിയായ റിച്ചഡ് നിക്സനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ പ്രസിഡന്റ് ആയി കെന്നഡി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ അമേരിക്കൻ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവും കെന്നഡിക്കു ലഭിച്ചു. ചെറുപ്പത്തിന്റെ പ്രസരിപ്പും യുവത്വത്തിന്റെ ചുറുചുറുക്കും ആരെയും ആകര്‍ഷിക്കാന്‍ പോന്ന വ്യക്തിത്വവും മികച്ച വാക്ചാതുരിയും കെന്നഡിയെ ലോക ജനതയ്ക്ക് പ്രിയങ്കരനായി. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കി അദ്ദേഹം രൂപീകരിച്ച കാബിനറ്റ് അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഏറെ പ്രതീക്ഷയും ആവേശവും ഉണര്‍ത്തി. കര്‍ശന നിലപാടുകള്‍ എടുക്കാന്‍ വിമുഖത കാണിക്കാത്ത തന്റെ സഹോദരന് റോബര്‍ട്ട് കെന്നഡിയെ
വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയെ വധിച്ചത് അവരുടെതന്നെ ചാരസംഘടനയായ സിഐഎ ആകാനുള്ള സാധ്യതയെക്കുറിച്ചു സൂചിപ്പിക്കുന്ന റഹസ്യരേഖകൾ പുറത്തുവിട്ടു. കെന്നഡി വധത്തെക്കുറിച്ച് രഹസ്യമാക്കി വച്ചിരുന്നവയിൽ ഏതാനും ഫയലുകളാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവനുസരിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതു സംബന്ധിച്ച് പണ്ടേയുള്ള ഊഹാപോഹങ്ങൾക്ക് അടിവരയിടുന്ന വിവരങ്ങളാണ് ഏറെയും.
തന്റെ ജോലിയിൽ താൻ വീഴ്ച വരുത്തിയെന്ന് വിശ്വസിച്ച് ജീവിതത്തിന്റെ നല്ലൊരുകാലം ദു:ഖിച്ച ഒരു മനുഷ്യൻ, അപാകതകൾ സംഭവിച്ചിട്ടില്ലായെങ്കിലും കുറ്റബോധം താങ്ങാനാകാതെ രാജിവച്ച ഉദ്യോഗസ്ഥൻ. ആത്മാർഥത കൈമോശം വരുന്ന കാലത്ത് ജ്വലിക്കുന്ന ഒരുദാഹരണമാണു ക്ലിന്റ് ഹില്ലെന്ന് അമേരിക്കക്കാർ അദ്ദേഹത്തെക്കുറിച്ച്
വാഷിങ്ടൻ / സിയാറ്റിൽ ∙ യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ വധം ഉൾപ്പെടെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ചരിത്രസംഭവങ്ങളിലെ അവശേഷിക്കുന്ന ഏതാനും രഹസ്യഫയലുകൾകൂടി പുറത്തുവിടാൻ ഡോണൾഡ് ട്രംപിന്റെ നിർദേശം. ജോൺ എഫ്. കെന്നഡി (ജെഎഫ്കെ) വധത്തിന്റെ ഫയലുകൾ മുഴുവൻ പുറത്തുവിടുന്നതു സംബന്ധിച്ച രൂപരേഖ 15 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ നാഷനൽ ഇന്റലിജൻസ് ഡയറക്ടറോടു നിർദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് വ്യാഴാഴ്ച ഒപ്പിട്ടു.
നൂറ്റാണ്ടുകൾ നീളുന്ന ദീർഘ ചരിത്രമുള്ള പദവിയാണ് യുഎസ് പ്രസിഡന്റിന്റേത്. ജോർജ് വാഷിങ്ടൻ, തോമസ് ജെഫേഴ്സൻ, ഏബ്രഹാം ലിങ്കൻ തുടങ്ങി അനേകം പ്രതിഭാധനൻമാരും ധിക്ഷണാശാലികളുമായ പ്രസിഡന്റുമാർ ഈ പദവി അലങ്കരിച്ചിട്ടുണ്ട്. എന്നാൽ യുഎസ് പ്രസിഡന്റിനോളം തന്നെ പ്രശസ്തി നേടും അദ്ദേഹത്തിന്റെ ഭാര്യയും. യുഎസ് പ്രഥമവനിത എന്ന സ്ഥാനമാണ് ഇവർക്ക്.
സെലിബ്രിറ്റി പ്രണയകഥകൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് അമേരിക്കക്കാർ. ഇവ ചർച്ച ചെയ്യാനും അഭിപ്രായങ്ങൾ പറയാനുമൊക്കെ അവർക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ അമേരിക്കയിൽ ചർച്ച ചെയ്തിട്ടുള്ള ഏറ്റവും വലിയ പ്രണയകഥകളിലൊന്നാണ് ജോൺ എഫ്. കെന്നഡിയും മെർലിൻ മൺറോയും തമ്മിലുള്ളത്. ഇങ്ങനെയൊരു പ്രണയം ഉണ്ടായിരുന്നോ എന്നു പോലും
60 വർഷങ്ങൾ മുൻപ് 1963ൽ ഒരു നവംബർ അവസാനം, ടെക്സാസിലെ ഡാലസിൽ ഒരു തിരഞ്ഞെടുപ്പ് പ്രചരണ റാലി നടക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളുടെ 35-ാമത്തെ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി മുകൾ ഭാഗം തുറന്ന ലീമോസീൻ കാറിൽ നിന്നു നേരിട്ടു മോട്ടർ റാലി നയിക്കുന്നു.അദ്ദേഹത്തോടൊപ്പം ഭാര്യയുമുണ്ട്. ഡാലസിലെ ജനങ്ങളുടെ വരവേൽപ്
റോബർട്ട് എഫ് കെന്നഡിയുടെ ഭാര്യ ഈഥൽ കെന്നഡി (96) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് ഒക്ടോബർ 3 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Results 1-10 of 22