Activate your premium subscription today
കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മികച്ചതായിരുന്നില്ല. എന്നിട്ടും അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടിയ ലിബറൽ പാർട്ടിയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയിൽ ഇന്ത്യയ്ക്കു പ്രതീക്ഷകൾ ഏറെയാണ്. ലിബറല്‍ പാർട്ടിയുടെതന്നെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ വഷളായ ബന്ധം മെച്ചപ്പെടാൻ കളമൊരുങ്ങിയിരിക്കുകയാണ്. കാർണിയുടെ ആഗോള വ്യാപാര പദ്ധതിയുടെ പ്രധാന ഭാഗമായി ഇന്ത്യ മാറുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുരാജ്യങ്ങളും. പുതുക്കിയ ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (സിഇപിഎ- India-Canada Comprehensive Economic Partnership Agreement) ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു. ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വേഗത്തിലുള്ള വീസ ലഭ്യമാക്കുന്നതിനെ
‘‘ആദ്യത്തെ പ്രാവശ്യം പ്രസിഡന്റായപ്പോള്‍ എനിക്ക് രണ്ടു ചുമതലകള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റെ ഭരണം നടത്തുക ഒപ്പം അതിജീവനവും. എന്നാല്‍ ഇപ്രാവശ്യം ഞാന്‍ രാജ്യം മാത്രമല്ല ലോകം മുഴുവനുമാണ് ഭരിക്കുന്നത്. ചെയ്യുന്നത് വളരെ ഗൗരവമേറിയ ജോലിയാണെങ്കിലും ഞാനിത് വളരെയധികം ആസ്വദിക്കുന്നു.” രണ്ടാമതും അമേരിക്കയുടെ പ്രസിഡന്റായ ഡോണൾഡ് ട്രംപ് 100 ദിവസങ്ങള്‍ പിന്നിട്ട വേളയിൽ 'ദി അറ്റ്ലാന്റിക്' എന്ന മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് ഈ വാക്കുകൾ. 100 ദിവസം പൂർത്തിയാക്കിയപ്പോൾ, തനിക്ക് പ്രിയപ്പെട്ട ചില മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനു പുറമേ മിഷിഗൻ സംസ്ഥാനത്ത് വലിയൊരു റാലിയെയും ട്രംപ് അഭിസംബോധന ചെയ്തിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍, താൻ ലോകം മുഴുവനുമാണ് ഭരിക്കുന്നതെന്ന ട്രംപിന്റെ വാക്കുകൾ ആഴത്തില്‍ പരിശോധിച്ചാല്‍ അവയില്‍ വലിയ യാഥാര്‍ഥ്യം ഒളിച്ചിരിക്കുന്നതായി കാണാം. ഈ വരവില്‍ ട്രംപിന്റെ നടപടികള്‍ നൽകുന്ന ആഘാതങ്ങളും പ്രത്യാഘാതങ്ങളും അമേരിക്കയിൽ മാത്രം ഒതുങ്ങില്ല. ലോകത്തെ മുഴുവനും അത് ബാധിക്കുമെന്നത് വാസ്തവമാണ്. സാധാരണ ഒരു ഭരണാധികാരിയുടെ നയങ്ങള്‍ ആ രാജ്യത്തെ അല്ലെങ്കില്‍ അയൽരാജ്യങ്ങളെ മാത്രമേ ബാധിക്കാറുള്ളൂ. എന്നാല്‍ ലോകകാര്യങ്ങളില്‍ നായകസ്ഥാനം വഹിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്വീകരിക്കുന്ന നടപടികളുടെ അനന്തര ഫലങ്ങള്‍ ലോകമാകെ അനുഭവപ്പെട്ടാല്‍ അദ്ഭുതപ്പെടാനില്ല. ഇക്കാര്യം മനസ്സിലാക്കി ശ്രദ്ധയോടെയും കരുതലോടെയും പെരുമാറുന്ന പ്രസിഡന്റല്ല ട്രംപ്. പകരം തന്റെ ആശയങ്ങളും താല്പര്യങ്ങളും മറ്റു രാഷ്ട്രങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ വലിയ സന്തോഷം കണ്ടെത്തുന്ന വൃക്തിയാണ്. രാജ്യാന്തര കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ കാണിക്കേണ്ട മാന്യതയും രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ പുലര്‍ത്തേണ്ട മര്യാദകളും തനിക്ക് ബാധകമല്ലെന്ന ഉറച്ച വിശ്വാസമാണ് ട്രംപിനെ നയിക്കുന്നത്. ട്രംപിന്റെ ഈ പെരുമാറ്റവും മറ്റു രാഷ്ട്രത്തലവന്മാരെ അവഹേളിക്കുന്ന മട്ടിലുള്ള വാക്കുകളും
കാനഡ തിരഞ്ഞെടുപ്പില്‍ മുൻ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടുമെന്നായിരുന്നു 2025 ജനുവരിയില്‍ നടത്തിയ സര്‍വേ ഫലങ്ങള്‍ പറഞ്ഞത്. പിയെ പൊയ്ലീവ്രിന്റെ നേതൃത്വത്തില്‍ തീവ്ര വലതുപക്ഷക്കാരായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തുമെന്നും സര്‍വേകള്‍ പ്രവചിച്ചു. തുടര്‍ന്നാണ് നാണംകെട്ട പരാജയം മണത്ത ട്രൂഡോ, ലിബറല്‍ പാര്‍ട്ടി നേതൃപദവിയില്‍നിന്നും കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കുകയും മാര്‍ക്ക് കാര്‍ണിയെ പിന്‍ഗാമിയാക്കുകയും ചെയ്തത്. എന്നാല്‍ യുഎസിലെ ട്രംപ് ഭരണകൂടത്തിന് നന്ദി!. ട്രംപിന്റെ ഭീഷണികളെ എതിര്‍ത്തുനിന്ന കാര്‍ണിക്ക് കാനഡ ഭരണത്തുടര്‍ച്ച സമ്മാനിച്ചിരിക്കുന്നു. പക്ഷേ, കാനഡ തിരഞ്ഞെടുപ്പില്‍ കാര്‍ണിയുടെ വിജയത്തേക്കാളും പൊയ്ലീവ്രിന്റെ പരാജയത്തെക്കാളും പ്രധാനപ്പെട്ട മറ്റൊന്നുണ്ട്. ഖലിസ്ഥാന്‍ അനുകൂലിയായ നാഷനല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) നേതാവ് ജഗ്മീത് സിങ്ങിനേറ്റ പരാജയവും തുടര്‍ന്ന് പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നുള്ള രാജിയും. കഴിഞ്ഞ ഏഴു വര്‍ഷമായി കനേഡിയന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് ജഗ്മീത് സിങ്. ഈ ജഗ്മീതിനെ ഒപ്പം നിര്‍ത്താനാണ് നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ട്രൂഡോ ഇന്ത്യയ്ക്കെതിരെ വാളെടുത്തതും ഒടുവില്‍ തെളിവൊന്നും ഹാജരാക്കാനില്ലാതെ ആരോപണങ്ങള്‍ പിന്‍വലിച്ച് പിന്‍വാങ്ങിയതും. എന്നാലിപ്പോള്‍ ദേശീയ പാര്‍ട്ടി പദവി പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് എന്‍ഡിപി. ആരാണ് ജഗ്മീത് സിങ്? ജഗ്മീതിന്റെ പരാജയം ഇന്ത്യയെ എങ്ങനെ സ്വാധീനിക്കും ? കാനഡയില്‍ ജഗ്മീതിനുള്ള സ്വാധീനമെന്താണ്?
ന്യൂഡൽഹി ∙ ഇന്ത്യയുമായുള്ള ബന്ധങ്ങൾ വഷളാക്കിയ ലിബറൽ പാർട്ടിതന്നെ കാനഡയിൽ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിലും പുതിയ സർക്കാരുമായി നല്ല ബന്ധം നിലനിർത്താമെന്നാണ് ഇന്ത്യ കരുതുന്നത്. ലിബറൽ പാർട്ടിയുടെ 9 വർഷത്തെ ഭരണം ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ ഇന്ത്യയുമായുള്ള ബന്ധം കഴിഞ്ഞ രണ്ടുവർഷത്തിൽ വഷളായതിന്റെ പഴി ആരും ലിബറൽ പാർട്ടിയുടെമേൽ ചാരുന്നില്ല. എല്ലാറ്റിനും ഉത്തരവാദി ട്രൂഡോ മാത്രം എന്നാണു പൊതുവേ നിലപാട്. ഹർദീപ് സിങ് നിജ്ജർ എന്ന ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യയുടെ കൈകളുണ്ടെന്ന് ട്രൂഡോ ആരോപിച്ചതാണു പ്രശ്നങ്ങൾക്കു തുടക്കം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാനഡയിലെ ഖലിസ്ഥാൻവാദികളാണു പ്രശ്നം. സിഖ് സമൂഹത്തിന്റെ പിന്തുണയിൽ കണ്ണുനട്ടിരുന്ന ട്രൂഡോ ഖലിസ്ഥാൻവാദികളുടെ പക്ഷം പിടിച്ചതാണു പ്രശ്നമായത്.
ഓട്ടവ∙ കാനഡയിൽ ജനപ്രതിനിധിസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ മാർക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്ക് ഭരണത്തുടർച്ചയെന്ന് പ്രാദേശിക മാധ്യമങ്ങൾ. സിബിസി, സിടിവി തുടങ്ങിയ കനേഡിയൻ മാധ്യമങ്ങൾ ലിബറൽ പാർട്ടി അടുത്ത സർക്കാർ രൂപീകരിക്കുമെന്നു വ്യക്തമാക്കി. കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ് പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാർക് കാർണിയെ അഭിനന്ദിക്കുകയും ചെയ്തു.
ടോറോന്റോ ∙ തിങ്കളാഴ്ച പോളിങ് ബൂത്തുകളിൽ എത്തുന്ന കാനഡ വോട്ടർമാർ ഒരു പുതിയ ഗവൺമെന്റിനെ തിരഞ്ഞെടുക്കും.
ന്യൂഡൽഹി ∙ ഒരേ പാർട്ടിക്കാരാണെങ്കിലും കാനഡയുടെ നിയുക്ത പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നയങ്ങൾ കഴിഞ്ഞ 9 കൊല്ലത്തെ ജസ്റ്റിൻ ട്രൂഡോയുടെ ഭരണത്തിൽനിന്നു വ്യത്യസ്തമായിരിക്കുമെന്നാണു കരുതുന്നത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചമാക്കാൻ അവസരമുണ്ടെന്നു തിരഞ്ഞെടുക്കപ്പെടുന്നതിന് ഒരാഴ്ച മുൻപു കാർണി പറഞ്ഞിരുന്നു.
ഒട്ടാവ∙ ഇന്ത്യ–കാനഡ ബന്ധം പുനഃസ്ഥാപിക്കാനൊരുങ്ങി കനേഡിയൻ പ്രധാനമന്തി മാർക്ക് കാർണി. ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്തു ദുർബലമായ ബന്ധം ശക്തിപ്പെടുത്താനാണ് കാർണി ശ്രമിക്കുന്നത്. ഇന്ത്യയുമായുള്ള വാണിജ്യബന്ധം വൈവിധ്യവൽക്കരിക്കാനും കാനഡ സെൻട്രൽ ബാങ്ക് മുൻ ഗവർണർ കൂടിയായ കനേഡിയൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുണ്ട്.
ഹൂസ്റ്റൺ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിന് മറുപടിയുമായി ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ രംഗത്തെത്തിയതോടെ രാജ്യാന്തര വ്യാപാര രംഗത്ത് അപ്രഖ്യാപിത യുദ്ധം തുടങ്ങി. ചൊവ്വാഴ്ച മുതല്‍ അമേരിക്കയുടെ കയറ്റുമതിയില്‍ വ്യാപകമായ താരിഫ് ചുമത്തുമെന്ന് ട്രംപ്
രണ്ട് രാജ്യങ്ങളുടെ കേന്ദ്രബാങ്ക് മേധാവിയായിരുന്ന വ്യക്തിക്ക് ഒരു രാഷ്ട്രത്തിന്റെ പരമാധികാരിയാകാമോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണു മാർക്ക് കാർനി. കാനഡയുടെ പുതിയ പ്രധാനമന്ത്രി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മേധാവിയായിരുന്നു 59കാരനായ കാർനി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവയുദ്ധം പ്രഖ്യാപിച്ചിരിക്കെ, കാനഡയെ ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണു കാർനിയുടെ സുപ്രധാന ദൗത്യം. ആരാണ് മാർക്ക് കാർനി? ബാങ്കറുടെ കണിശമായ കണക്കുകൂട്ടലുകളാൽ കാനഡയെ രക്ഷിക്കുമോ അദ്ദേഹം? കാനഡയുടെ വടക്കുപടിഞ്ഞാറു മേഖലയിലെ ഫോർട്ട് സ്മിത്ത് എന്ന ഗ്രാമത്തിലാണു കാർനിയുടെ ജനനം. ഹൈസ്കൂൾ അധ്യാപകന്റെ മകനായ കാർനി എഡ്മണ്ടണിലാണു വളര്‍ന്നത്. പിന്നീട് അമേരിക്കയിലേക്കു പോയി. ഹാർവഡ് സർവകലാശാലയിൽ സ്കോളർഷിപ്പോടെ പഠിച്ചു. ഐസ് ഹോക്കിയായിരുന്നു മുഖ്യവിനോദം. 1995ൽ ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി. ഗോൾഡ്മാൻ സാക്സിൽ 13 വർഷം ജോലി ചെയ്തു. 2003ൽ ബാങ്ക് ഓഫ് കാനഡയിൽ ഡപ്യൂട്ടി ഗവർണറായി ചേർന്നു. പിന്നീട്
Results 1-10 of 132