Activate your premium subscription today
ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓൺലൈൻ പ്രസംഗങ്ങൾ നിയന്ത്രിക്കണമെന്ന അഭ്യർഥന പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചെന്ന വിമർശനവുമായി ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ അഫയേഴ്സിൽ അടുത്തിടെ നടന്ന പരിപാടിയിലാണ് മോദിയുമായുള്ള സംഭാഷണത്തെക്കുറിച്ച് യൂനുസ് പറഞ്ഞത്.
ധാക്ക ∙ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന് ഇനി ബംഗ്ലദേശ് രാഷ്ട്രപിതാവ് പദവിയില്ല. ഇതിനായി മുഹമ്മദ് യൂനുസ് സർക്കാർ നാഷനൽ ഫ്രീഡം ഫൈറ്റേഴ്സ് ആക്ട് ഭേദഗതി ചെയ്തു. എന്നാൽ, രാഷ്ട്രപിതാവ് പദവി റദ്ദാക്കിയ വാർത്ത സർക്കാർ നിഷേധിച്ചു. ബംഗ്ലദേശിന്റെ സ്ഥാപകനും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ മുജീബുർ റഹ്മാന്റെ ചിത്രം പുതിയ കറൻസി നോട്ടുകളിൽനിന്ന് നീക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. മുജീബുർ റഹ്മാന്റെ ചിത്രം ഓഫിസുകളിൽനിന്നും ഒഴിവാക്കിയിരുന്നു. ബംഗ്ലദേശിന്റെ സ്വാതന്ത്ര്യം 1971ൽ പ്രഖ്യാപിച്ചത് മുജീബുർ റഹ്മാനല്ല, അന്ന് സൈനിക മേജറായിരുന്ന സിയാവുർ റഹ്മാനാണെന്ന് ജനുവരിയിൽ പുതിയ പാഠപുസ്തകങ്ങളിൽ തിരുത്തൽ വരുത്തിയിരുന്നു.
ധാക്ക ∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൂട്ടക്കൊല അടക്കമുള്ള കേസുകളിൽ കുറ്റവാളിയാക്കി ബംഗ്ലദേശ് ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ പ്രതി ചേർത്തു. കഴിഞ്ഞ വർഷം നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേർക്കും എതിരായ കുറ്റം.
ധാക്ക∙ ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനുസ് രാജ്യത്തെ യുഎസിന് വിൽക്കാൻ ശ്രമിക്കുകയാണെന്നും സർക്കാരിന്റെ നിയന്ത്രണം ഭീകരവാദികൾക്ക് നൽകിയിരിക്കുകയുമാണെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു.
ധാക്ക∙ വെള്ളിത്തരയിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയായി വേഷമിട്ട നുസ്രത്ത് ഫാരിയ അറസ്റ്റിൽ. ഞായറാഴ്ച അറസ്റ്റിലായ നടിയെ ധാക്കയിലെ പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കനത്ത സുരക്ഷയിലാണ് താരത്തെ കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ നുസ്രത്തിന്റെ അഭിഭാഷകൻ ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്. ഈ
ധാക്ക∙ ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ച് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ. കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചുകുലുക്കിയ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനയ്ക്കെതിരായി എടുത്ത കേസുകളിൽ വിധി വരാനിരിക്കെയാണ് അവാമി ലീഗിനെ സർക്കാർ
ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന്, ഷെയ്ഖ് ഹസീന സർക്കാർ സ്ഥാനഭ്രഷ്ടരാകുകയും പകരം പ്രഫ.മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ അക്കാദമിക് വിദഗ്ധരും വിദ്യാർഥികളുമടക്കം അംഗമായ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വരുകയും ചെയ്തിട്ട് എട്ടുമാസമാകുന്നു. യൂനുസ് സർക്കാരിനു കീഴിൽ ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചെന്നും ആ രാജ്യം ചൈനയോടു കൂടുതൽ ചായുന്നുവെന്നുമുള്ള വിവാദങ്ങളും അടുത്തിടെ ശക്തമായിരുന്നു. എന്നാൽ യഥാർഥത്തിൽ ചൈനാ സന്ദർശനത്തിനിടെ എന്താണു സംഭവിച്ചത്? ബംഗ്ലദേശിൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് എന്നു നടക്കും? ബംഗ്ലദേശിൽ സംഘർഷമുണ്ടാക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുകയും ചെയ്യുന്നതിൽ ഹസീനയ്ക്കു പങ്കുണ്ടോ? ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതിന്മേൽ എന്താണ് പറയാനുള്ളത്? എല്ലാറ്റിനും മറുപടി നൽകുകയാണ് മുഹമ്മദ് യൂനുസ്.
ധാക്ക ∙ മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലദേശിനു കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി ബംഗ്ലദേശ് വിദേശകാര്യമന്ത്രാലയം ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ പറഞ്ഞു. ഇടക്കാല സർക്കാർ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ബാങ്കോക്കിൽ നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ വിഷയത്തിൽ തീരുമാനമായിട്ടില്ലെന്നും തൗഹീദ് പറഞ്ഞു. ബിംസ്റ്റെക് ഉച്ചകോടിക്കിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണു മോദി–യൂനുസ് കൂടിക്കാഴ്ച നടന്നത്.
ഇന്ത്യയുടെ വിദേശ നയത്തിന് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടി അയൽരാജ്യമായ ബംഗ്ലദേശിലെ മാറ്റങ്ങളായിരുന്നു. വന്‍ ജനരോഷത്തെ തുടര്‍ന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു സ്ഥാനം ഒഴിയേണ്ടി വന്നതും പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതുമായിരുന്നു ബംഗ്ലദേശിലുണ്ടായ പ്രധാന മാറ്റങ്ങൾ. 2009 മുതല്‍ നീണ്ട 15 വര്‍ഷം ധാക്കയില്‍ അധികാരത്തിലിരുന്ന ഷെയ്ഖ് ഹസീന ഇന്ത്യയോടു സ്നേഹവും ആഭിമുഖ്യവുമുള്ള നേതാവായിരുന്നു. ഈ പ്രതിപത്തി അവരുടെ നയങ്ങളിലും നിലപാടുകളിലും എപ്പോഴും പ്രതിഫലിച്ചു. അവരുടെ ഭരണകാലത്ത് ഇരുരാജ്യങ്ങള്‍ക്കും ഇടയിൽ ഊഷ്മള ബന്ധം നിലനിര്‍ത്താനും കഴിഞ്ഞു. ഷെയ്ഖ് ഹസീന ഭരണത്തിലിരുന്ന ഒന്നര ദശാബ്ദക്കാലം അയൽരാജ്യങ്ങളില്‍ നമുക്ക് എപ്പോഴും വിശ്വസിക്കുവാൻ കഴിഞ്ഞ രാഷ്ട്രമായിരുന്നു ബംഗ്ലദേശ്. മറ്റ് അയല്‍രാജ്യങ്ങളെ അപേക്ഷിച്ചു ബംഗ്ലദേശിനു ഭൂമിശാസ്ത്രപരമായ പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന ഏഴു സംസ്ഥാനങ്ങളിലേക്കുള്ള കര മാര്‍ഗമുള്ള ഏക പാത ബംഗ്ലദേശിന്റെ വടക്കു ഭാഗത്തു കൂടിയാണു പോകുന്നത്. ഈ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുകളെല്ലാം ഇതുവഴിയാണ് പോകാറുള്ളതും. അതുപോലെ ഇവിടെ നിന്നുള്ള ഉല്പന്നങ്ങള് ഇന്ത്യയിലെ ബാക്കി ഭാഗങ്ങളിലേക്കും വിദേശത്തേക്കും അയയ്ക്കണമെങ്കില്‍ ഈ വഴിയിലൂടെ സഞ്ചരിച്ചു ബംഗാളില്‍ എത്തണം. പട്ടാളത്തിന്റെ ഭാഷയില്‍ ചിക്കന്‍സ് നെക്ക് (Chickens Neck) എന്നറിയപ്പെടുന്ന ഈ പാതയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണു ചൈനയുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് ഏറ്റവും വേഗം പരുക്കേല്‍ക്കാവുന്ന മര്‍മ സ്ഥാനം. ഇവിടെ തടസ്സം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ‘ലൈഫ് ലൈന്‍’ വേഗത്തിൽ നഷ്ടമാകും.
ബാങ്കോക്ക് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബംഗ്ലദേശ് കലാപത്തിനിടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചതിനു ശേഷം ഇതാദ്യമായാണ് മോദിയും മുഹമ്മദ് യൂനുസും ചർച്ച നടത്തുന്നത്. ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.
Results 1-10 of 144