Activate your premium subscription today
വാഷിങ്ടൻ∙ യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസമാണു സമൂഹമാധ്യമ പോസ്റ്റിലൂടെ ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഉടനടി കരാറിൽ ഏർപ്പെടുണം, അല്ലെങ്കിൽ യുഎസിനും മറ്റു രാജ്യങ്ങൾക്കും റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തേണ്ടി വരുമെന്നാണു ട്രംപിന്റെ ഭീഷണി.
മോസ്കോ ∙ വ്യാപാരം തൊട്ടു സൈനികസഹകരണം വരെ നീളുന്ന വിപുലമായ സഹകരണ ഉടമ്പടിയിൽ റഷ്യയും ഇറാനും ഒപ്പുവച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണിത്. യുഎസ് പ്രസിഡന്റായി ട്രംപ് തിങ്കളാഴ്ച അധികാരമേൽക്കാനിരിക്കെയാണ് ഇരുനേതാക്കളും തന്ത്രപ്രധാനമായ കരാറിൽ ഒപ്പിട്ടത്. എന്നാൽ കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചതാണെന്നും ട്രംപിന്റെ സത്യപ്രതിജ്ഞയുമായി ബന്ധമില്ലെന്നും ക്രെംലിൻ വൃത്തങ്ങൾ പറഞ്ഞു.
ബര്‍ലിന്‍ ∙ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
കീവ് ∙ റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട് നിർണായകമായേക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ‘യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം. യുദ്ധം തുടരുന്നതിൽ നിന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ തടയാനും പുട്ടിനെ തടയാൻ ഞങ്ങളെ സഹായിക്കുന്നതിലും ഡോണൾഡ് ട്രംപിന്റെ നിലപാട് നിർണായകമാകും’ – യുക്രെയ്നിലെ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ സെലെൻസ്കി വ്യക്തമാക്കി.
കീവ് ∙ രാജ്യത്തിന് ആരും സമാധാനം സമ്മാനിക്കില്ലെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. 21 മിനിറ്റ് ദൈർഘ്യമുള്ള പുതുവത്സര വിഡിയോയിലാണ് സെലെൻസ്കിയുടെ പരാമർശം. ശക്തമായ യുക്രെയ്നിന് മാത്രമേ സമാധാനം ഉറപ്പാക്കാനും ലോകമെമ്പാടും ബഹുമാനം നേടാനും കഴിയൂവെന്നും സെലെൻസ്കി പറഞ്ഞു.
മോസ്കോ∙ താനാണു റഷ്യയെ രക്ഷിച്ചതെന്നു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. കാൽ നൂറ്റാണ്ട് ഭരണകാലയളവിൽ രാജ്യം കൈവരിച്ച നേട്ടങ്ങളിൽ റഷ്യക്കാർ അഭിമാനിക്കണമെന്നും പുതുവത്സര പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 1999 ഡിസംബർ 31നാണ് പുട്ടിൻ റഷ്യയുടെ ആക്ടിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ‘‘പ്രിയ സുഹൃത്തുക്കളെ, 2025
ഹൂസ്റ്റണ്‍∙ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയം വ്യക്തമാക്കിക്കഴിഞ്ഞു. ഗ്രീന്‍ലാന്‍ഡ്, കാനഡ, പനാമ കനാല്‍ എന്നിവ അമേരിക്കയുമായി കൂട്ടിച്ചേര്‍ക്കണമെന്ന താൽപര്യം പരസ്യമായി പ്രകടിപ്പിച്ചു. ഇതാകട്ടെ അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ റഷ്യയും വ്ലാഡിമിർ
ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ അതിലുണ്ടായ പ്രധാന സംഭവങ്ങളിലേക്കും അവയുടെ അനന്തരഫലങ്ങളിലേക്കും ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്; ഭാവിയില്‍ ചരിത്രം ഇവയെ എങ്ങനെ വിലയിരുത്തും എന്നതും ചര്‍ച്ചാവിഷയമാകാറുണ്ട്. രണ്ടു യുദ്ധങ്ങള്‍ അവസാനമില്ലാതെ തുടരുകയും ഒട്ടേറെ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും നിര്‍ണായകമായ ധാരാളം തിരഞ്ഞെടുപ്പുകള്‍ നടക്കുകയും ചെയ്ത വര്‍ഷമായി ഭാവിയില്‍ ചരിത്രം 2024നെ രേഖപ്പെടുത്തിയേക്കാം. സംഘര്‍ഷങ്ങള്‍ ഒന്നും തന്നെ യുദ്ധത്തിലേക്ക് നയിച്ചില്ലെങ്കിലും സായുധ പോരാട്ടത്തിന്റെ സംഭാവ്യത സംഘര്‍ഷഭൂമികളില്‍ നിന്നും വിട്ടുമാറിയിട്ടില്ല. തിരഞ്ഞെടുപ്പുകള്‍ വഴി ഭരണമാറ്റം ചല രാജ്യങ്ങളിലും നടന്നു; തുടര്‍ഭരണത്തിനുള്ള അവസരം ലഭിച്ച ഭരണാധികാരികൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നല്കുവാനും വോട്ടര്‍മാര്‍ മടിച്ചില്ല. എന്നാല്‍ ജനഹിതം മാനിക്കാതെ ഭരണം നടത്തിയ ചില സ്വേച്ഛാധിപതികളെ പുറത്താക്കുവാനും ജനങ്ങള്‍ക്ക് സാധിക്കും എന്ന് കൂടി തെളിയിച്ച വര്‍ഷമായിരുന്നു 2024. ഈ കൊല്ലം തുടങ്ങുമ്പോള്‍ നടന്നു കൊണ്ടിരുന്ന രണ്ടു യുദ്ധങ്ങളും വര്‍ഷാവസാനത്തിലും അന്ത്യം കാണാതെ തുടരുകയാണ്. ഇവയില്‍ രണ്ടിലും ആരും ഇതു വരെ വിജയക്കൊടി പാറിച്ചിട്ടില്ലെങ്കിലും ഇവ മൂലമുള്ള നഷ്ടങ്ങള്‍ രണ്ടു രാഷ്ട്രങ്ങള്‍ക്കെങ്കിലും ഇതിനകം സംഭവിച്ചു കഴിഞ്ഞു. 2022 ഫെബ്രുവരി മാസത്തില്‍ യുക്രെയ്നെ ആക്രമിച്ച റഷ്യയ്ക്ക് ആ ചെറിയ രാജ്യത്തിനെ കീഴ്പ്പെടുത്തുവാന്‍ സാധിക്കാത്തത് തന്നെ ഒരു പരാജയമാണ്. പക്ഷേ, ഈ വര്‍ഷം യുക്രെയ്ൻ റഷ്യയുടെ കുര്‍സ്ക് മേഖലയില്‍ കടന്നാക്രമണം നടത്തുകയും നാറ്റോ രാഷ്ട്രങ്ങള്‍ നല്കിയ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യക്കുള്ളില്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ലക്ഷ്യം കാണാതെ നീളുന്ന ഈ യുദ്ധം റഷ്യയുടെ സമ്പദ്ഘടനയ്ക്കും സൈന്യത്തിനും വരുത്തിവച്ചിട്ടുള്ള ആഘാതങ്ങളുടെ വ്യാപ്തി മറ്റു രാഷ്ട്രങ്ങള്‍ മനസ്സിലാക്കിയത് സിറിയയിലെ അസദ് ഭരണകൂടം ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോഴാണ്. പശ്ചിമേഷ്യയിലെ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭരണം തകര്‍ന്നപ്പോള്‍ ഒരു ചെറുവിരല്‍ അനക്കുവാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു റഷ്യന്‍ പട്ടാളം. അങ്ങനെ ഈ വര്‍ഷം അവസാനിക്കുമ്പോള്‍
ബാക്കു∙ റഷ്യയില്‍ നിന്നുള്ള വെടിയേറ്റാണ് അസര്ബൈജാൻ എയര്‍ലൈന്‍സ് വിമാനം കസഖ്സ്ഥാനില്‍ തകര്‍ന്നുവീണതെന്നും അവർ കുറ്റം സമ്മതിക്കണമെന്നും അസര്ബൈജാന് പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. 38 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം മറച്ചുവയ്ക്കാന്‍ റഷ്യ ശ്രമിച്ചെന്നും അലിയേവ് പറഞ്ഞു.
മോസ്കോ∙ വിമാന ദുരന്തത്തിൽ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അസർബൈജാൻ പ്രസിഡന്റുമായി പുട്ടിൻ ഫോണിൽ സംസാരിച്ചതായാണ് വിവരം. റഷ്യയുടെ വ്യോമ മേഖലയിൽ അപകടം നടന്നതിൽ ക്ഷമ ചോദിക്കുന്നെന്ന് പുട്ടിൻ പറഞ്ഞു. ഇരകളുടെ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരുക്കേറ്റവർക്ക് വേഗം സുഖംപ്രാപിക്കട്ടെയെന്നും പുട്ടിൻ പറഞ്ഞു.
Results 1-10 of 646