Activate your premium subscription today
മനാമ ∙ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സമുന്നത നേതാവായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണം ബഹ്റൈൻ നവകേരള നടത്തി.
അബുദാബി ∙ യുവകലാസാഹിതി അബുദാബി സംഘടിപ്പിക്കുന്ന കാനം രാജേന്ദ്രൻ അനുസ്മരണം 15ന് വൈകിട്ട് 7ന് കേരള സോഷ്യൽ സെന്ററിൽ നടക്കും.
കോട്ടയം∙ തിരുവനന്തപുരത്തുനിന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു ചികിത്സക്കായി പോകുന്ന അവസാനനാളുകിൽ കാനം പറയും ആലപ്പുഴ വഴി പോകേണ്ട, കോട്ടയം വഴി മതി. പെട്ടെന്ന് ആശുപത്രിയിൽ പോകേണ്ട സാഹചര്യം വന്നാലും കോട്ടയം വഴി പോകണമെന്നു കട്ടായം പറയും. കാനത്തെ വീട്ടിൽ വരാനായിരുന്നു ഈ പിടിവാശി. വീടു നോക്കാൻ നിൽക്കുന്ന സാജുവിനെ വിളിച്ചു ഊണു തയാറാക്കാൻ നിർദേശം നൽകും. വീട്ടിലെത്തി ആഹാരം കഴിച്ച് ഒരു മണിക്കൂർ വിശ്രമിച്ച ശേഷമേ കൊച്ചിയിലേക്കു മടങ്ങൂ. ആശുപത്രിയിലേക്കുള്ള അവസാന യാത്രയിലും വീട്ടിൽ വരണമെന്നായിരുന്നു ആഗ്രഹം. ആരു പറഞ്ഞിട്ടും കേൾക്കാതെ വീട്ടിലെത്തി. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചു ബന്ധുക്കളോടൊക്കെ സംസാരിച്ച ശേഷമാണു മടങ്ങിയത്.
ഇടതുമുന്നണിയിൽ കാനത്തിന്റെ സ്വരം താഴുമ്പോഴെല്ലാം കേട്ടിരുന്ന വിമർശനമായിരുന്നു മകന്റെ പേരു പറഞ്ഞ് സിപിഎം അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നത്. തന്നെ ഈ എഴുപതാം വയസ്സിൽ ആര് ഭീഷണിപ്പെടുത്താനാണ് എന്നായിരുന്നു കാനം അന്ന് പറഞ്ഞത്. കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ താനുമായി ബന്ധപ്പെട്ട് ഒരുകാലത്ത് ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയുകയാണ് മകൻ സന്ദീപ് രാജേന്ദ്രൻ. കുടുംബവുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉന്നയിച്ച് തളർത്താൻ നോക്കിയപ്പോഴും കാനം രാജേന്ദ്രൻ പതറിയിട്ടില്ലെന്ന് മകൻ ഓർക്കുന്നു. 2016ൽ എൽഡിഎഫ് മന്ത്രിസഭ വന്നപ്പോൾ, ‘‘ഒരു മന്ത്രി ഓഫിസുകളിലും സെക്രട്ടേറിയറ്റിലും പോകരുത്, ആരെയും ഒരു ആവശ്യങ്ങൾക്കുമായി വിളിക്കരുത് എന്നെല്ലാം അച്ഛൻ എന്നോട് പറഞ്ഞിരുന്നു. എന്തുണ്ടെങ്കിലും താൻ ചെയ്തു തരും, അല്ലാത്ത ഒരു കാര്യങ്ങളും വേണ്ടെന്നാണ് അച്ഛൻ പറഞ്ഞിരുന്നത്.’’ കാനം ഇല്ലാത്ത ഒരു വർഷത്തിനുശേഷം മകന് സന്ദീപ് രാജേന്ദ്രൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു.
തിരുവനന്തപുരം ∙ ‘കാനം സഖാവിന് നൽകിയ വാക്കു പാലിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഞാൻ. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഈ വിവാദം ഉണ്ടാകുമായിരുന്നില്ല. ശിൽപം നിർമിക്കുമ്പോൾ അച്യുതമേനോനെക്കുറിച്ചുള്ള വിവരങ്ങൾ ഏറെയും പറഞ്ഞു തന്നത് അദ്ദേഹമായിരുന്നു. അച്യുതമേനോൻ നല്ല ഫുട്ബോൾ കളിക്കാരനാണ്. അതിനൊത്ത കരുത്തും രൂപഭംഗിയും തലയെടുപ്പും വേണം. പിന്നെ കണ്ണുകളിലെ തിളക്കവും മുഖത്തെ പുഞ്ചിരിയും.’ തലസ്ഥാനത്ത് ഇന്നു സ്ഥാപിക്കുന്ന, മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ സി.അച്യുതമേനോന്റെ ശിൽപം നിർമിച്ച പയ്യന്നൂർ സ്വദേശി ഉണ്ണി കാനായിക്ക് വാക്കു പാലിച്ചതിന്റെ ചാരിതാർഥ്യം.
തിരുവനന്തപുരം ∙ അന്തരിച്ച കാനം രാജേന്ദ്രന്റെ ഒഴിവിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് ആനി രാജയെ നിർദേശിക്കാൻ സിപിഐ ദേശീയ നിർവാഹകസമിതി യോഗത്തിൽ ധാരണയായി. ഡൽഹിയിൽ നാളെ സമാപിക്കുന്ന ദേശീയ കൗൺസിൽ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവിൽ ദേശീയ നിർവാഹകസമിതി അംഗങ്ങളായ ആനി രാജ, കെ.പ്രകാശ് ബാബു എന്നിവരുടെ പേരുകളാണു കാനത്തിനു പകരം ചർച്ചകളിൽ ഉണ്ടായിരുന്നത്. രാജ്യസഭാ സ്ഥാനാർഥിത്വത്തിൽനിന്നു തഴയപ്പെട്ടതിനു പിന്നാലെ സംഘടനാ പദവിയിലും പ്രകാശ് ബാബുവിനു പരിഗണന ലഭിച്ചില്ല.
കാനം ∙ കൊച്ചുകാഞ്ഞിരപ്പാറ സ്കൂളിലെ പോളിങ് ബൂത്തിൽ രാവിലെ 7നു തന്നെ വെള്ള വസ്ത്രങ്ങൾ ധരിച്ച് ഭാര്യയ്ക്കും മകനും ഒപ്പം എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്ന ഒരു നേതാവ് നാടിന് സ്വന്തമായി ഉണ്ടായിരുന്നു. നാടിന്റെ പേരിനൊപ്പം സ്വന്തം പേര് പതിച്ചുവച്ച കാനം രാജേന്ദ്രൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും
എണ്ണംപറഞ്ഞ, തലമുതിർന്ന നേതാക്കളില്ലാത്ത തിരഞ്ഞെടുപ്പ്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അങ്ങനെയും വിശേഷിപ്പിക്കാം. കെ.എം.മാണി, കോടിയേരി ബാലകൃഷ്ണൻ, ഉമ്മൻചാണ്ടി, കാനം രാജേന്ദ്രൻ. കേരളം ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് ഈ നാലുപേരുടെ അഭാവത്തിലാണ്. പാർട്ടി പ്രവർത്തനം പോലെ എളുപ്പമല്ല
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സർക്കാർ വൻ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ സിപിഐയുടെ റവന്യുമന്ത്രി കെ.രാജന്റെ മൂന്നു ബില്ലുകളാണ് പാസാക്കാതെ ഗവർണർ പിടിച്ചു വച്ചിരിക്കുന്നത്. മൂന്നും വളരെ പ്രധാനപ്പെട്ട ബില്ലുകളുമാണ്. ഗവർണറുടെ നിലപാടുകളിലെ പ്രതിഷേധം വ്യക്തമാക്കുന്നതിൽ മന്ത്രി രാജൻ ഒരു മയവും കാട്ടാറുമില്ല. സിപിഐയുടെ മന്ത്രിസഭാ ടീമിന് നേതൃത്വം കൊടുക്കുന്ന രാജൻ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം കൂടിയാണ്. സിപിഐ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന യുവ നേതാവും. ബില്ലുകൾക്ക് എന്താണ് സംഭവിച്ചതെന്ന് ഈ അഭിമുഖത്തിൽ രാജൻ വിശദമാക്കുന്നു. സിപിഎമ്മും സിപിഐയും തമ്മിലെ ബന്ധത്തെക്കുറിച്ചും സംസാരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ കെ.രാജൻ സംസാരിക്കുന്നു.
സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വമാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് പുതിയ അമരക്കാരനെ തേടിയ സിപിഐക്ക് ബിനോയ് വിശ്വം എന്ന തീരുമാനം എടുക്കാൻ ഒട്ടും താമസം ഉണ്ടായില്ല. ചികിത്സാർഥം അവധി എടുക്കാൻ കാനം തീരുമാനിച്ചപ്പോൾ അദ്ദേഹംതന്നെ താൽക്കാലിക ചുമതല ബിനോയിയെ ഏൽപ്പിക്കാനാണ് ആവശ്യപ്പെട്ടത്. രാജ്യസഭാംഗവും സിപിഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബിനോയിക്ക് തിരിച്ച് കേരളം വീണ്ടും തട്ടകവുമാകുകയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് വനം–പരിസ്ഥിതി മന്ത്രിയായി തിളങ്ങിയ ബിനോയ് ഉയർന്നു വരുന്ന വിഷയങ്ങളിൽ തന്റെ ഉറച്ച ഇടതുപക്ഷ നിലപാട് എപ്പോഴും വ്യക്തമാക്കിയിട്ടുള്ള നേതാവാണ്. അതുകൊണ്ടുതന്നെ ഓരോ പ്രശ്നങ്ങളിലും സിപിഐയും ബിനോയിയും എന്തു പറയും എന്ന ആകാംക്ഷ ഇനി രാഷ്ട്രീയ കേരളത്തിനു മുന്നിലുണ്ടാകും. അതിലേക്ക് ആമുഖം വീശുന്നതാണ് ഈ അഭിമുഖം. സിപിഐ കുടുംബത്തിൽ ജനിച്ച് ഒടുവിൽ ആ പാർട്ടിയെ കേരളത്തിൽ നയിക്കാനുള്ള നിയോഗം കൈവന്ന ബിനോയ് വിശ്വം മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുന്നു.
Results 1-10 of 386