Activate your premium subscription today
കേരളത്തിന്റെ വർധിച്ചു വരുന്ന ഊർജ പ്രതിസന്ധിക്കു പരിഹാരം അക്ഷയ ഊർജവും ഹരിത ഹൈഡ്രജനും ആണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഗോള ഹൈഡ്രജൻ, പുനരുപയോഗ വൈദ്യുതോർജ ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിറ്റൂർ (പാലക്കാട്) ∙ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങിയത് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണെന്ന പരാതിയുമായി വീട്ടമ്മമാർ. മന്ത്രിയുടെ പാർട്ടിയിലെ ഭാരവാഹികളും പഞ്ചായത്തംഗങ്ങളും ഉൾപ്പെടെയുള്ളവർ സർക്കാർ പദ്ധതിയാണെന്നു ധരിപ്പിച്ചാണു പണം വാങ്ങിയതെന്നും ഇവർ പറയുന്നു. നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, തത്തമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ മുന്നൂറിലധികം വനിതകളാണു തട്ടിപ്പിന് ഇരകളായിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നൂറോളം പരാതികളാണു ചിറ്റൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്. ഇതിൽ അനന്തകൃഷ്ണൻ ഒന്നാംപ്രതിയും പ്രീതി രാജൻ രണ്ടാംപ്രതിയുമായി 5 കേസുകൾ എടുത്തിട്ടുണ്ട്. നല്ലേപ്പിള്ളി പഞ്ചായത്തിലെ ജനതാദൾ (എസ്) അംഗമായ പ്രീതി രാജനെതിരെയാണു കൂടുതൽ പരാതി.
ഇരിട്ടി ∙ ജനവാസ മേഖലകളിൽ നിർമാണം നിർത്തിവച്ച കരിന്തളം - വയനാട് 400 കെവി വൈദ്യുത ലൈനിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ടു സ്ഥലം നഷ്ടപ്പെടുന്നവർക്കുള്ള ‘പ്രത്യേക നഷ്ടപരിഹാര പാക്കേജ്’ സംബന്ധിച്ച് അന്തിമ ധാരണയില്ലെങ്കിലും കർഷകർക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷ നൽകി മന്ത്രി കെ.കൃഷ്ണൻകുട്ടി
തിരുവനന്തപുരം∙ എലപ്പുള്ളിയിൽ മദ്യനിർമാണ പ്ലാന്റിന് പ്രാഥമികാനുമതി നൽകിയ മന്ത്രിസഭായോഗത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ജനതാദൾ (മാത്യു ടി.വിഭാഗം) യോഗത്തിൽ വിമർശനം. പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാടെടുക്കാത്ത മന്ത്രിയെ പിൻവലിക്കണമെന്നും സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ ആവശ്യമുയർന്നു. പകരം മന്ത്രിയായി േപരുയർന്നെങ്കിലും താൻ ഇല്ലെന്നു സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് വ്യക്തമാക്കി. മന്ത്രിമാറ്റം സംബന്ധിച്ച ചർച്ച തടഞ്ഞ അദ്ദേഹം, അത്തരമൊരു ചർച്ച വീറ്റോ ചെയ്യുന്നുവെന്നു പറഞ്ഞു. വീറ്റോ ചെയ്യാൻ ഇത് ഐക്യരാഷ്ട്ര സംഘടനയല്ലെന്നു നേതാക്കളിൽ ചിലർ പരിഹസിച്ചു. മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകുന്ന കാര്യം എൽഡിഎഫ് വിശദമായി ചർച്ച ചെയ്യണമെന്നും ആശങ്കകൾ പരിഹരിച്ച ശേഷമേ മുന്നോട്ടു പോകാവൂവെന്നും ആവശ്യമുയർന്നു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനും അഭിപ്രായം രൂപീകരിക്കാനും സർക്കാർ നടപടി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വിശദീകരിക്കുകയും ആണവനിലയം സുരക്ഷിതമാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്ത് ജനങ്ങൾക്കിടയിൽ അനുകൂല ചിന്താഗതി വളർത്താൻ കഴിയുമോയെന്നാണ് സർക്കാർ പരിശോധിക്കുക.
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആണവനിലയം സ്ഥാപിക്കുകയാണ് പോംവഴിയെന്നു കേന്ദ്ര വൈദ്യുതിമന്ത്രി മനോഹർലാൽ ഖട്ടർ. നിലയം സ്ഥാപിക്കാൻ ഏറ്റവും യോജിച്ച സ്ഥലം കാസർകോട് ചീമേനിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവരെ അദ്ദേഹം അറിയിച്ചു.
താമരശേരി∙ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കു വര്‍ധനയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കഴിഞ്ഞയാഴ്ച ഇറക്കിയ താരിഫ് പരിഷ്കരണത്തിലുള്ളതെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. അടിവാരം 110 കെവി സബ് സ്റ്റേഷന് നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024-25 ല്‍ 16 പൈസയും 2025-26 ല്‍ 12 പൈസയും 2026-27ല്‍ നിരക്ക് വര്‍ധന ഇല്ലായെന്നുമാണ് കമ്മിഷൻ തീരുമാനം. 2011-16 ല്‍ 49.2 ശതമാനമായിരുന്നു നിരക്കു വര്‍ധന.
പാലക്കാട് ∙ വൈദ്യുതിനിരക്ക് വർധനയുമായി ബന്ധപ്പെട്ടു പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയാറാണെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കെഎസ് ഇബി കമ്പനിയാക്കിയ ശേഷം ദൈനംദിന ഇടപെടലുകൾക്കു സർക്കാരിനു പരിമിതിയുണ്ട്. അധിക വൈദ്യുതി വാങ്ങുന്നതിൽ അദാനിയുമായുള്ളതു രണ്ടു ഹ്രസ്വ കരാറുകളാണ്. ബോർഡ് ടെൻഡർ വിളിച്ചാണ് കരാർ കൊടുക്കുന്നത്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചേക്കും. നിരക്ക് വർധനയല്ലാതെ മറ്റു വഴികളില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ജലവൈദ്യുതി പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. വൈദ്യുതി ഉൽപാദന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും പ്രശ്നങ്ങൾക്കു കാരണമാണ്. ഉപയോക്താക്കൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാകും നിരക്ക് വർധിപ്പിക്കുക.
അടിമാലി ∙ ജില്ലയിലെ വിവിധ അണക്കെട്ടുകളുമായി ബന്ധപ്പെട്ടുള്ള 10 ചെയിൻ പ്രദേശത്തെ കർഷകർക്ക് പട്ടയം നൽകുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.അപ്പർ ചെങ്കുളം വൈദ്യുത പദ്ധതിയുടെ നിർമാണോദ്ഘാടനം നടത്തിയതിനു ശേഷം ചിത്തിരപുരത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
Results 1-10 of 188