Activate your premium subscription today
തിരുവനന്തപുരം∙ നിലമ്പൂര്‍ വിധിയെഴുത്തോടെ കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞുവെന്നും ഇനിയുള്ള പിണറായി സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ആരു വിചാരിച്ചാലും എല്‍ഡിഎഫ് കേരളത്തില്‍ തിരിച്ചുവരില്ല. എല്‍ഡിഎഫിന്റെ അധ്യായം അടഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്നും ആന്റണി പറഞ്ഞു. വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അഹങ്കരിക്കരുതെന്നും കൂടുതല്‍ വിനയാന്വിതരായി പ്രവര്‍ത്തിക്കണമെന്നും ആന്റണി പറഞ്ഞു.
നിലമ്പൂർ ∙ ഉപതിരഞ്ഞെടുപ്പിലേത് സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ഇങ്ങോട്ട് ആരു പിന്തുണ നൽകിയാലും സ്വീകരിക്കുകയെന്ന നയമാണ് യുഡിഎഫിന്റേതെന്ന് വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുന്നതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മതരാഷ്ട്രത്തിൽ വെൽഫെയർ പാർട്ടി വിശ്വസിക്കുന്നില്ലെന്നു പറഞ്ഞ പ്രസ്താവന താൻ വായിച്ചിട്ടുണ്ട്.
കൊച്ചി ∙ തൃക്കാക്കരയിൽ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കിയില്ലേയെന്ന കെ.മുരളീധരന്റെ പരിഹാസത്തിനെതിരെ എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന ജോ ജോസഫ് രംഗത്ത്. താൻ ഒരു തവണ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ മുരളീധരൻ അക്ഷരാർഥത്തിൽ വഴിയാധാരമായത് 7 തവണയാണ് എന്നാണ് ജോ ജോസഫിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. ലോക്സഭയിലേക്കും നിയമസഭയിലേക്കും മുരളീധരൻ മത്സരിച്ച്
കല്പറ്റ∙ ആരു തല കുത്തിനിന്നാലും മൂന്നാം തവണ പിണറായി വിജയന് മുഖ്യമന്ത്രിയാവില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന മാർച്ചിന്റെ ഭാഗമായി വയനാട് കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കുകയും പഹൽഗാം ഭീകരാക്രമണത്തിന്റെ വേദന രാജ്യത്തു തളംകെട്ടിനിൽക്കുകയും ചെയ്യുമ്പോൾ മുഖ്യമന്ത്രി എകെജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.മുരളീധരന്. മലയാളികള്‍ ഉള്‍പ്പെടെയാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതിനിടയില്‍ കോടികള്‍ മുടക്കി സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികളും നടത്താന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എഐസിസിയുടെ പ്രഥമ മലയാളി അധ്യക്ഷന്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ 91-ാം ചരമവാര്‍ഷികം കെപിസിസിയില്‍ ആചരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയന്‍ മൂല്യങ്ങളോടുള്ള വിയോജിപ്പ് മൂലമാണ് ചേറ്റൂര്‍ ശങ്കരന് നായരെ കോണ്‍ഗ്രസ് അനുസ്മരിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. കെപിസിസി ആസ്ഥാനത്ത് നടന്ന ചേറ്റൂര്‍ അനുസ്മരണത്തിലാണ് ചേറ്റൂര്‍ ശങ്കരന് നായരുടെ നിലപാടുകളെ കെ.മുരളീധരന് വിമര്‍ശിച്ചത്. അതേസമയം ചേറ്റൂരിനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും കെ.മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഒരേയൊരു മലയാളി ദേശീയ പ്രസിഡന്റായിരുന്ന ചേറ്റൂര്‍ ശങ്കരന് നായരെ കോണ്‍ഗ്രസ് അവഗണിച്ചുവെന്ന് ആരോപിച്ച് ചേറ്റൂരിന്റെ ഓര്‍മ്മദിനം സ്മൃതിദിനമായി ആചരിക്കാന്‍ ബിജെപി നടപടി ആരംഭിച്ചിരുന്നു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി ചേറ്റൂര്‍ ശങ്കരന് നായരുടെ കുടുംബാംഗങ്ങളെ പാലക്കാടും ഒറ്റപ്പാലത്തും എത്തി സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസി ചേറ്റൂര്‍ അനുസ്മരണം സംഘടിപ്പിച്ചത്.
തിരുവനന്തപുരം∙ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ സമൂഹമാധ്യമത്തില്‍ പുകഴ്ത്തിയ സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്.
തിരുവനന്തപുരം∙ കേരളത്തില്‍ കറുപ്പു നിറത്തോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന് ആണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. നിറത്തെ ചൊല്ലി അധിക്ഷേപം നേരിടേണ്ടിവന്നുവെന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുരളീധരന്.
തിരുവനന്തപുരം ∙ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ എത്തിയതോടെ, വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് രാപകൽ സമരം നടത്തുന്ന അങ്കണവാടി ജീവനക്കാരുടെ സമരാവേശം ഇരട്ടിയായി.
കോഴിക്കോട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിനെ പൂർണമായി തള്ളാതെ കെ.മുരളീധരൻ. തരൂരിന്റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു. ‘‘യുക്രെയ്നിലേക്ക് റഷ്യ അതിക്രമിച്ചു കയറിയത് തെറ്റായിപ്പോയെന്ന് പാർട്ടിലൈൻ അനുസരിച്ച് ലോക്സഭയിൽ പ്രസംഗിച്ചയാളാണ് തരൂർ. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്നു എന്ന സമീപനം പ്രധാനമന്ത്രി സ്വീകരിച്ചു എന്നായിരിക്കാം തരൂർ ഉദ്ദേശിച്ചത്. അല്ലാതെ അതൊരു മോദി സ്തുതിയാണെന്ന് പറയേണ്ടതില്ല.
Results 1-10 of 477