Activate your premium subscription today
പാലക്കാട് ∙ താൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ.ബാലൻ. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ വിമർശനത്തിനാണ് ബാലന്റെ മറുപടി. ഈ പ്രയോഗം ഒരിക്കൽ സ്റ്റീഫൻ ജ്യോതിർമയി ബസുവിനെതിരെ പറഞ്ഞതാണ്.
ഡിസിസി പ്രസിഡന്റുമാർക്കു കൂടുതൽ അധികാരവും പ്രവർത്തനസ്വാതന്ത്ര്യവും കൊടുക്കാനുള്ള അഹമ്മദാബാദ് എഐസിസി സമ്മേളനത്തിന്റെ തീരുമാനം കേരളത്തിലെ കോൺഗ്രസിലടക്കം സമ്മിശ്രചർച്ചയ്ക്കാണ് കാരണമാകുന്നത്. പാർട്ടിയിൽ എല്ലാം ഇതുവരെ തീരുമാനിച്ചിരുന്ന ഹൈക്കമാൻഡിന് പഴയ ‘കമാൻഡ്’ ഇല്ലെന്ന തിരിച്ചറിവും അധികാരം താഴേക്കു കൈമാറാനുള്ള ഈ തീരുമാനത്തിനു പിന്നിലുണ്ട്. മറിച്ചൊരു ചർച്ചയ്ക്കും ഇതു കാരണമായിട്ടുണ്ട്. അധികാരമെല്ലാം ഡിസിസികൾ കവർന്നാൽ പിസിസികളുടെ വിലയെന്താകും? പ്രഖ്യാപനം അഹമ്മദാബാദിലായിരുന്നെങ്കിലും ഡിസംബറിൽ ബെളഗാവിയിൽ ചേർന്ന വിശാല പ്രവർത്തകസമിതി യോഗത്തിലാണ് ആശയം രൂപപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അതു മുൻനിർത്തി റിപ്പോർട്ട് തയാറാക്കി; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ചേർന്ന് ഈ തീരുമാനത്തിലേക്കു പാർട്ടിയെ നയിച്ചു. ബെളഗാവിക്കും അഹമ്മദാബാദിനും ഇടയിൽ മാർച്ച് 27, ഏപ്രിൽ മൂന്ന്, നാല് തീയതികളിലായി രാജ്യത്തെ മുഴുവൻ
കണ്ണൂർ∙ ബ്രണ്ണൻ കോളജ് പഠനകാലത്ത് കെ.സുധാകരനെ പാന്റ് ഊരി ക്യാംപസിലൂടെ നടത്തിയിട്ടുണ്ടെന്നും ചില നേതാക്കൾ അതിന് സാക്ഷിയാണെന്നുമുള്ള സിപിഎം നേതാവ് എ.കെ.ബാലന്റെ സമൂഹ മാധ്യമ പോസ്റ്റിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ സുധാകരൻ ആരാണെന്നും പിണറായി വിജയൻ എന്തായിരുന്നു എന്നും ബ്രണ്ണൻ കോളജിലെ ചുവരുകൾക്കും കോണിപ്പടികൾക്കും മാത്രമല്ല രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള സർവലോക മലയാളികൾക്കും അറിയാമെന്നും സുധാകരന്റെയോ അന്നത്തെ കെഎസ്യു നേതാക്കളുടെയോ നിഴലിൽ പോലും നേർക്കുനേർ നിൽക്കാനുള്ള ധൈര്യം വിജയനോ ബാലനോ കൂട്ടുകക്ഷികൾക്കോ ഉണ്ടായിരുന്നില്ല എന്നത് ആ കോളജിന്റെ ചരിത്രമാണെന്നും സുധാകരൻ.
താനൊരു കുടിയിറക്കലിന്റെ വക്കിലാണെന്ന് പ്രായപരിധിയുടെ പേരിൽ പാർട്ടി ഘടകങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട മുതിർന്ന സിപിഎം നേതാവ് എ.കെ.ബാലൻ. എകെജി ഫ്ലാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരും. ഇത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിനു വിധേയമായതാണ് കുടുംബം.
തിരുവനന്തപുരം∙ ആശാ വര്‍ക്കര്‍മാരും സര്‍ക്കാരുമായി നടത്തിയ മൂന്നാംവട്ട ചര്‍ച്ചയില്‍ സര്‍ക്കാരിനെ സഹായിക്കുന്ന തരത്തില്‍ നിര്‍ദേശം വച്ചതുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്. ചന്ദ്രശേഖരന് നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും
തിരുവനന്തപുരം∙ ആശാ സമരവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ സ്വീകരിച്ച നിലപാടിനെ പരസ്യമായി തള്ളി കോൺഗ്രസ് നേതൃത്വം. ആർ.ചന്ദ്രശേഖരന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കോൺഗ്രസിന്റേതല്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പാർട്ടി നയത്തിനെതിരായി ആരു പ്രവർത്തിച്ചാലും നടപടി സ്വീകരിക്കും. 55 ദിവസമായി സമരം ചെയ്യുന്ന ആശാ പ്രവർത്തകരെ വേദനിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സർക്കാരിനു മനുഷ്യത്വമില്ലെന്നും സുധാകരൻ ആരോപിച്ചു.
കൊല്ലം ∙ സംഘടനാ പ്രവർത്തനത്തിൽ ഗുരുതര വീഴ്ച വരുത്തിയ നേതാക്കൾക്ക് എതിരെ കെപിസിസിയുടെ നടപടി. മഹാത്മാഗാന്ധി കുടുംബ സംഗമം, ലീഡർ ഫണ്ട് അടക്കമുളള പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ കൊല്ലം ജില്ലയിലെ 8 മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ സ്ഥാനത്തു നിന്നു നീക്കം ചെയ്തു. ആ പഞ്ചായത്തുകളുടെ
തിരുവനന്തപുരം∙ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ആശാ വർക്കർമാർക്ക് അധിക വേതനം നൽകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിർദേശം. തനതു ഫണ്ടിൽനിന്നു പണം കണ്ടെത്താനാണ് നിർദേശം. സാമ്പത്തിക പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന ആശാവർക്കർമാർക്ക് ഈ തീരുമാനം ഗുണകരമാകുമെന്ന് ജനറൽ സെക്രട്ടറി എം.ലിജു അയച്ച സർക്കുലറിൽ പറയുന്നു.
തിരുവനന്തപുരം ∙ സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതെങ്കില്‍ അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്. ഏപ്രില്‍, മേയ് മാസങ്ങളിൽ നടത്താനിരിക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ ആര്‍ഭാട പരിപാടികള്‍ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് നൽകാനുള്ള പണം അനായാസം ലഭിക്കും.
തിരുവനന്തപുരം∙ കണ്ണൂര്‍ മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ടെന്ന സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു സിപിഎം നൽകുന്നതെന്നു
Results 1-10 of 1785