Activate your premium subscription today
പട്ന ∙ മഹാകുംഭമേള അർഥശൂന്യമാണെന്ന് ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ അപകടത്തിൽ 18 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. ‘‘തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചത് വളരെ അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണ്.
ന്യൂഡല്‍ഹി ∙ താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കുമെന്ന് മുൻ എംപിയും ബിജെപി നേതാവുമായ രമേശ് ബിധുരി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ രമേശ് ബിധുരിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ബിജെപി. സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്, ബിജെപി തനേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്നും ആവശ്യപ്പെട്ടു.
പട്ന ∙ ഇന്ത്യാസഖ്യത്തിലേക്ക് മടങ്ങിയെത്താനുള്ള ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ക്ഷണം മുഖ്യമന്ത്രി നിതീഷ് കുമാർ നിരാകരിച്ചു. നിതീഷ് കുമാറിനായി വാതിലുകൾ തുറന്നു കിടക്കുകയാണെന്ന ലാലു യാദവിന്റെ പ്രസ്താവന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. ലാലുവിന്റെ ക്ഷണത്തെക്കുറിച്ചുള്ള ചോദ്യം ‘നിങ്ങൾ എന്താണു പറയുന്ന’തെന്ന മറുചോദ്യത്തോടെ നിതീഷ് ചിരിച്ചുതള്ളി. രാജ്ഭവനിൽ ബിഹാർ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനു ശേഷമാണു മാധ്യമങ്ങൾ നിതീഷിന്റെ പ്രതികരണം തേടിയത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ തന്നെയാകുമോ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണു ലാലുവിന്റെ ക്ഷണം.
പട്ന ∙ ലാലു പ്രസാദ് യാദവ് കളിയാക്കിയതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ യാത്രയുടെ പേരു മാറ്റി. നിതീഷ് കുമാറിന്റെ ‘മഹിളാ സംവാദ് യാത്ര’ പെണ്ണുങ്ങളെ വായിനോക്കാനുള്ള യാത്രയാണെന്നു ആർജെഡി അധ്യക്ഷൻ ലാലു പരിഹസിച്ചിരുന്നു. ഈ മാസം 23ന് ആരംഭിക്കുന്ന യാത്രയ്ക്ക് ‘പ്രഗതി യാത്ര’ എന്നാണു പുതിയ പേര്.
പട്ന ∙ ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് പിന്തുണയുമായി ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതയെ പിന്തുണയ്ക്കുമെന്നും ലാലു പറഞ്ഞു. 2025ൽ ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പട്ന ∙ കലാപം തുടരുന്ന മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകാത്തത് എന്തു കൊണ്ടാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ നിശിത വിമർശനമാണ് ആർജെഡി നടത്തിയത്.
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവർക്കു ഡൽഹിയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കാൻ കോടതി നിർദേശിച്ചു.
ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാൾ അപ്രതീക്ഷിതമായി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോൾ അത് കൃത്യമായി കണക്കുകൂട്ടിയുള്ള തന്ത്രമായി കണക്കാക്കാതിരിക്കാനാകില്ല. രാജ്യതലസ്ഥാനമായ ഡൽഹിയിലും പഞ്ചാബിലും നടത്തിയ പോരാട്ടങ്ങളിലെ മികവിന് പേരുകേട്ട കേജ്രിവാൾ തന്റെ രാജിയിലൂടെയും ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തെ ഇളക്കി മറിക്കുകയാണ്. മാസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കേജ്രിവാളിന്റെ നീക്കത്തെ വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ആദ്യകാല പ്രതാപത്തിന്റെ തിളക്കത്തിലല്ല ഡൽഹിയിൽ ഇപ്പോൾ എഎപി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എഎപിയുടെ രാഷ്ട്രീയ ഗുണങ്ങളിൽ കാര്യമായ ഇടിവുണ്ടായി. ഇതിൽ പ്രധാനം രാഷ്ട്രീയ നേതൃത്വത്തെ വിടാതെ പിന്തുടരുന്ന വിവാദങ്ങളാണ്. അഴിമതിക്കെതിരെ രൂപപ്പെട്ട പാർട്ടിക്ക് പൊതുജനപിന്തുണ കുറയുന്നു. അഴിമതി ആരോപണങ്ങളോടും മുൻനിര നേതാക്കളുടെ ജയിൽവാസത്തോടും പൊതുജനങ്ങൾക്കിടയിൽ സമ്മിശ്രപ്രതികരണമുയരുമ്പോൾ കേജ്രിവാളിന്റെ രാജിപ്രഖ്യാപനമുയർത്തുന്ന ഒരു ചോദ്യമുണ്ട്. പാർട്ടിയുടെ അടിത്തറ വീണ്ടെടുക്കാൻ കേജ്രിവാൾ നടത്തുന്ന അറ്റകൈ പ്രയോഗമാണോ ഇതെന്നതാണ് ആ ചോദ്യം.
പട്ന ∙ ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി സിബിഐ ഡൽഹിയിലെ പ്രത്യേക കോടതിയിൽ അറിയിച്ചു. കേസിലെ മുപ്പതോളം പ്രതികളെ കൂടി വിചാരണ ചെയ്യാൻ അനുമതിക്കായി സിബിഐ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു. കേസ് ഒക്ടോബർ 15നു വീണ്ടും പരിഗണിക്കും.
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി സിബിഐ ഡൽഹിയിലെ പ്രത്യേക കോടതിയിൽ അറിയിച്ചു. കേസിലെ മുപ്പതോളം പ്രതികൾക്കു കൂടി പ്രോസിക്യൂഷൻ അനുമതി നേടുന്നതിനു സിബിഐ രണ്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ടു. കേസ്
Results 1-10 of 218