Activate your premium subscription today
ഗ്രൂപ്പുകൾക്കൊപ്പം നിന്ന് പക്ഷം പിടിച്ചാൽ പുറത്താക്കുമെന്ന് ഡിസിസി പ്രസിഡന്റുമാർക്ക് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. പക്ഷം പിടിക്കാതെ പ്രവർത്തിച്ചാൽ നിങ്ങൾക്കൊപ്പം എഐസിസി ഉണ്ടാകുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എഐസിസി ഡൽഹിയിൽ വിളിച്ചുചേർത്ത ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റുമാരുടെ യോഗത്തിലാണ് രാഹുലിന്റ പരാമർശം.
ന്യൂഡൽഹി ∙ കേരളത്തിൽ ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജില്ലയിലെ ഓരോ സ്ഥാനാർഥിയുടെയും വിജയം ഉറപ്പാക്കേണ്ടത് ഡിസിസി അധ്യക്ഷന്മാരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഡൽഹിയിൽ ഡിസിസി അധ്യക്ഷന്മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ ഒരുമിച്ചു പ്രവർത്തിക്കും, നിങ്ങൾ ഞങ്ങളുടെ ആദ്യ പ്രതിരോധ നിരയാണ്. ഞങ്ങളുടെ തന്ത്രം ആസൂത്രണം ചെയ്യുന്നതിൽ നിങ്ങളുടെ അഭിപ്രായങ്ങൾ നിർണായകമാകും. അവ ഞങ്ങൾ കണക്കിലെടുക്കുമെന്നും ഖർഗെ പറഞ്ഞു.
ന്യൂഡൽഹി ∙ കൂടുതൽ അധികാരം നൽകി ജില്ലാ കോൺഗ്രസ് കമ്മിറ്റികളെ (ഡിസിസി) ശാക്തീകരിക്കുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ് പല സംസ്ഥാനങ്ങളിലും ഡിസിസി പുനഃസംഘടന ഫലപ്രദമായി നടത്തിയിട്ടില്ല. ഹരിയാനയിൽ ഒരു പതിറ്റാണ്ടിലേറെയായി ഡിസിസികളില്ല.
ന്യൂഡൽഹി ∙ രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയെ സംസാരിക്കാൻ അനുവദിക്കാത്തതിലും അടിയന്തരപ്രമേയ നോട്ടിസുകൾ തുടർച്ചയായി തള്ളുന്നതിലും ഇന്ത്യാസഖ്യ എംപിമാർ സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർക്കു നേരിട്ടു പരാതി നൽകി. വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ്, കേരളത്തിലെ ലഹരിമരുന്നു വ്യാപനം തുടങ്ങിയ വിഷയങ്ങളിലെ നോട്ടിസുകളാണ് ഇന്നലെ തള്ളിയത്. ഇതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു.
തിരുവനന്തപുരം ∙ ‘ആദ്യം വിശദീകരണം, പിന്നെ താക്കീത്, എന്നിട്ടും കേട്ടില്ലെങ്കിൽ പുറത്താക്കും’– പാർട്ടിനയം ലംഘിക്കുന്നവർക്കും അനൈക്യമുണ്ടാക്കുന്നവർക്കുമുള്ള ഗതിയെന്തെന്ന് ഡൽഹിയിൽ കേരളത്തിലെ പ്രമുഖ നേതാക്കളുമായുള്ള യോഗത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയത് ഇങ്ങനെയാണ്. നേതാക്കളുടെ പേരുസഹിതം റിപ്പോർട്ട് നൽകാൻ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയോട് ആവശ്യപ്പെടുകയും ചെയ്തു.
അധികപ്രസംഗം വേണ്ട, ഒരു നേതാവിന് സംസാരിക്കാൻ 3 മിനിറ്റ് സമയം. ഇതായിരുന്നു ഇന്നലെ ഹൈക്കമാൻഡുമായുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന നേതാക്കൾക്ക് ലഭിച്ച നിർദേശം.
ന്യൂഡൽഹി ∙ പാർട്ടിയുടെ ദേശീയ ലൈനും നയവും മനസ്സിലാക്കി വേണം പരസ്യപ്രസ്താവനകൾ നടത്താനെന്നും എത്ര വലിയ നേതാവായാലും ലക്ഷ്മണ രേഖ മറികടക്കരുതെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം കേരളഘടകത്തിനു മുന്നറിയിപ്പു നൽകി. പാർട്ടിക്കു വേണ്ടതു നല്ലൊരു ജയമാണ്. ജനവും അതാഗ്രഹിക്കുന്നു. ഇതു മനസ്സിൽ വച്ചു വേണം ഓരോ നേതാവിന്റെയും പെരുമാറ്റവും പ്രസ്താവനകളും.– ഖർഗെയും രാഹുൽ ഗാന്ധിയും പറഞ്ഞു.
കോട്ടയം ∙ കെപിസിസി അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ചു ചർച്ചകൾ സജീവമാകുമ്പോൾ, ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും അഴിച്ചുപണിയുണ്ടാകുമെന്നു സൂചന. 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റിയേക്കുമെന്നാണ് വിവരം. ഡിസിസികളുടെ പ്രവർത്തനത്തിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരാനും അവയെ പഴയ പ്രതാപത്തിലേക്കെത്തിക്കാനും എഐസിസി ജനറൽ സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച്, നേരത്തേ തയാറാക്കിയ സർവേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും ജില്ലാ പ്രസിഡന്റുമാരെ മാറ്റുന്നതിൽ തീരുമാനമുണ്ടാവുക.
തൃശൂർ ∙ തൃശൂർ ഡിസിസി പ്രസിഡന്റായി ജോസഫ് ടാജറ്റിനെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടേതാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനാണ് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വഹിച്ചിരുന്നത്. തുടരാനുള്ള ബുദ്ധിമുട്ട് അദ്ദേഹം അറിയിക്കുകയായിരുന്നു. ജോസഫ് ടാജറ്റിന്റെയും മുൻ എംഎൽഎ അനിൽ അക്കരയുടെയും പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
മ്ഹൗ (മധ്യപ്രദേശ്)∙ ഗംഗയിൽ മുങ്ങിനിവരുന്നത് ദാരിദ്ര്യത്തെ ഇല്ലാതാക്കുമോയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ മുങ്ങിനിവർന്ന ദിവസം തന്നെയാണ് ഖർഗെയുടെ ചോദ്യം. ക്യാമറകൾക്കുമുന്നിൽ ഗംഗയിൽ മുങ്ങുന്നത് മത്സരമാക്കി ബിജെപി നേതാക്കൾ മാറ്റുകയാണെന്നും ഖർഗെ ആരോപിച്ചു. മധ്യപ്രദേശിലെ മ്ഹൗയിൽ ‘ജയ് ബാപു, ജയ് ഭീം, ജയ് സംവിധാൻ’ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ലെന്നും അങ്ങനെയുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Results 1-10 of 533