Activate your premium subscription today
ന്യൂഡൽഹി∙ മുർഷിദാബാദ് സംഘർഷത്തിൽ മമതാ ബാനർജിയെയും സിപിഎമ്മിനെയും വിമര്ശിച്ച് ബിജെപി. മുർഷിദാബാദ് സന്ദർശിക്കാത്തത് മമതയ്ക്കു ഹിന്ദുക്കളോടു വെറുപ്പുള്ളതുകൊണ്ടാണെന്നും, ഇരകൾ മുസ്ലിങ്ങളായിരുന്നെങ്കിൽ അവരെ മമത പിന്തുണക്കുമായിരുന്നെന്നും ബിജെപി ദേശീയ വക്താവ് സാംബിത് പത്ര ആരോപിച്ചു. മമതാ ബാനർജിയോ സിപിഎമ്മോ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നും ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ പി.വി.അൻവറിനെ യുഡിഎഫിൽ എടുക്കുന്നതിനോട് എതിർപ്പില്ലെങ്കിലും അതിന്റെ പേരിൽ തൃണമൂൽ കോൺഗ്രസിനെ മുന്നണിയുടെ ഭാഗമാക്കേണ്ടതില്ലെന്നു കോൺഗ്രസ് തീരുമാനിച്ചു. ദേശീയതലത്തിൽ കോൺഗ്രസുമായി യോജിച്ചുനിൽക്കാത്ത തൃണമൂലുമായി സംസ്ഥാനത്ത് കൈകോർക്കാനാവില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടു കണക്കിലെടുത്താണിത്.
കൊൽക്കത്ത∙ വഖഫ് നിയമത്തിനെതിരെ ബംഗാളിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷം. മുർഷിദാബാദിലും ഡയമണ്ട് ഹാർബറിലുമാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ ഒട്ടേറെ പൊലീസുകാർക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് രണ്ടു ട്രെയിനുകൾ റദ്ദാക്കി. അഞ്ചെണ്ണം വഴിതിരിച്ചു വിട്ടു.
ഡബ്ല്യുബിപിഡിസിഎലിനു കീഴിലുള്ള സന്താൾധിഗി പവർ പ്ലാന്റിനാണ് ഒന്നാം റാങ്ക്. മലയാളിയായ പി.ബി. സലിം 2019ൽ ചുമതല ഏറ്റെടുക്കുമ്പോൾ കമ്പനി നഷ്ടത്തിലായിരുന്നു. എന്നാൽ, തൊട്ടടുത്ത വർഷം തന്നെ കമ്പനി 102 കോടി രൂപ ലാഭം നേടി. കഴിഞ്ഞവർഷം 800 കോടിയിലധികം ലാഭം നേടിയതിനു പുറമെ മുഴുവൻ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസും നൽകാനായി.
ബംഗാളിലെ ഇരുപത്തി അയ്യായിരത്തിലധികം അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റദ്ദാക്കി സുപ്രീം കോടതി. ബംഗാൾ സ്കൂൾ സർവീസസ് കമ്മിഷൻ നിയമന കുംഭകോണത്തിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ബംഗാളിലെ മമത ബാനർജി സർക്കാരിന് കനത്ത തിരിച്ചടിയായാണ് കോടതി വിധി.
ലണ്ടൻ∙ യുകെയിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചും പാർക്കിൽ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ജോഗിങ് ചെയ്തും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ യുകെ സന്ദർശനം. സന്ദർശനത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാവുകയാണ്. മമത ബാനർജി എക്സ് പ്ലാറ്റ്ഫോം ഉൾപ്പടെയുള്ള സമൂഹ മാധ്യമ
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ യുകെയിൽ വിദ്യാർഥി പ്രതിഷേധം.
കൊൽക്കത്ത ∙ സമൂഹമാധ്യമത്തിലെ പ്രൊഫൈൽ ചിത്രം ചുവപ്പുപശ്ചാത്തലത്തിൽനിന്നു മാറ്റിയതിനു ബംഗാൾ സിപിഎമ്മിനു നേരെ വ്യാപക പരിഹാസം. ചുവന്ന നിറത്തിലുള്ള അരിവാൾ ചുറ്റിക മാറ്റി നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ മഞ്ഞ നിറത്തിലുള്ളതാണ് പുതിയ പ്രൊഫൈൽ ചിത്രം. ബംഗാളിൽ സിപിഎമ്മിനെ തകർത്ത തൃണമൂൽ നേതാവ് മമതാ ബാനർജിയുടെ ഇഷ്ടനിറങ്ങളാണ് നീലയും മഞ്ഞയും.
മുംബൈ∙ ഔറംഗസേബിന്റെ സ്മാരകത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയ നാഗ്പുരിൽ സ്ഥിതി ശാന്തമായതോടെ കർഫ്യൂ പിൻവലിച്ചു. അക്രമികളെ പിടികൂടാൻ 18 അംഗ പൊലീസ് സംഘം രൂപീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തിയ 230 അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, യു ട്യൂബ് കമ്പനികളോട് സൈബർ സെൽ ആവശ്യപ്പെട്ടു. 500ൽ അധികം പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. നാഗ്പുരിലെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കോൺഗ്രസ് പ്രത്യേകം സംഘത്തെ നിയോഗിച്ചു. അനിഷ്ട സംഭവങ്ങളെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപലപിച്ചു.
ന്യൂഡൽഹി ∙ രാജ്യത്ത് മണ്ഡല പുനർനിർണയം നടക്കുന്നതോടെ കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള സീറ്റുകളുടെ എണ്ണം വർധിക്കുമെന്നാണ് വിശ്വാസമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ദക്ഷിണേന്ത്യയിൽ നിയമസഭാ–ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനടക്കം പറഞ്ഞതിന് പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.
Results 1-10 of 730