Activate your premium subscription today
തിരുവനന്തപുരം∙ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് പാർട്ടിയുടെ സംസ്ഥാന നേതൃയോഗങ്ങളിൽ വിലക്കേർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പി.കെ. ശ്രീമതിയും. മനോരമ ഓൺലൈനോടായിരുന്നു ഇരുവരുടെയും പ്രതികരണം. കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
രാജ്യത്തു പാർട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനത്തെ പുതിയ ആസ്ഥാനമെന്ന നിലയില്‍ സകല പ്രൗഢിയും വിളിച്ചോതുന്നതാണു തിരുവനന്തപുരം പാളയത്ത് 31 സെന്റില്‍ 9 നിലകളായി സജ്ജമായ, സിപിഎമ്മിന്റെ എകെജി സെന്റര്‍. നിലവിലെ ആസ്ഥാനമായ എകെജി സെന്ററിന് എതിര്‍വശത്തു ഡോ.എന്‍.എസ്.വാരിയർ റോഡില്‍ പാര്‍ട്ടി വാങ്ങിയ 31 സെന്റിലാണ് അത്യാധുനിക സൗകര്യങ്ങളോടെ 9 നിലകളും 2 ഭൂഗര്‍ഭ പാര്‍ക്കിങ് നിലകളുമുള്ള പുതിയ ആസ്ഥാന മന്ദിരം. ഗതകാലപ്രൗഢി നിലനിര്‍ത്തി പുതുക്കിപ്പണിത സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകവും ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരമായ മാരാര്‍ജി ഭവനും ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണു സിപിഎമ്മിന്റെ ബഹുനിലമന്ദിരം അനന്തപുരിയുടെ നഗരഹൃദയത്തില്‍ സജ്ജമായത്. കേരളത്തിലെ മാത്രമല്ല, രാജ്യത്തു തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഏറ്റവും വലിയ ആസ്ഥാന മന്ദിരങ്ങളിലൊന്നാണിത്.
തിരുവനന്തപുരം∙ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നും പ്രദേശം ശാന്തമായെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ അവകാശവാദമാണ് ഭീകരാക്രമണത്തോടെ തകര്‍ന്നുവീണിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു.
പത്തനംതിട്ട∙ മുതിർന്ന സിപിഎം നേതാവ് എ.പത്മകുമാറിനെ ഉൾപ്പെടുത്താതെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണു പുതിയ സെക്രട്ടേറിയറ്റിനെ പ്രഖ്യാപിച്ചത്. 10 അംഗ സെക്രട്ടേറിയറ്റിൽ 9 പേരെയേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
തിരുവനന്തപുരം ∙ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ 5 പുതുമുഖങ്ങൾ. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് 12 അംഗ സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുത്തത്. എംഎൽഎമാരായ സി.കെ.ഹരീന്ദ്രൻ, ഐ.ബി.സതീഷ്, മുൻ ഏരിയ സെക്രട്ടറിമാരായ സി.ലെനിൻ (വഞ്ചിയൂർ), പി.എസ്.ഹരികുമാർ(കോവളം), മുൻ എംഎൽഎ ബി.സത്യൻ എന്നിവരാണ് സെക്രട്ടേറിയറ്റിലെ പുതിയ അംഗങ്ങൾ. ജില്ലാ സെക്രട്ടറി വി.ജോയി, സി.അജയകുമാർ, എൻ.രതീന്ദ്രൻ, ബി.പി.മുരളി, ആർ.രാമു, കെ.എസ്.സുനിൽകുമാർ, ജി.പുഷ്പലത എന്നിവർ തുടരും.
കൊച്ചി∙ സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി എസ്.സതീഷിനെ തിരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സതീഷിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് നിയമനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആരാകണമെന്ന് അദ്ദേഹമാണു തീരുമാനിക്കേണ്ടതെന്നും പാർട്ടിക്ക് നിർദേശമൊന്നുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുതിയ പ്രൈവറ്റ് സെക്രട്ടറി പാർട്ടിക്കാരനായിരിക്കുമോ ഉദ്യോഗസ്ഥനായിരിക്കുമോ എന്നെല്ലാം മുഖ്യമന്ത്രിയാണു പറയേണ്ടത്.
കോഴിക്കോട്∙ കാത്തലിക് ബിഷപ്സ് കോൺഫെറൻസ് ഓഫ് ഇന്ത്യ(സിബിസിഐ)യെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ലേഖനം. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമർശനം. ‘‘വഖഫ് ഭേദഗതിക്കു ശേഷം കത്തോലിക്കാ സഭയെ ഉന്നം വയ്ക്കുകയാണ് ആർഎസ്എസ് എന്നതിനു തെളിവാണ് ഓർഗനൈസറിൽ എഴുതിയ ലേഖനം.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആള് ഒരിക്കല്‍ കൂടി കണ്ണൂരില്‍ പാര്‍ട്ടിയെ നയിക്കാന്‍ എത്തുമ്പോള്‍ പകരക്കാരന് ആരെന്നതിലാണ് ചര്‍ച്ച സജീവമായിരിക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്ന എം.വി.ജയരാജനും ആ പദവിയിലേക്ക് എത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നാണ്. 2021ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെയാണ് രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയത്.
കോഴിക്കോട്∙ ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകൾക്കിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നുള്ളതിന്റെ തെളിവാണ് നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
Results 1-10 of 1073