Activate your premium subscription today
റോമാനഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നുവെന്ന പരിഹാസകഥ പ്രസിദ്ധമാണ്. അക്കഥ ശരിയായാലും അല്ലെങ്കിലും, കഴിഞ്ഞ 19 മാസമായി മണിപ്പുർ സംസ്ഥാനം കലാപത്തീയിൽ എരിയുമ്പോൾ ഉത്തരവാദിത്തമില്ലായ്മ അലങ്കാരമാക്കിപ്പോന്ന മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനുമേൽ പഴയ റോമാക്കഥ നിഴൽവീഴ്ത്തിനിൽക്കുന്നു. അതുകൊണ്ടുതന്നെ, മണിപ്പുരിലെ അനിഷ്ടസംഭവങ്ങൾക്ക് ഇത്രയുംകാലത്തിനുശേഷം പുതുവർഷത്തലേന്നു മുഖ്യമന്ത്രി പരസ്യമായി മാപ്പുചോദിച്ചതു പരിഹാസ്യമായിത്തീരുകയും ചെയ്തു.
ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തിന്റെ പേരിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് 19 മാസത്തിനു ശേഷം മാപ്പുപറഞ്ഞതിന്റെ കാരണങ്ങളെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കലാപത്തോടെ ഭിന്നിച്ച മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള അകൽച്ച പരിഹരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ സമ്മർദമാണ് ഏറ്റവും ഒടുവിലത്തേത്. പുതിയ ഗവർണർ ആയി നിയമിതനായ മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് സംസ്ഥാനത്തെത്തുകയാണ്. സംസ്ഥാനത്ത് സമാധാനം തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് പുതിയ ഗവർണർക്കുള്ളത്. ഭല്ല ആഭ്യന്തര സെക്രട്ടറി ആയിരിക്കെ മണിപ്പുർ വിഷയത്തിൽ വളരെ അടുത്ത് ഇടപെട്ടയാളാണ്.
ഇംഫാൽ ∙ മണിപ്പുരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ വീണ്ടും തീവ്രവാദികളുടെ ആക്രമണം. കടങ്ബാൻഡ് മേഖലയിലെ കുന്നുകളിൽ നിന്നാണ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ആധുനിക തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആർക്കും പരുക്കില്ല. വില്ലേജ് വോളന്റിയർമാർ തിരിച്ചും വെടിവച്ചു. മുൻപ് കനത്ത ഏറ്റുമുട്ടലുകൾ നടന്ന സ്ഥലമാണിത്. അതിനിടെ ബിഷ്ണുപുർ, തൗബാൽ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്തു.
ഇംഫാൽ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് മണിപ്പുർ സന്ദർശിക്കുന്നില്ലെന്ന കോൺഗ്രസിന്റെ നിരന്തരമായുള്ള ചോദ്യത്തിനു മറുപടിയുമായി മുഖ്യമന്ത്രി ബിരേൻ സിങ്. ഇന്നലെ നടത്തിയ ക്ഷമാപണത്തിനു പിന്നാലെയാണ് പുതിയ പ്രതികരണം.
ഇംഫാൽ ∙ മണിപ്പുർ കലാപത്തിൽ ജനങ്ങളോട് മാപ്പു ചോദിച്ച് മുഖ്യമന്ത്രി എൻ. ബീരേൻ സിങ്. 2025ൽ സാധാരണനില പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ഒട്ടേറെപേർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീടു വിട്ടിറങ്ങി. 2025ൽ മണിപ്പുർ സാധാരണ നിലയിൽ എത്തുമെന്നും തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്നും ബിരേൻ സിങ് പറഞ്ഞു.
കൊൽക്കത്ത ∙ മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വസതിക്കു സമീപം മോർട്ടാർ ബോംബ് കണ്ടെത്തി. റോക്കറ്റ് ഉപയോഗിച്ചു ദൂരെനിന്നു വിക്ഷേപിച്ച ബോംബ് പൊട്ടാതെ വീടിനു സമീപം പതിക്കുകയായിരുന്നു.
കൊൽക്കത്ത ∙ മണിപ്പുരിലെ പ്രശ്നപരിഹാരത്തിന് സമയം എടുക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. മണിപ്പുരിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമം നടത്തുന്നുണ്ടെന്നും ഇതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇംഫാൽ താഴ്വര ഉൾപ്പെടെ 6 പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സൈനികാധികാര നിയമം നടപ്പിലാക്കിയത് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ, തൗബാലിൽ നിരോധിത പീപ്പിൾസ് റവല്യൂഷണറി പാർട്ടിയുടെ 3 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രനേഡ് ഉൾപ്പെടെയുള്ളവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഭീഷണിപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുന്നതിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇടവേളയ്ക്കുശേഷം മണിപ്പുർ വീണ്ടും അശാന്തിയിലാണ്. തുടരുന്ന സംഘർഷത്തിന് അറുതിവരുത്തി അവിടെ ശാന്തി പുലർത്താൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ല; മുഖ്യമന്ത്രി ബിരേൻ സിങ്ങിനു നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
കൊൽക്കത്ത∙ ഒന്നര വർഷം പിന്നിട്ടിട്ടും മണിപ്പുർ വംശീയകലാപം അവസാനിപ്പിക്കാൻ കഴിയാതെ വന്നതോടെ മുഖ്യമന്ത്രി ബിരേൻ സിങ് കൂടുതൽ ഒറ്റപ്പെടുന്നു. ബിജെപിയിലെ ഒരു വിഭാഗം എംഎൽഎമാരും എൻഡിഎയുടെ ഭാഗമായ രാഷ്ട്രീയപാർട്ടികളും അയൽ സംസ്ഥാനമായ മിസോറമിന്റെ മുഖ്യമന്ത്രിയും രാജി ആവശ്യപ്പെട്ടെങ്കിലും ബിരേൻ സിങ് വഴങ്ങിയിട്ടില്ല. ബിരേൻ സിങ്ങിനെ മാറ്റിയാൽ ഇംഫാൽ താഴ്വരയിൽ വൻ പ്രക്ഷോഭമുണ്ടാകുമെന്നതിനാൽ ബിജെപി കേന്ദ്ര നേതൃത്വവും ഇതിന് മുതിരുന്നില്ല.
കൊൽക്കത്ത ∙ മണിപ്പുരിൽ കാണാതായ മെയ്തെയ് വിഭാഗക്കാരനായി സൈന്യത്തിന്റെയും പൊലീസിന്റെയും കേന്ദ്ര സേനയുടെയും നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. 3 ദിവസത്തിനകം കാണാതായ ആളെ കണ്ടെത്തിയില്ലെങ്കിൽ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് ജോയിന്റ് ആക്ഷൻ കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം തുടരുകയാണ്.മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവയ്ക്കണമെന്ന് മിസോറമിലെ മുഖ്യപ്രതിപക്ഷ പാർട്ടിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) ആവശ്യപ്പെട്ടു. മണിപ്പുരിൽ സംഘർഷം വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് 94 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു.
Results 1-10 of 73