Activate your premium subscription today
ന്യൂഡൽഹി ∙ പാക്കിസ്ഥാനുമായുള്ള സംഘർഷം തുടരുന്നതിനിടെ ഏത് തരം പ്രതിസന്ധിയെയും നേരിടാൻ സജ്ജമായിരിക്കണമെന്ന് ബാങ്കുകളോട് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ നിർദേശിച്ചു.
ബജറ്റിൽ കേരളത്തിനു വേണ്ടി നയാപൈസയുടെ ആവശ്യവുമായി സുരേഷ് ഗോപി സമീപിച്ചില്ലെന്ന് നിർമല സീതാരാമൻ എന്ന കുറിപ്പിനൊപ്പം ഒരു കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. ∙ അന്വേഷണം ബജറ്റുമായി ബന്ധപ്പെട്ടാണ് നിർമല സീതാരാമന്റെ വാക്കുകൾ പ്രചരിക്കുന്നത്. ഈ സൂചനയിൽ നിന്ന് ഫെബ്രുവരി
ഇന്ത്യയില്‍ വിദേശ ബാങ്കുകള്‍ക്ക് വളരാനാവശ്യമായ അന്തരീക്ഷമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. യുകെ, ഓസ്ട്രിയ എന്നിവിടങ്ങളിലെ ഔദ്യോഗിക സന്ദർശനത്തോട് അനുബന്ധിച്ച് ലണ്ടനിൽ നടന്ന നിക്ഷേപക ചർച്ചയെ അഭിസംബോധന ചെയ്യുകയായിരുന്നു നിർമല സീതാരാമൻ.
ലണ്ടൻ ∙ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ യുകെ സന്ദർശനത്തോട് അനുബന്ധിച്ച്ഇന്ത്യയുമായി 400 മില്യൻ പൗണ്ടിന്റെ വ്യാപാര, നിക്ഷേപ സഹകരണം ഉണ്ടാകുമെന്ന് യുകെ. പ്രധാനമന്ത്രി കിയേർ സ്റ്റാമെർ,ധനമന്ത്രി റേച്ചൽ റീവ്സ്,ബിസിനസ് ആൻഡ് ട്രേഡ് മന്ത്രി ജോനാഥൻ റെയ്നോൾഡ്സ് എന്നിവരുമായി നടത്തിയ വിവിധ
ന്യൂഡൽഹി ∙ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ലോക്സഭയിൽ ഒറ്റപ്പെട്ട ബഹളമായിരുന്നെങ്കിൽ ഇന്നലെ രാജ്യസഭയിൽ സ്ഥിതി വ്യത്യസ്തമായി. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്ക് പ്രതിരോധം തീർക്കാൻ ബിജെപിയുടെ മുൻനിര നേതാക്കളായ കേന്ദ്രമന്ത്രിമാർ രംഗത്തിറങ്ങി. രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര അമിത് ഷാ ഒന്നിലേറെ തവണ ചർച്ചയിൽ ഇടപെട്ടു.
ഒട്ടേറെ മാറ്റങ്ങളുമായാണ് ഓരോ പുതുവർഷവും പിറക്കുന്നത്. പുത്തൻ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ അത് ആ പേര് അന്വർഥമാക്കും വിധം ‘സാമ്പത്തിക’ വിഷയത്തിലാകും മാറ്റങ്ങളുടെ പെരുമഴ പെയ്യിക്കുക. 2024-25 സാമ്പത്തിക വർഷം ദേ പടിയിറങ്ങുകയാണ്, 2025-26 വർഷം ദാ വിരുന്നെത്തുന്നു. വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയുമെല്ലാം കാര്യമായിത്തന്നെ ബാധിക്കുന്ന നിരവധി കാര്യങ്ങളാണ് 2025 ഏപ്രിൽ ഒന്നുമുതൽ നടപ്പാകുന്നത്. നികുതിയും ബാങ്കിങ് ഇടപാടുകളിലുമെല്ലാം കാണാം മാറ്റാം. 2025-26 സാമ്പത്തിക വർഷത്തേയ്ക്കായി 2025 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആദായ നികുതിയിൽ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നതും പ്രാബല്യത്തിലാകുന്നത് ഏപ്രിൽ ഒന്നാം തീയതി മുതൽ. സാധാരണക്കാരെയും മുതിർന്ന വ്യക്തികളെയും സാമ്പത്തികമായി സമാശ്വസിപ്പിക്കുന്ന ഒരുപാട് ആനുകൂല്യങ്ങളാണ് നടപ്പാവുന്നത്. അതേസമയം, പുതുതായി കൊണ്ടുവന്ന ചില ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് പിഴയും നികുതിഭാരവും ഉൾപ്പെടെ നിരവധി പ്രതിബന്ധങ്ങളുമാണെന്ന് ഓർക്കണം.
ഇലക്ട്രിക് വാഹന ബാറ്ററി, മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിനുള്ള പ്രധാന ഘടകങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. ആഭ്യന്തര ഇവി, മൊബൈല്‍ ഫോണ്‍ വില കുറയും ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ആഗോള വിപണിയില്‍ ശക്തമായി മത്സരിക്കുന്നതിനും വേണ്ടിയുള്ള കേന്ദ്രത്തിന്റെ സുപ്രധാന ചുവടുവെയ്പ്പാണിത്. ഇലക്ട്രിക് വാഹന (ഇവി)
മൊബൈൽ ഫോണുകളിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ പരിശോധിച്ചതിലൂടെ 250 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്നും ക്രിപ്റ്റോ ആസ്തികളെക്കുറിപ്പ് വാട്ട്സാപ് സന്ദേശങ്ങളിൽ നിന്നുള്ള തെളിവുകളും ഇത്തരം പണം കണ്ടെത്താൻ സഹായിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻപണം ഒളിപ്പിച്ച സ്ഥലങ്ങൾ ട്രാക്ക്
ന്യൂഡൽഹി ∙ ആദായനികുതി പരിശോധനയിൽ കംപ്യൂട്ടർ സംവിധാനത്തിന്റെ ആക്സസ് കോഡ് (പാസ്വേഡ്) ലഭ്യമല്ലെങ്കിൽ അതു മറികടന്നു ഡേറ്റ പരിശോധിക്കാനുള്ള അധികാരം നിലവിലുള്ളതാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. ധനബില്ലിന്റെ മറുപടിപ്രസംഗത്തിലാണ് പുതിയ ആദായനികുതി ബില്ലിലെ വിവാദവ്യവസ്ഥയെക്കുറിച്ചു നിർമല ആദ്യമായി പ്രതികരിച്ചത്. ധനബിൽ ലോക്സഭ പാസാക്കി.
മുഖ്യമന്ത്രിയുടെ ഒരു മണിക്കൂറും പ്രഭാത ഭക്ഷണവും പാഴായി. ആറാം ദിവസം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി എന്തിനാണ് കൂടിക്കണ്ടത്? ഉരുകിയ മഞ്ഞ് ഇത്രവേഗം പഴയ രൂപത്തിലായത് എന്തുകൊണ്ടാണ്? സിപിഎമ്മിനെ ഉൾപ്പെടെ കുഴയ്ക്കുന്നതാണ് പ്രശ്നം. മുഖ്യമന്ത്രിയെ ധനമന്ത്രി കേരള ഹൗസിൽ ചെന്നു കണ്ടതിനെച്ചൊല്ലി ബിജെപിയിൽ അതൃപ്തി നുരഞ്ഞു പൊന്തുകയായിരുന്നു. അതിനെ തടുക്കാൻ രാജ്യസഭയിൽ കിട്ടിയ അവസരം ധനമന്ത്രി മുതലാക്കി. സിപിഎമ്മിന്റെ വ്യവസായ നയമാണ് കേരളം രക്ഷപ്പെടാത്തതിനു കാരണമെന്ന് ആരോപിച്ച ധനമന്ത്രി, സംസ്ഥാനത്തെ ‘നോക്കുകൂലി’യെക്കുറിച്ച് സഭയ്ക്കാകെ ക്ലാസുമെടുത്തു. സഭാരേഖകളിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: കേരളത്തിന്റെ പേരു പറഞ്ഞ് ധനമന്ത്രി വിമർശിച്ചപ്പോൾ എതിർക്കാൻ ശ്രമിച്ചത് സിപിഐയിലെ പി.സന്തോഷ് കുമാർ മാത്രമാണ്. അതിന് അരമണിക്കൂർ മുൻപ്, ചോദ്യോത്തരവേളയിൽ സിപിഎമ്മിലെ ജോൺ ബ്രിട്ടാസ് ധനമന്ത്രിക്ക് പ്രത്യേകം നന്ദി പറഞ്ഞിരുന്നു, കേരള ഹൗസിൽ പോയി മുഖ്യമന്ത്രിയുമൊത്ത് പ്രാതൽ കഴിച്ചതിന്. ബാങ്കുകളിലെ കിട്ടാക്കടത്തെക്കുറിച്ച് ചോദ്യമുന്നയിക്കുന്നതിനു മുൻപാണ് ഈ നന്ദിപ്രകടനം ബ്രിട്ടാസ് നടത്തിയത്.
Results 1-10 of 721