Activate your premium subscription today
ശ്രീനഗർ∙ ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ ബുധാൽ ഗ്രാമത്തിൽ 45 ദിവസങ്ങൾക്കിടെ 16 പേർ ദുരൂഹ രോഗം ബാധിച്ചു മരിച്ച സംഭവത്തിൽ ആശങ്ക തുടരുന്നു. രോഗബാധിതരിൽ നാഡീവ്യവസ്ഥയെ തകർക്കുന്ന വിഷപദാർഥമായ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തി. തുടർന്ന് പാക് അതിർത്തി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ സൈന്യത്തെ വിന്യസിച്ചു.
പത്ത് വർഷത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പു നടന്നതോടെ ജമ്മു കശ്മീരിലെ രാഷ്ട്രീയവിവാദങ്ങൾ അടങ്ങിയെന്നാണു എല്ലാവരും കരുതിയിരുന്നത്. എന്നാൽ, 2 അധികാരകേന്ദ്രങ്ങൾ തമ്മിലുള്ള വടംവലിക്കാണ് ഇപ്പോൾ കശ്മീർ സാക്ഷ്യംവഹിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനപദവി എടുത്തുകളയുകയും ചെയ്തശേഷം മണ്ഡലപുനർനിർണയം നടത്തിയിരുന്നു. ഇതുപ്രകാരം 2024ൽ 90 സീറ്റുകളിലേക്കു നടത്തിയ വോട്ടെടുപ്പിൽ നാഷനൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തി. എന്നാൽ, അഞ്ച് വർഷം മാത്രം പ്രായമുള്ള കേന്ദ്രഭരണപ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരിന് ഭരണത്തിലേറി രണ്ടരമാസം പിന്നിട്ടിട്ടും ‘സ്റ്റിയറിങ്’ കയ്യിൽ കിട്ടിയിട്ടില്ല. കേന്ദ്രമന്ത്രിപദവിക്കു പിന്നാലെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തെത്തിയ മനോജ് സിൻഹയും രണ്ടാംവട്ടം മുഖ്യമന്ത്രിയായ ഒമർ അബ്ദുല്ലയുമാണു കൊമ്പുകോർക്കുന്നത്. പൊലീസ്, ക്രമസമാധാനനില എന്നിവയിലടക്കം ലഫ്. ഗവർണർക്കു വിപുലമായ അധികാരങ്ങൾ കേന്ദ്ര സർക്കാർ നൽകിയതോടെ മനോജ് സിൻഹ കൂടുതൽ കരുത്തനായിരിക്കുകയാണ്. ഭീകരവാദം വർധിച്ച
ന്യൂഡൽഹി ∙ ഇന്ത്യാസഖ്യത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിനെതിരെ ശബ്ദമുയർത്തി നാഷനൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ലയും. സഖ്യത്തിൽ മറ്റു കക്ഷികൾക്കിടയിൽ ഉയരുന്ന പടയൊരുക്കത്തിനൊപ്പം ചേരുകയാണ് നാഷനൽ കോൺഫറൻസും.
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ഒമറിന്റെ ആദ്യ ഡൽഹി സന്ദർശനമായിരുന്നു ഇത്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കണമെന്ന പ്രമേയം ജമ്മു കശ്മീർ മന്ത്രിസഭാ യോഗം
ശ്രീനഗർ ∙ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീർ മന്ത്രിസഭ പാസാക്കി. മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്.
മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയുടെ അറസ്റ്റും മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിന്റെ അറസ്റ്റുമായിരുന്നു ഇന്നത്തെ വാർത്തകളിൽ പ്രധാനമായും നിറഞ്ഞുനിന്നത്. മുൻ ഭാര്യയും മകളും നൽകിയ പരാതിയിലാണ് പുലർച്ചെ വീട്ടിൽനിന്ന് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വൈകുന്നേരത്തോടെ ബാലയ്ക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നടൻ ബൈജുവിനെ കസ്റ്റഡിയിലെടുത്ത മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനുപിന്നാലെ സർക്കാർ രൂപീകരണത്തിന് ഒമർ അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസ് (എൻസി) സഖ്യം ഒരുങ്ങുന്നതിനിടെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ആറു വർഷമായി ജമ്മു കശ്മീർ കേന്ദ്രഭരണത്തിനു
ശ്രീനഗർ∙ രാഷ്ട്രപതിയുടെ ഭരണം പിൻവലിക്കുന്നതിൽ സാങ്കേതിക കാരണങ്ങളാലുള്ള കാലതാമസം കാരണമാണു ജമ്മു കശ്മീരിലെ സത്യപ്രതിജ്ഞ നീളുന്നതെന്നു നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുല്ല വ്യക്തമാക്കി. രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതിനുള്ള കാബിനറ്റ് തീരുമാനം രാഷ്ട്രപതിക്ക് പോയിട്ടുണ്ട്. ഇനി ഇത് ആഭ്യന്തര മന്ത്രാലയത്തിലേക്ക് പോകും. ഇന്ന് ഉത്തരവ് വന്നാൽ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കുന്നതിന്റെ ഭാഗമായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല ലഫ്. ഗവർണർ മനോജ് സിൻഹയെ സന്ദർശിച്ചു. കോൺഗ്രസ്, സിപിഎം, സ്വതന്ത്രർ എന്നിവരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തുകളും ഗവർണർക്ക് കൈമാറി. ഏറ്റവും അടുത്ത ദിവസം സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കണമെന്ന് ഗവർണറോട് അഭ്യർഥിച്ചതായി ഒമർ വ്യക്തമാക്കി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സത്യപ്രതിജ്ഞ നടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശ്രീനഗർ∙ ജമ്മു കശ്മീരിൽ കോൺഗ്രസിന് മൂന്നു മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് വിവരം. താരിഖ് ഹമീദ് കാര, ഗുലാം അഹ്മദ് മിർ, ഇഫ്ത്തിക്കർ അഹ്മദ് എന്നിവർ കോൺഗ്രസിൽ നിന്നും മന്ത്രിമാരായേക്കും. ഒമർ അബ്ദുല്ല മന്ത്രിസഭയിൽ ചെറുകക്ഷികൾക്ക് ഇടം ലഭിച്ചേക്കില്ല. എന്നാൽ സംസ്ഥാനത്തെ ഏക സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി മന്ത്രിയാകുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.
Results 1-10 of 46