Activate your premium subscription today
പുതുപ്പള്ളി ∙ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രണാമം അർപ്പിച്ചു. പരസ്പരവിശ്വാസം ഉറപ്പാക്കി, മുന്നണിയെ മുന്നോട്ടുകൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. 2014ലെ തിരഞ്ഞെടുപ്പിൽ തനിക്കു മത്സരിക്കാൻ അവസരം ലഭിച്ചതിനു
നിർമാണക്കരാർ വയ്ക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്ത ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പ്രവർത്തനങ്ങൾ വേദിയിൽ പരാമർശിക്കപ്പെട്ടില്ല. വേദിയിലുണ്ടായിരുന്ന കോൺഗ്രസുകാരായ ശശി തരൂർ എംപിക്കും എം.വിൻസന്റ് എംഎൽഎയ്ക്കും പ്രസംഗിക്കാൻ അവസരമുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രി വി.എൻ.വാസവനും മാത്രമാണു പ്രസംഗിച്ചത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വേദിയിലും നേതാക്കൾ സദസ്സിന്റെ മുൻനിരയിലും അണിനിരന്നതോടെ ബിജെപിയുടെ സജീവ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ആവശ്യപ്രകാരമാണ് രാജീവ് ചന്ദ്രശേഖറിന് വേദിയിൽ ഇരിപ്പിടം നൽകിയതെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ.അനിൽ, എംപിമാരായ എ.എ.റഹിം, ജോൺ ബ്രിട്ടാസ്, മേയർ ആര്യ രാജേന്ദ്രൻ, അദാനി പോർട്സ് എംഡി കരൺ അദാനി എന്നിവരും വേദിയിലുണ്ടായിരുന്നു. പ്രധാനമന്ത്രിക്കു വേണ്ടി ബിജെപി പ്രവർത്തകരും മുഖ്യമന്ത്രിക്കു വേണ്ടി സിപിഎം പ്രവർത്തകരും ചേരിതിരിഞ്ഞു മത്സരിച്ചു മുദ്രാവാക്യം വിളിച്ചതോടെ സദസ്സ് രാഷ്ട്രീയമുഖരിതമായി.
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യുമ്പോൾ ആരുടെ ക്രെഡിറ്റിലാണ് എഴുതിച്ചേർക്കേണ്ടതെന്ന തർക്കം ഒടുങ്ങുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാരാണ് തുറമുഖ പദ്ധതിക്കു തുടക്കമിട്ടത്. കോൺഗ്രസ് പാർട്ടിയിൽനിന്നുപോലും എതിർപ്പുയർന്നിട്ടും അദാനിയെ അങ്ങോട്ടുപോയി ക്ഷണിച്ച് കരാർ ഏൽപിച്ചില്ലായിരുന്നെങ്കിൽ തുറമുഖത്തിന്റെ ഗതി മറ്റൊന്നായേനെ. അദാനി ഗ്രൂപ്പ് പദ്ധതി ഏറ്റെടുത്തതിനാൽ മോദി സർക്കാരിന്റെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായില്ല. യുഡിഎഫ് സർക്കാർ തറക്കല്ലിട്ട പദ്ധതി തടസ്സം കൂടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ സജീവ ഇടപെടൽ പിണറായി സർക്കാരും നടത്തി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുമുണ്ടായി.
തിരുവനന്തപുരം ∙ തുറമുഖത്തിന്റെ കമ്മിഷനിങ് വിഴിഞ്ഞത്തു പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമ്പോൾ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സംസ്ഥാനത്തുടനീളം കോൺഗ്രസ് ആദരമർപ്പിച്ചു. ചടങ്ങ് നടന്ന സമയത്ത് ജില്ലാ ആസ്ഥാനങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രംവച്ച് കോൺഗ്രസ് പ്രകടനം നടത്തി. പദ്ധതി യാഥാർഥ്യമാക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ പ്രയത്നങ്ങൾ നേതാക്കൾ വിവരിച്ചു. ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പുകാലത്തെ പരസ്യ കോലാഹലങ്ങൾക്ക് സമാനമായ പ്രചാരണമാണ് വിഴിഞ്ഞം തുറമുഖ സമർപ്പണത്തോടനുബന്ധിച്ചു നഗരത്തിലും വിഴിഞ്ഞം മേഖലയിലും കണ്ടത്. സിപിഎമ്മും ബിജെപിയും കോൺഗ്രസും നേതാക്കളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഹോർഡിങ്ങുകളും പോസ്റ്ററുകളും മത്സരിച്ച് ഇറക്കി പാതകളും ജംക്ഷനുകളും തോറും സ്ഥാപിക്കുകയായിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ് ദിവസം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വിഴിഞ്ഞവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണെന്നും സതീശന് കുറിച്ചു.
കോട്ടയം∙ വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് ചടങ്ങിൽ പങ്കെടുക്കുന്നതിനു മുന്നോടിയായി പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ച് എം.വിൻസെന്റ് എംഎൽഎ. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കനക്കവെയാണു വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന കോവളം മണ്ഡലത്തിലെ എംഎൽഎ ആയ
തിരുവനന്തപുരം∙ വിഴിഞ്ഞം കരാറായ ശേഷം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസിനെ സാമ്പത്തികമായി സഹായിക്കാൻ അദാനി ഗ്രൂപ്പ് നൽകിയ വാഗ്ദാനം ഉമ്മൻ ചാണ്ടി നിരസിച്ചെന്ന് മുൻ കേന്ദ്രമന്ത്രിയും പിണറായി സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസ്. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ശക്തമായ തീരുമാനമായിരുന്നു ഉമ്മൻ ചാണ്ടിയുടേതെന്നും തോമസ് പറഞ്ഞു.
തിരുവനന്തപുരം ∙ വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ നടക്കുന്നവർ ചരിത്രത്തിലേക്കൊന്നു തിരിഞ്ഞുനോക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാജഭരണകാലത്തു തന്നെ വിഴിഞ്ഞത്ത് തുറമുഖം എന്ന ആശയമുണ്ടായിരുന്നു. എന്നാൽ ആ സ്വപ്നത്തിനു ചിറകു നൽകിയതു 2011ൽ അധികാരത്തിലെത്തിയ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരാണെന്നു മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ സതീശൻ പറഞ്ഞു.
ഒരു ചരക്കുകപ്പലിന് ഇന്ത്യയിൽ എന്തുമാറ്റമാണു കൊണ്ടുവരാൻ സാധിക്കുകയെന്നു ചിന്തിച്ചിട്ടുണ്ടോ? വർഷങ്ങൾക്കു മുൻപു നടന്ന ഒരു സംഭവം പറയാം. ഇന്ത്യയിൽ ഉള്ളി വില കുതിച്ചുയരുന്നു. രാജ്യത്തെമ്പാടും കടുത്ത ക്ഷാമം. പൂഴ്ത്തിവയ്പുകാരും രംഗത്തെത്തിയതോടെ പ്രശ്നം സങ്കീർണമായി. അപ്പോഴാണു വിദേശത്തുനിന്ന് ഒരു ചരക്കുകപ്പൽ നിറയെ ഉള്ളിയുമായി മുംബൈ തുറമുഖത്ത് എത്തിയത്.
Results 1-10 of 1480