Activate your premium subscription today
ന്യൂഡൽഹി ∙ സിപിഎം നേതാവ് പി.ജയരാജനെ 1999ൽ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 പ്രതികളെ വിട്ടയച്ച നടപടിക്കെതിരായ ഹർജികൾ സുപ്രീം കോടതി മാർച്ച് 3നു വാദം കേൾക്കാനായി മാറ്റി. കേസിൽ നേരത്തെ പ്രതികൾക്ക് നോട്ടിസയച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് കോടതി വീണ്ടും നോട്ടിസയച്ചു.
പറവൂർ (കൊച്ചി) ∙ മൂന്നു തലമുറയുടെ പ്രണയഭാവങ്ങൾക്കു മധുരരാഗങ്ങളാൽ പൂർണതയേകിയ പ്രിയ ഗായകൻ പി.ജയചന്ദ്രനു മലയാളത്തിന്റെ അന്ത്യാഞ്ജലി. ഇടമുറിയാതെ ഒഴുകിയെത്തിയ ആരാധകരും സ്നേഹിതരും ബന്ധുക്കളുമുൾപ്പെടെ പ്രിയപ്പെട്ടവരെ സാക്ഷിയാക്കി ചേന്ദമംഗലം പാലിയം നാലുകെട്ടിനു സമീപത്തെ ‘പിതൃസ്മൃതി’യിൽ ഗായകന്റെ ഭൗതികശരീരം അഗ്നിയിൽ ലയിച്ചു. തൃശൂർ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ മണ്ണത്ത് വീട്ടിൽനിന്നെടുത്ത മൃതദേഹം രാവിലെ 9ന് ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചു.
കണ്ണൂർ, കാസർകോട് ∙ പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജന്റെ സാന്നിധ്യത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്തു വരവേൽപ്. പ്രതികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ജയിൽമാറ്റം. മുദ്രാവാക്യം
കണ്ണൂർ ∙ പെരിയ ഇരട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ സാന്നിധ്യത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെ അഭിവാദ്യം ചെയ്തു. ജയിൽ ഉപദേശക സമിതി അംഗം എന്ന നിലയിലാണ് ഇവിടെ എത്തിയത് എന്നാണ് ജയരാജൻ പറഞ്ഞത്.
തിരുവനന്തപുരം ∙ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന സമയത്താണ് പെരിയ ഇരട്ടക്കൊലക്കേസിൽ പാർട്ടി നേതാക്കളുടെ പങ്ക് വെളിവാക്കുന്ന സിബിഐ കോടതി വിധി. 2018 ൽ തൃശൂർ സംസ്ഥാന സമ്മേളനത്തെ ഷുഹൈബ് വധം പിടിച്ചു കുലുക്കിയതാണ്. രാഷ്ട്രീയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലുംനിന്ന് പാർട്ടി പിൻവാങ്ങിയേ തീരൂവെന്നു സമ്മേളനവും അന്നു സംസ്ഥാന കമ്മിറ്റിയും നിഷ്കർഷിച്ചതാണ്. പിറ്റേവർഷം പെരിയയിൽ അതു ലംഘിക്കപ്പെട്ടു.
തലശ്ശേരി ∙ ബിജെപി പ്രവർത്തകൻ വടക്കുമ്പാട്ടെ നിഖിൽ കൊല്ലപ്പെട്ട കേസിലെ പ്രതി വടക്കുമ്പാട്ടെ ശ്രീജിത്തിന്റെ ഗൃഹപ്രവേശത്തിൽ പങ്കെടുത്ത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഉൾപ്പെടെയുള്ള നേതാക്കൾ. പ്രാദേശിക നേതാക്കളും പ്രവർത്തകരും ചടങ്ങിനെത്തി. ചുവന്ന റിബൺ മുറിച്ചു ഗൃഹപ്രവേശം ഉദ്ഘാടനം ചെയ്തത് പി.ജയരാജനാണ്.
കണ്ണൂർ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലയ്ക്ക് കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിനു ശുപാർശ ചെയ്തിട്ടുണ്ട്. കോവിഡ് കാലത്തുപോലും പരോൾ നൽകിയിരുന്നില്ലെന്നും ആറു
ആലപ്പുഴ∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, മുൻമന്ത്രി ജി.സുധാകരനെ ആലപ്പുഴ പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ചു. ജി.സുധാകരന്റെ സഹോദരനും എസ്എഫ്ഐ നേതാവുമായിരുന്ന ജി.ഭുവനേശ്വരന്റെ രക്തസാക്ഷിത്വ അനുസ്മരണ ദിനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജയരാജൻ. സുധാകരനു പുസ്തകങ്ങളും സമ്മാനിച്ചു.
കണ്ണൂർ∙ വയൽനികത്തി ആറുവരിപ്പാത നിർമിക്കുന്നതിനെതിരെ സിപിഎം കേന്ദ്രമായ കീഴാറ്റൂരിൽ 2018 മാർച്ചിൽ നടന്ന ‘വയൽക്കിളി സമര’ത്തിനു പിന്നിൽ ഇസ്ലാമിസ്റ്റ്–മാവോയിസ്റ്റ് കൂട്ടുകെട്ടായിരുന്നെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. കർഷകക്കൂട്ടായ്മ ആരംഭിച്ച വയൽക്കിളി സമരത്തിനു തുടക്കമിട്ടത് സിപിഎം പ്രവർത്തകരായിരുന്നു എന്നിരിക്കെയാണു ജയരാജൻ ദേശാഭിമാനി ആഴ്ചപ്പതിപ്പിനു നൽകിയ അഭിമുഖത്തിൽ പുതിയ വാദം ഉന്നയിക്കുന്നത്.
സാർവദേശീയ തലത്തിൽ ഇസ്ലാമിക തീവ്രവാദ സംഘടനകൾ സാമ്രാജ്യത്വത്തിന് എതിരായതിനാൽ അവരെ കമ്യൂണിസ്റ്റുകാർ പിന്തുണയ്ക്കേണ്ടതല്ലേ? ഛെ.. അതൊക്കെ വർഗീയ സംഘടനകളാണ്, അവരോടൊന്നും ഒരു അനുഭാവവും പാടില്ല. ചോദ്യകർത്താവായ മാധ്യമപ്രവർത്തകൻ വീണ്ടും വീണ്ടും പലമട്ടിൽ ഇതേ ചോദ്യം ആവർത്തിച്ചെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവൻ ഓരോ തവണയും അവജ്ഞയോടെ ആ നിലപാട് തള്ളിക്കളഞ്ഞു. ആ ചൂണ്ടയിൽ കൊത്തിയില്ല. ജാതി, മത വിഷയങ്ങളിൽ തീവ്രവാദ നിലപാടുള്ള സംഘടനകളോടുള്ള കമ്യൂണിസ്റ്റുകാരുടെ പൊതു നിലപാടാണ് വെളിയത്തിന്റെ ‘ആട്ടി’ലൂടെ അന്ന് പുറത്തുവന്നത്. തീവ്രനിലപാടുകളുള്ള സംഘടനകളുടെ അമേരിക്കൻ വിരുദ്ധത ആയുധമാക്കി മുസ്ലിം ലീഗിന്റെ അപ്രമാദിത്വം തകർക്കാനുള്ള നീക്കങ്ങളുടെ സൂചനകളാണ് രണ്ടു പതിറ്റാണ്ടോളം മുൻപ് നടന്ന അഭിമുഖത്തിലെ ചോദ്യങ്ങളിൽ പതിയിരുന്നത്. എന്നാൽ ഇതേ നീക്കം കേരള രാഷ്ട്രീയത്തിൽ വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. മലബാറിലെ ലീഗിന്റെ പല ശക്തികേന്ദ്രങ്ങളും തിരഞ്ഞെടുപ്പിൽ തകർക്കാൻ സിപിഎമ്മിന്റെ നീക്കങ്ങൾക്ക് കഴിഞ്ഞു. രണ്ടു പതിറ്റാണ്ടോളമായി വിജയകരമായി നടന്ന ഈ രാഷ്ട്രീയ തന്ത്രത്തിൽ ഒരു യു ടേൺ സംഭവിക്കുകയാണെന്നു വേണം കരുതാൻ. അതിന്റെ സൂചന ആയും പി. ജയരാജന്റെ പുസ്തകത്തെ കാണാം. ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ഉണ്ടായ ആശങ്കയും അരക്ഷിതത്വവും മുതലെടുത്ത് സമുദായത്തിനുള്ളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറിയെന്നാണ് പി. ജയരാജൻ പറയുന്നത്. അതായത് മൂന്നു പതിറ്റാണ്ടോളമായി ഈ നുഴഞ്ഞുകയറ്റം നടക്കുന്നുവെന്നാണ് ജയരാജൻ വ്യക്തമാക്കുന്നത്.
Results 1-10 of 238