Activate your premium subscription today
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ് ദിവസം അടുക്കുവേ പദ്ധതിയുടെ 'ക്രെഡിറ്റ്' ആര്‍ക്ക് എന്നതിനെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോരും കടുക്കുന്നു. കമ്മിഷനിങ്ങിന് മുന്‍പ് തന്നെ വിഴിഞ്ഞം തീരത്തേക്ക് വിവാദങ്ങൾ നിറച്ച് വമ്പന്‍ ‘മദര്‍ഷിപ്പുകളാണ്’ ഇരുമുന്നണികളും അടുപ്പിക്കുന്നത്. തര്‍ക്കങ്ങള്‍ക്കൊടുവില്‍ എതായാലും ചൊവ്വാഴ്ച രാവിലെയോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സര്‍ക്കാരിന്റെ ക്ഷണക്കത്ത് എത്തി. പക്ഷേ ചടങ്ങില്‍ പ്രതിപക്ഷ നേതാവിന്റെ റോള്‍ എന്താണെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
കോട്ടയം ∙ അടുത്ത കേരള പിറവിയിൽ സംസ്ഥാനത്ത് ഒരു കുടുംബം പോലും അതിദരിദ്രാവസ്ഥയിൽ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത നവംബർ ഒന്നിന് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മറ്റൊരു സംസ്ഥാനത്തും ഇതുപോലുള്ള പദ്ധതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ചു കോട്ടയത്തെ പ്രമുഖരുമായി നടത്തിയ മുഖാമുഖം പരിപാടിയിലും എൽഡിഎഫ് മഹായോഗത്തിലും ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അർഹതപ്പെട്ടത് നിഷേധിക്കുന്ന നയമാണു കേന്ദ്രത്തിന്റേതെന്നും ദുരന്തങ്ങളിൽ പോലും സഹായിക്കാതെ ശത്രുതാ മനോഭാവമാണ് കാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ ലഹരിക്കെതിരായ വിദ്യാര്‍ഥികളുടെ മെഗാ സൂംബ പരിപാടിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ചുവപ്പു ടീഷര്‍ട്ട് നല്‍കിയതിനെ ചൊല്ലി വിവാദം. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അധ്യാപക സംഘടന രംഗത്തെത്തി. ബുധനാഴ്ച തിരുവനന്തപുരത്തു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന മെഗാ സൂംബയെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൈമാറിയ ചുവപ്പ് ടീ ഷര്‍ട്ടിലാണ് മുഖ്യമന്ത്രിയുടെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ‘പഠനമാണ് ലഹരി - നോ ടു ഡ്രഗ്സ്’ എന്നെഴുതിയതിന് താഴെയാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം∙ വിഴിഞ്ഞം സ്വപ്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്നു പ്രതിപക്ഷ നേതാവിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ് സര്‍ക്കാരും ബിജെപിയും ചേര്‍ന്ന് പിണറായി സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കുവാന്‍ നടത്തിയ നീക്കം പൊളിഞ്ഞതെന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി പ്രധാനമന്ത്രിയെ ക്ഷണിച്ചത് ബിജെപിയെ സ്വാധീനിച്ച് മാസപ്പടി കേസില്‍നിന്നു രക്ഷപ്പെടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തന്ത്രമായിരുന്നെന്നും കെ.സുധാകരൻ പറഞ്ഞു.
കണ്ണൂരിലെ പ്രശസ്തമായ ബ്രണ്ണൻ കോളജിന് ഇനി കൂടുതൽ തിളക്കം. കോളജിനെ മികവിന്റെ കേന്ദ്രമാക്കാനായി 97 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. 21.5 കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചു. പുതിയ അക്കാദമിക് ബ്ലോക്ക്, പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ തുടങ്ങിയവ പദ്ധതിയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ബ്രണ്ണൻ കോളജിലെ പൂർവവിദ്യാർഥിയാണ്.
'വിസില്‍ ചെയര്‍മാനും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ ഏതാണ് ഈ യുവ അധികാരി?' - വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് സമൂഹമാധ്യമത്തില്‍ ഉന്നയിച്ച ചോദ്യമാണിത്.
നെടുങ്കണ്ടം∙ സംസ്ഥാന സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ടു നടത്തിയ ജില്ലാതല യോഗത്തിൽ ജില്ലയിലെ വിവിധ മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചർച്ച ചെയ്തു. തോട്ടം മേഖല, പുതിയ കോഴ്സുകൾ, മൂന്നാറിലെ ടൂറിസം വികസനം, പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള കർമ സമിതി രൂപീകരണം,
നെടുങ്കണ്ടം∙ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മേയ് മാസത്തിൽ ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ ഇന്നു (29) വിവിധ പരിപാടികളിൽ പങ്കെടുക്കും. കോട്ടയത്തും കുറിച്ചിയിലുമാണ് പരിപാടികൾ. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് രാവിലെ 10.30 നു ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെന്ററിൽ വിവിധ മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നടക്കും.
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സന്ദർശനത്തിൽ കുടുംബത്തെ ഒപ്പംകൂട്ടിയതു വിവാദമായി. നിർമാണ പുരോഗതി മനസ്സിലാക്കാൻ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ ഇഷാൻ എന്നിവരുമുണ്ടായിരുന്നു. തുറമുഖത്തിന്റെ തന്ത്രപ്രധാനമേഖലയായ പോർട്ട് ഓപ്പറേഷൻ സെന്റർ, ബെർത്ത്, പുലിമുട്ട് എന്നിവിടങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചതും കുടുംബത്തിനൊപ്പമാണ്. ബെർത്ത് പരിധിയിൽ ടഗ് യാത്രയും നടത്തി. തുറമുഖത്തെ പ്ലാൻ റൂമിൽ ഉദ്യോഗസ്ഥർ പ്രവർത്തനരീതി മുഖ്യമന്ത്രിയോടു വിശദീകരിച്ചപ്പോഴും കുടുംബം ഒപ്പമുണ്ടായിരുന്നു. ഇതിനെതിരെയാണു വിമർശനമുയർന്നത്.
Results 1-10 of 8584