Activate your premium subscription today
പാലക്കാട് ∙ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ.എന്‍. സുരേഷ് ബാബുവിനെ വീണ്ടും തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് 53കാരനായ സുരേഷ് ബാബു സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച ജില്ലാക്കമ്മിറ്റിയിലേക്കുള്ള 44 അംഗ പാനല്‍, പ്രതിനിധി സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. എട്ടുപേര്‍ പുതുമുഖങ്ങളാണ്. തുടര്‍ന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി. മമ്മിക്കുട്ടി ജില്ലാ സെക്രട്ടറിയായി ഇ.എന്‍. സുരേഷ് ബാബുവിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. 29 അംഗ സംസ്ഥാനസമ്മേളന പ്രതിനിധികളെയും യോഗം തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റിനെ സംസ്ഥാനസമ്മേളനത്തിനു ശേഷം തിരഞ്ഞെടുക്കും. അതേസമയം, പാര്‍ട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ മുതിര്‍ന്ന നേതാവ് പി.കെ. ശശിയെ ഒഴിവാക്കിയാണ് പുതിയ പാനല്‍ അവതരിപ്പിച്ചത്.
പാലക്കാട് ∙ എലപ്പള്ളിയിലെ മദ്യനിർമാണശാലയിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണ് ഇതെന്നും പാലക്കാട് ജില്ലാ സമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു. ഒട്ടേറെ പേർക്ക് തൊഴിലവസരം ലഭിക്കും. കുടിവെള്ളം മുട്ടുമെന്നത് കള്ള പ്രചാരവേലയാണ്. ജനങ്ങൾക്കും ജനപ്രിതിനിധികൾക്കും ആശങ്കയുണ്ടെങ്കിൽ പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രതിനിധി സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് സംസ്ഥാന സെക്രട്ടറി പാർട്ടി നിലപാട് അറിയിച്ചത്.
പാലക്കാട്∙ കൂടെനിന്നു കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ടെന്നു ഷൊർണൂർ മുൻ എംഎൽഎ പി.കെ.ശശിയുടെ ഫെയ്സ്ബുക് പോസ്റ്റ്. കുതികാൽ വെട്ടിയവർക്ക് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്.
പാലക്കാട്∙ പാർട്ടി നടപടി നേരിട്ട പി.കെ.ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് പദവികളിൽനിന്നു നീക്കി. കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പാലക്കാട് സിപിഎം ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ.മോഹനനായിരിക്കും പുതിയ സിഐടിയു ജില്ലാ പ്രസിഡന്റ്.
പാലക്കാട് ∙ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ട പി.കെ.ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കും. ശശിയെ മാറ്റണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതിനെത്തുടർന്നാണു നടപടി.
പാലക്കാട് ∙ ‘ഇതാണോ കമ്യൂണിസ്റ്റുകാരുടെ ഹൃദയബന്ധം ?’ പി.കെ.ശശിക്കെതിരായ നടപടിയെ ന്യായീകരിച്ചു മേഖലാ റിപ്പോർട്ടിങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സഖാക്കളോട് ഇങ്ങനെ ചോദിച്ചു. ഇതിനു മാപ്പു വേണോ, വേണോ... നിങ്ങൾ പറ... തുടർന്ന് ഒന്നു നിർത്തി ഗോവിന്ദൻ പറഞ്ഞു. ‘ഈ ചെയ്തതു മാപ്പർഹിക്കാത്ത കുറ്റമാണ്’.
പാലക്കാട് ∙ പി.കെ.ശശിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്തതെന്ന് ഗോവിന്ദൻ പറഞ്ഞു. ശശിയെ പാർട്ടിയിൽനിന്നു പുറത്താക്കത്തത് മുതിർന്ന നേതാവായതുകൊണ്ടാണെന്നും വ്യക്തമാക്കി. സിപിഎം പാലക്കാട് മേഖലാ റിപ്പോർട്ടിങ്ങിലാണ് വിമർശനം.
പാലക്കാട് ∙ സിപിഎം നേതാവ് പി.കെ.ശശിയെ ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയ ജില്ലാ നേതൃത്വത്തിന്റെ നടപടി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. തീരുമാനം ജില്ലാ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. മണ്ണാർക്കാട് സഹകരണ കോളജിന്റെ ഫണ്ട് ശേഖരണം, വിഭാഗീയത, ഏരിയ കമ്മിറ്റി ഒാഫിസ് നിർമാണവുമായി ബന്ധപ്പെട്ട ഫണ്ടിലെ ക്രമക്കേട് എന്നീ ആരോപണങ്ങളിലാണു നടപടി. പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം പുറത്താകും.
പാലക്കാട്∙ കെടിഡിസി ചെയർമാൻ പി.കെ. ശശിയ്ക്കെതിരായ സിപിഎമ്മിന്റെ അച്ചടക്ക നടപടിക്ക് അംഗീകാരം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളും ശശിയ്ക്ക് നഷ്ടപ്പെടും. ജില്ലാ കമ്മിറ്റി ശശിയ്ക്കെതിരെ എടുത്ത തീരുമാനം ആദ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഇതിനു ശേഷം നടപടി ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയിൽനിന്നും ബ്രാഞ്ചിലേക്കാണ് ശശിയുടെ മാറ്റം.
ഒരാൾ ‘ശശിയായി’ എന്നത് ആളെ കളിയാക്കലാണ് എന്നൊരു തെറ്റിദ്ധാരണ ചിലർക്കുണ്ട്. എന്നാൽ, ഒരാൾ ശശിയായി എന്നു പറയുന്നതുപോലെ നിസ്സാരവും നിഷ്കളങ്കവുമല്ല ‘ഒരാൾ പി.കെ.ശശിയായി’ എന്നു പറയുന്നത്. വിശേഷിച്ചും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് സിപിഎമ്മിന്റെ പുലിയായ പി.കെ.ശശി വീണ്ടും ഒരു തട്ടുകേടിൽപെട്ടു നിൽക്കുന്ന കാലത്ത്.
Results 1-10 of 31