Activate your premium subscription today
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നതിനെ കുറിച്ച് പാക്കിസ്ഥാനെ മുൻകൂട്ടി അറിയിച്ചത് എന്തിനെന്ന് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ പാക്കിസ്ഥാനെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്ന് എസ്.ജയശങ്കർ പരസ്യമായി സമ്മതിച്ചിരുന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു. ഇത് ഒരു കുറ്റകൃത്യമാണെന്നും ആരാണ് ഇതിന് അനുമതി നൽകിയതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
പട്ന ∙ ബിഹാർ പൊലീസിന്റെ വിലക്കു ലംഘിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ദർഭംഗ അംബേദ്കർ ഹോസ്റ്റലിൽ ‘വിദ്യാഭ്യാസ നീതി സംവാദ’ത്തിൽ പങ്കെടുത്തു. സർവകലാശാലാ ഹോസ്റ്റലിൽ പരിപാടി സംഘടിപ്പിക്കാൻ അനുമതി നിഷേധിച്ച ജില്ലാ അധികൃതർ വേദി ടൗൺ ഹാളിലേക്കു മാറ്റണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ, മുൻനിശ്ചയപ്രകാരം അംബേദ്കർ ഹോസ്റ്റലിൽ തന്നെ പരിപാടി നടത്തുമെന്നു രാഹുലും എൻഎസ്യു പ്രവർത്തകരും വാശിപിടിച്ചതു സംഘർഷത്തിനു വഴിയൊരുക്കി.
തിരുവനന്തപുരം∙ ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം താക്കീത് ചെയ്തുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് പ്രവര്‍ത്തകസമിതിയംഗം ശശി തരൂര്‍. നേരിട്ടോ അല്ലാതെയോ ആരും താക്കീത് ചെയ്തിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടിയുടെ വക്താവല്ല. വ്യക്തിപരമായ അഭിപ്രായങ്ങളാണ് പറയുന്നത്. പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഇതു സംബന്ധിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല.എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പുറത്തുവിടാം. താന്‍ പറയുന്നതൊക്കെ എന്തുകൊണ്ടാണ് വിവാദമാകുന്നുവെന്ന് മനസിലാകുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
പട്ന ∙ ബിഹാറിലെ ദർഭംഗ ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് അധികൃതർ അനുമതി നിഷേധിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ദർഭംഗയിലെ അംബേദ്കർ ഹോസ്റ്റലിൽ ഇന്നു നിശ്ചയിച്ചിരുന്ന ദലിത് വിദ്യാർഥികളുമായുള്ള രാഹുൽ ഗാന്ധിയുടെ സംവാദത്തിനാണു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. സംസ്ഥാനത്തെ ജെഡിയു–ബിജെപി സർക്കാരാണു നടപടിക്കു പിന്നിലെന്നു കോൺഗ്രസ് ആരോപിച്ചു.
ന്യൂഡൽഹി∙ ഇന്ത്യ–പാക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ, പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. അതിർത്തിയിലെ വെടിനിർത്തലിനെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ചർച്ച ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുൻപ് നിർണായകമായ സംഘടനാ തീരുമാനങ്ങൾ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നു. കെ.സുധാകരനെ പോലെ ഒരു നേതാവിനെ മാറ്റുന്നതും പകരക്കാരനെ നിശ്ചയിക്കുന്നതും നേതൃത്വത്തിന് ഒട്ടും എളുപ്പമായിരുന്നില്ല. അദ്ദേഹത്തിനുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ പാർട്ടിക്കു തന്നെ പരിമിതികൾ സൃഷ്ടിച്ചപ്പോൾ മുന്നിൽ വേറെ വഴിയും ഉണ്ടായില്ല. സുധാകരനു പകരം സണ്ണി ജോസഫ് എന്നതും കടന്ന് പുതിയ ‘നേതൃപാക്കേജ്’ തന്നെ എഐസിസി പ്രഖ്യാപിച്ചതിൽ അദ്ഭുതത്തിന്റെ അംശമുണ്ട്. പ്രഖ്യാപനം നീണ്ടുപോയത് ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടിയുള്ള സാവകാശമായിരുന്നുവെന്ന് എഐസിസിക്ക് അവകാശപ്പെടാം.
തിരുവനന്തപുരം∙ നിർണായക തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, യുവനിര പാർട്ടിയുടെ മുന്നിലുണ്ടാവണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമുള്ള പുനഃസംഘടനയാണ് സംസ്ഥാനത്ത് കോൺഗ്രസ് നടപ്പാക്കിയത്. ഒരുഘട്ടത്തിൽ, കെപിസിസി പ്രസിഡന്റ് പദവിയിലേക്കും ചെറുപ്പക്കാരിലൊരാളെ പാർട്ടി പരിഗണിച്ചെങ്കിലും അനുഭവസമ്പത്തും യുവത്വവും ചേർന്ന ടീമാണ് അനുയോജ്യമെന്നു പിന്നീടു തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സണ്ണി ജോസഫിനെ പ്രസിഡന്റാക്കിയപ്പോൾ വർക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരുൾപ്പെട്ട പുതുനിരയെ തിരഞ്ഞെടുത്തത്. കോൺഗ്രസിനെ ഭാവിയിലേക്കു നയിക്കാൻ കെൽപുള്ള യുവനിരയെ സംഘടനാതലത്തിൽ സജ്ജമാക്കുക എന്ന ദൗത്യത്തിന്റെ ആദ്യപടിയാണ് വർക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തിൽ നടപ്പാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുംമാസങ്ങളിൽ കോൺഗ്രസ് രൂപീകരിക്കുന്ന സമിതികളിലും യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണു രാഹുലിന്റെ നിർദേശം.
ന്യൂഡൽഹി ∙ കെപിസിസിക്കു പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തിൽ ഏകപക്ഷീയമായി നീങ്ങിയ നേതാക്കൾക്കു ‘ജനാധിപത്യ നടപടിയിലൂടെ’ രാഹുൽ ഗാന്ധി നൽകിയ മറുപടിയാണ് സണ്ണി ജോസഫ്.
ന്യൂഡൽഹി / തിരുവനന്തപുരം ∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ മാറ്റണോ വേണ്ടയോ എന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ കേരളത്തിലെ ഉന്നതനേതാക്കളുടെ മനസ്സറിയാൻ രാഹുൽ ഗാന്ധി ഫോണിൽ ബന്ധപ്പെട്ടു. തീരുമാനം താൽക്കാലികമായി മരവിപ്പിച്ചതും രാഹുലിന്റെ ഇടപെടലാണ്. അധ്യക്ഷപദവിയിലേക്കു പരിഗണിക്കുന്ന ആളെക്കുറിച്ചുള്ള പൂർണചിത്രം ലഭ്യമാക്കാത്തതും സാമുദായികപിന്തുണ ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നതിൽ സംശയം ഉയർന്നതുമാണ് പ്രഖ്യാപനം നീട്ടാൻ കാരണം.
തിരുവനന്തപുരം ∙ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഊഷ്മളമായി കണ്ടുപിരിഞ്ഞിട്ടും പകരക്കാരനെ പ്രഖ്യാപിക്കാൻ അമാന്തിച്ചതു സ്ഥിതിഗതികൾ വഷളാക്കിയെന്ന വിലയിരുത്തലിലാണ് കേരളത്തിലെ പ്രമുഖ നേതാക്കൾ.
Results 1-10 of 3367