Activate your premium subscription today
ന്യൂഡൽഹി∙ വെടിനിർത്തലിനു പിന്നാലെ ആദ്യമായി ഹോട്ട്ലൈനിൽ ആശയവിനിമയം നടത്തി ഇന്ത്യയും പാക്കിസ്ഥാനും. പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറലുമായി ഇന്ത്യൻ ഡിജിഎംഒയാണ് ചർച്ച നടത്തിയത്. ചർച്ചയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ന്യൂഡൽഹി∙ ഇന്ത്യയിൽ ആക്രമണം നടത്തിയ ഭീകരവാദികൾക്ക് രാജ്യം ഓപ്പറേഷന് സിന്ദൂറിലൂടെ ഉചിതമായ മറുപടി നൽകിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലക്നൗവിലെ ബ്രഹ്മോസ് മിസൈൽ പരീക്ഷണ, ഉൽപാദന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ന്യൂഡൽഹി ∙ ഇന്ത്യ പ്രകോപനത്തിനില്ലെങ്കിലും പാക്കിസ്ഥാൻ അതിരുവിട്ടാൽ തിരിച്ചടി ഉറപ്പെന്നും ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിലൂടെ നൂറോളം ഭീകരരെ വധിക്കാനായെന്നാണ് പ്രാഥമിക വിവരമെന്ന് സർവകക്ഷി യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ‘പ്രതീക്ഷിച്ച ലക്ഷ്യം കൈവരിച്ച’തിനാൽ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇനി പ്രകോപനമുണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നൽകി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെ.പി.നഡ്ഡ, എസ്.ജയശങ്കർ, നിർമല സീതാരാമൻ, കിരൺ റിജിജു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, ഇ.ടി.മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), ജോൺ ബ്രിട്ടാസ് (സിപിഎം) തുടങ്ങിയവർ പങ്കെടുത്തു.
ന്യൂഡൽഹി∙ പാക്കിസ്ഥാനിലും പാക്കിസ്ഥാൻ അധിനിവേശ ജമ്മു കശ്മീരിലുമായി 9 ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വളരെ കൃത്യതയോടെയാണ് നടപ്പാക്കിയതെന്നും ഒട്ടേറെ ഭീകരരെ ഇല്ലാതാക്കിയതായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഡൽഹിയിൽ നടന്ന നാഷനൽ ക്വാളിറ്റി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നൽകിയ ദിവസമായിരുന്നു ഇന്ന്. പാക്കിസ്ഥാനിലെ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കും അനുബന്ധ വാർത്തകളും തന്നെയായിരുന്നു ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയായത്. പഹൽഗാമിനു മറുപടി, സൈന്യത്തെ അഭിനന്ദിക്കുന്നെന്ന് രാജ്നാഥ് സിങ്, കുടുംബത്തിലെ 10 പേർ മരിച്ചെന്ന് ജയ്ഷെ തലവൻ, ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി മരിച്ച നിലയിൽ, ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് സയ്യിദ് ആദിലിന്റെ കുടുംബം തുടങ്ങിയ പ്രധാനവാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
ന്യൂഡൽഹി∙ പാക്കിസ്ഥാൻ, പാക്ക് അധിനിവേശ ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ഭീകര ക്യാംപുകളിൽ കൃത്യമായി ആക്രമണം നടത്തിയതിന് സേനയെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നിരപരാധികളെ കൊന്നൊടുക്കിയവരെ മാത്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ആറു സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നടത്തിയ 50 അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകേണ്ടത് തന്റെ തന്റെ ഉത്തരവാദിത്തമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി, ദൃഢനിശ്ചയം, ജീവിതത്തിൽ വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം പഠിച്ച രീതി എന്നിവയെക്കുറിച്ച് അവർക്ക് അറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നതായും പ്രതിരോധമന്ത്രി പറഞ്ഞു. ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിൽ പാക്കിസ്ഥാനു തിരിച്ചടി നൽകാൻ ഇന്ത്യ ആലോചിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ന്യൂഡൽഹി∙ ഇന്ത്യയെ ആക്രമിക്കാൻ തുനിയുന്നവർക്ക് സൈന്യത്തിനൊപ്പം ചേർന്ന് തക്കതായ മറുപടി നൽകേണ്ട ഉത്തരവാദിത്തം പ്രതിരോധ മന്ത്രിയെന്ന നിലയിൽ തനിക്കാണെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം തീർച്ചയായും സംഭവിക്കുമെന്ന് ഉറപ്പു
ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി സംസാരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്. ഇന്ത്യയ്ക്കുള്ള യുഎസിന്റെ ശക്തമായ പിന്തുണ പീറ്റ് ഹെഗ്സെത് ടെലിഫോൺ സംഭാഷണത്തിൽ രാജ്നാഥ് സിങ്ങിനെ അറിയിച്ചു. ‘‘കഴിഞ്ഞയാഴ്ച നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ
ന്യൂഡൽഹി ∙ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽവച്ചാണ് കൂടിക്കാഴ്ച നടത്തിയത്. സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പ്രതിരോധമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Results 1-10 of 206