Activate your premium subscription today
ആലപ്പുഴ ∙ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച സെമിനാറിൽ നിന്ന് അവസാന നിമിഷം മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ പിന്മാറി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെമിനാറിൽ നിന്നുള്ള പിന്മാറ്റം. ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ നടത്തുന്ന സെമിനാറിൽ ജി. സുധാകരനെയാണ് സിപിഎം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്.
തിരുവനന്തപുരം ∙ വനനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നാലെ പി.വി.അൻവറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോണ്ഗ്രസ്. അറസ്റ്റിനു പിന്നിൽ ഗൂഢാലോചനയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. അൻവർ യുഡിഎഫിലേക്ക്
കോഴിക്കോട്∙ ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാകില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മുസ്ലിം ലീഗും എൻഎസ്എസ് ജനറൽ സെക്രട്ടറിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിനെ സംബന്ധിച്ചായിരുന്നു കെ.മുരളീധരന്റെ പരോക്ഷ പ്രതികരണം.
കോഴിക്കോട് ∙ മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചർച്ച അനവസരത്തിലുള്ളതാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ. തദ്ദേശ തിരഞ്ഞെടുപ്പാണ് ഇപ്പോൾ ചർച്ചയാവേണ്ടത്. മുഖ്യമന്ത്രിസ്ഥാനം ഹൈക്കമാൻഡ് തീരുമാനിക്കും. സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ചർച്ചയാക്കേണ്ടതില്ല. എല്ലാ മത, സാമുദായിക സംഘടനകളുമായി കോൺഗ്രസിനു നല്ല ബന്ധമാണുള്ളത്. ജമാ അത്തെ ഇസ്ലാമി ആസ്ഥാനത്തു പോയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാ അത്തെ ഇസ്ലാമി വർഗീയ സംഘടനയാണോയെന്ന് സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താനെന്നും രമേശ് പറഞ്ഞു.
മലപ്പുറം ∙ പാണക്കാട് തങ്ങൾ കുടുംബത്തെയും മുസ്ലിം ലീഗിനെയും പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മുസ്ലിം ലീഗുമായി ഒരു കാലത്തും അകൽച്ച ഉണ്ടായിട്ടില്ല. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലം മുതൽ നല്ല ബന്ധമാണുള്ളത്. എല്ലാ മതസമൂഹങ്ങളെയും ചേർത്തു നിർത്തുന്ന സമീപനമാണ് കോൺഗ്രസും യുഡിഎഫും എന്നും സ്വീകരിക്കാറുള്ളത്. ഇന്നിന്റെ ആവശ്യം ഇതാണ്. അത് നിറവേറ്റുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് ജാമിഅ നൂരിയ്യയിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്∙ ചോദ്യക്കടലാസല്ലേ ചോർന്നുള്ളൂ ഉത്തരക്കടലാസ് ചോർന്നില്ലല്ലോ എന്നു ചോദിക്കുന്ന വി.ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയവരെ മുക്കാലിൽ കെട്ടി അടിക്കണമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യക്കടലാസ് ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫിസിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചങ്ങനാശേരി ∙ കോളജ് അഡ്മിഷൻ കാലത്തെ കഥ ഓർത്തെടുത്തു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. ചെന്നിത്തലയ്ക്കുണ്ടായ അതേ അനുഭവം തനിക്കും ഉണ്ടായെന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്.പ്രീഡിഗ്രിക്ക് എൻഎസ്എസ് കോളജിൽ അഡ്മിഷൻ ലഭിച്ച സംഭവം മന്നം ജയന്തി സമ്മേളനത്തിലെ പ്രസംഗത്തിലാണു ചെന്നിത്തല പറഞ്ഞത്. വീടിനടുത്തുള്ള കോളജിൽ പ്രീഡിഗ്രിക്ക് അഡ്മിഷന് അപേക്ഷിച്ചു. റാങ്ക് ലിസ്റ്റിൽ 5–ാം സ്ഥാനത്തായിരുന്നെങ്കിലും കെഎസ്യു ജില്ലാ ട്രഷററായതിനാൽ അഡ്മിഷൻ ലഭിച്ചില്ല. തന്നെ പ്രവേശിപ്പിച്ചാൽ കോളജ് അന്തരീക്ഷം തകരുമെന്ന് ആരോ ഊമക്കത്ത് അയച്ചതായും ചെന്നിത്തല പറഞ്ഞു.
കോട്ടയം ∙ മതനിരപേക്ഷതയുടെ ശ്രേഷ്ഠവും കുലീനവുമായ ബ്രാൻഡ് ആണ് എൻഎസ്എസ് എന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം ∙ മന്നത്തിന്റെ ദർശനങ്ങളാണ് എന്നും എൻഎസ്എസിന്റെ വഴികാട്ടിയെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. 148-ാമത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്നത്ത് ആചാര്യന്റെ ദർശനങ്ങൾ ഉൾക്കൊണ്ട് ഈ കാലത്തോളം മുന്നോട്ടു പോകാനായി എന്നതാണ് എൻഎസ്എസിനെ വ്യത്യസ്തമാക്കുന്നത്. അദ്ദേഹം സാമൂഹിക സാംസ്കാരിക മേഖലയിൽ വിപ്ലവകരമായ പരിവർത്തനം വരുത്തി.
ബെളഗാവി ∙ കേരളത്തിലെ പാർട്ടി അഴിച്ചുപണി സംബന്ധിച്ച് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ ചർച്ച തുടങ്ങി. വിശാല പ്രവർത്തകസമിതി യോഗത്തിനു ശേഷം കേരളത്തിലെ ഉന്നതനേതൃത്വം രാത്രി ഇതിനായി ഒരുമിച്ചിരുന്നു. അഴിച്ചുപണി ഏതു തലം വരെ വേണം എന്നതിനെക്കുറിച്ച് സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്താനായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയെ ഹൈക്കമാൻഡ് നിയോഗിച്ചു.
Results 1-10 of 1274