Activate your premium subscription today
ഇരിട്ടി ∙ കേരളത്തിലെ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കും ബഫർസോൺ പ്രഖ്യാപിച്ചതോടെ ജനവാസ മേഖലയിൽ 7732.38 ഏക്കർ നിരോധിത മേഖലയും 38,661.92 ഏക്കർ നിയന്ത്രിത മേഖലയുമായി. അണക്കെട്ടിൽ പരമാവധി റിസർവോയർ ലെവലിൽ വെള്ളം ഉയരുമ്പോൾ അവിടെനിന്നാണു ബഫർസോൺ ദൂരം കണക്കാക്കുന്നത് എന്നതിനാൽ നിരോധനവും നിയന്ത്രണവും പ്രാബല്യത്തിൽ വരുമ്പോൾ ഈ കണക്ക് ഉയരാം.
ത്രിഭാഷ നയത്തെ ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പത്മകുമാർ നടത്തിയ പ്രതികരണവുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. അതിനിടെ, മദ്യനിര്‍മാണശാലയ്ക്കു വെള്ളം നല്കാന് ജല അതോറിറ്റി അനുമതി കൊടുത്തിട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍ വ്യക്തമാക്കി. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.
തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയ്ക്കു വെള്ളം നല്കാന് ജല അതോറിറ്റി അനുമതി കൊടുത്തിട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍. ഇതുസംബന്ധിച്ച് മുന്‍പ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നതിനു കടകവിരുദ്ധമാണു മന്ത്രിയുടെ മറുപടി.
ജലജീവൻ മിഷൻ അടക്കം ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് മതിയായ തുക ബജറ്റിൽ മാറ്റി വച്ചിട്ടുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിൻ. 2028 വരെ നീട്ടിയിട്ടുള്ള ജലജീവൻ മിഷന് സംസ്ഥാന സർക്കാരിന്റെ വിഹിതമായി 560 കോടി രൂപയാണ് ബജറ്റിൽ നീക്കി വച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ വിഹിതത്തിന് ആനുപാതികമായി സംസ്ഥാനം തുക നൽകുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണ പ്രസംഗത്തിൽ വ്യക്തമാക്കി.
കട്ടപ്പന ∙ മലയാള മനോരമ ‘കർഷകശ്രീ’ മാസികയുടെ 30–ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്താകെ നടത്തുന്ന കർഷകസഭകളിൽ ആദ്യത്തേതിനു കട്ടപ്പനയിൽ ഉജ്വല സമാപനം.
കട്ടപ്പന ∙ സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാൻ ഇടുക്കി, പൊൻമുടി ഉൾപ്പെടെയുള്ള അണക്കെട്ടുകളിലെ വെള്ളം ഉപയോഗിച്ച് ശുദ്ധജല പദ്ധതി നടപ്പാക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. മലയാള മനോരമ ‘കർഷകശ്രീ’ മാസികയുടെ 30–ാം വാർഷികത്തിന്റെ ഭാഗമായി കേരളമാകെ സംഘടിപ്പിക്കുന്ന കർഷകസഭയുടെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂപതിവു ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു ചട്ടങ്ങൾ രൂപീകരിച്ച് മാർച്ചിനു മുൻപു ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും വേനലിലെ കൃഷിനാശത്തിനു നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
തിരുവല്ല ∙ കാഴ്ചപരിമിതരായ 4 അംഗങ്ങളുള്ള ദലിത് കുടുംബത്തിനു മുന്നിൽ ഒടുവിൽ നീതിയുടെ വെളിച്ചം തെളിഞ്ഞു. ബിൽ അടയ്ക്കാത്തതിനെതുടർന്ന് ഒരു വർഷം മുൻപ് ശുദ്ധജല കണക്ഷൻ വിഛേദിക്കപ്പെട്ട പട്ടികജാതി കുടുംബത്തിന് രമേശ് ചെന്നിത്തല എംഎൽഎയുടെ ഗാന്ധിഗ്രാം പദ്ധതിയിൽനിന്ന് കുടിശിക അടച്ച് കണക്ഷൻ പുനഃസ്ഥാപിച്ചു. കാഴ്ചപരിമിതരായ, പെരിങ്ങര വേങ്ങൽ വലിയപറമ്പിൽ വീട്ടിലെ ഓമനക്കുട്ടനും 3 മക്കളുമടങ്ങുന്ന കുടുംബത്തിനാണ് വീട്ടിൽ പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചത്.
തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി സംസ്ഥാന ജലസേചന വകുപ്പിന്റെ പുതിയ ബോട്ട്. ബോട്ടിന്റെ ഫ്ലാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. 12.40 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ട് വാങ്ങിയത്. ബോട്ട് നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പു നൽകിയിരുന്നു. പ്രദേശവാസികളുടെ ആവശ്യം കൂടി പരിഗണിച്ചാണു തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിന്റെ 15 വർഷം മുൻപു തകരാറിലായ ബോട്ടിനു പകരമാണ് പുതിയ ബോട്ട് . 10 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ ഉദ്യോഗസ്ഥർക്ക് 30 മിനിറ്റിനുള്ളിൽ തേക്കടി ബോട്ട് ലാൻഡിങ്ങിൽ നിന്നു മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് എത്തിച്ചേരാൻ കഴിയും.
കോട്ടയം∙ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയിൽ 12–ാം റാങ്ക് നേടിയ അൽ ജമീലയ്ക്ക് അഭിനന്ദനവുമായി മന്ത്രി റോഷി അഗസ്റ്റിൻ. കറുകച്ചാൽ സ്വദേശിനിയായ അൽ ജമീല നിലവിൽ താമസിക്കുന്ന അതിരമ്പുഴയിലെ വീട്ടിലെത്തിയാണ് മന്ത്രി അഭിനന്ദിച്ചത്. കഴിഞ്ഞ ഡിസംബറിൽ റാങ്ക് പട്ടികയിൽ ഇടം പിടിച്ച ശേഷം ആദ്യമായാണ് അൽ ജമീല
കർമോത്സുകതയ്ക്ക് ഹൃദയം ഉപയോഗിക്കാം (യൂസ് ഹാർട്ട് ഫോർ ആക്ഷൻ) എന്ന ലോക ഹൃദയദിന സന്ദേശവുമായി ഇന്നലെ കേരളത്തിലെ എല്ലാ ജില്ലകളിലുമായി ഓടിയത് 3684 പേർ. മലയാള മനോരമ ‘ഹൃദയപൂർവം’ പദ്ധതി രജതജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചായിരുന്നു കൂട്ടയോട്ടം. തിരുവനന്തപുരം–270, കൊല്ലം–291, പത്തനംതിട്ട–240, ആലപ്പുഴ–303, കോട്ടയം–279, ഇടുക്കി–334, എറണാകുളം–312, തൃശൂർ–274, പാലക്കാട്–170, കണ്ണൂർ–292, മലപ്പുറം–212, കോഴിക്കോട്–322, വയനാട്–215, കാസർകോട്–170 എന്നിങ്ങനെയായിരുന്നു ജില്ലകളിലെ പങ്കാളിത്തം.
Results 1-10 of 240