Activate your premium subscription today
മധുരയിലെ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നന്നായി പുഞ്ചിരിച്ചത് സീതാറാം യച്ചൂരിയാണ്. ആ മുഖം തമുക്കം മൈതാനത്തെ ചർച്ചാവേദിയുൾപ്പെടെ പലയിടത്തും ചിത്രമായി നിറഞ്ഞുനിന്നിരുന്നു. ചിത്രത്തിലാണെങ്കിലും ആ പുഞ്ചിരി ഇടയ്ക്കെങ്കിലും ചിരിയായി മാറിയെന്നു കരുതാൻ പ്രധാനകാരണം പ്രകാശ് കാരാട്ടാണ്. കാരാട്ടിനുണ്ടായ മാറ്റം ചിത്രത്തെയും ചിരിപ്പിക്കും. കാരാട്ട്, യച്ചൂരി എന്നിങ്ങനെ േപരുകളുള്ള രണ്ടു പക്ഷങ്ങൾ കേന്ദ്ര പാർട്ടിയിലുണ്ടായിരുന്നു. േകരളത്തിലത് പിണറായിപക്ഷം, വിഎസ് പക്ഷം എന്നിങ്ങനെ അറിയപ്പെട്ടു. കോൺഗ്രസ് വിരോധമാണ് കാരാട്ടിനെയും പിണറായി വിജയനെയും ഒന്നാക്കിയത്. കോൺഗ്രസിനോടു സ്നേഹമില്ല; എങ്കിലും, പണ്ടൊരു വിദേശയാത്രയിൽ തന്നെ ഒട്ടകപ്പാലു കുടിപ്പിച്ചതിലുണ്ടായ ചെറിയൊരു നീരസം മാറ്റിനിർത്തിയാൽ യച്ചൂരിയെ വി.എസ്.അച്യുതാനന്ദനു വലിയ ഇഷ്ടമായിരുന്നു. പല കമ്യൂണിസ്റ്റ് കാര്യങ്ങളിലും വിഎസിനെയും ഇ.ബാലാനന്ദനെയുമൊക്കെ കണ്ടുപഠിക്കണമെന്ന് ഹർകിഷൻ സിങ് സുർജിത്തും മറ്റും പണ്ടു നൽകിയ ഉപദേശവും പല കാരണങ്ങളാൽ പിണറായിശൈലിയോടുള്ള വിയോജിപ്പും യച്ചൂരിയിൽ വിഎസ് സ്നേഹം വളരാൻ കാരണമായി. ഡൽഹിയിൽ തനിക്കു യച്ചൂരിയുണ്ടെന്നത് വിഎസിനു വലിയ ധൈര്യമായിരുന്നു. 2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ യച്ചൂരി ജനറൽ സെക്രട്ടറിയാവില്ലെന്നു തോന്നിയപ്പോൾ
സീതാറാം യച്ചൂരിയുടെ അപ്രതീക്ഷിത മരണവും പ്രകാശ് കാരാട്ടിന്റെ പടിയിറക്കവും മറിക്കടക്കാൻ സിപിഎമ്മിന്റെ ഭാവി നിക്ഷേപമാണ് പൊളിറ്റ് ബ്യുറോയിലേക്കുള്ള വിജു കൃഷ്ണന്റെയും അരുൺ കുമാറിന്റെയും കടന്നുവരവ്. പാർട്ടി താത്വിക മുഖമായി ദേശീയതലത്തിൽ ഉയർത്തിക്കാട്ടുക ഇരുവരെയും ആയിരിക്കും. പ്രായോഗികതയ്ക്കൊപ്പം സൈദ്ധാന്തിക അടിത്തറയാണ് ഇരുവരുടെയും കൈമുതൽ. മാർക്സിസം, ലെനിനിസം അടിസ്ഥാനപ്പെടുത്തിയുള്ള ബഹുജന ഐക്യ മുന്നണി രൂപപ്പെടുത്തുന്നതിനും തൊഴിലാളി-കർഷക- വനിതാ-യുവജന-വിദ്യാർഥി ചേരിയെ കെട്ടിപ്പെടുക്കാനുള്ള സമീപനം സ്വീകരിക്കുന്നതിനും സിപിഎമ്മിനെ പുതിയ കാലത്ത് സൈദ്ധാന്തികമായി നയിക്കുക വിജുവും അരുണും ആയിരിക്കും.
ന്യൂഡൽഹി ∙ ‘അടവു നയമുണ്ടോ സഖാവേ, ഒരു ബദൽരേഖയുണ്ടാക്കാൻ’ എന്നു മനസ്സിൽപറഞ്ഞു പുഞ്ചിരിക്കുന്ന സീതാറാം യച്ചൂരിയുടെ അഭാവം പ്രകാശ് കാരാട്ടിനെ കുറച്ചല്ല അസ്വസ്ഥനാക്കുന്നത്.‘അതു പറഞ്ഞറിയിക്കാൻ എളുപ്പമല്ല. ഞങ്ങൾ 32 വർഷം പൊളിറ്റ്ബ്യൂറോയിൽ ഒരുമിച്ചു പ്രവർത്തിച്ചവരാണ്. കേന്ദ്ര കമ്മിറ്റിയിലും ഒരുമിച്ചാണ് എത്തിയത്, 1985–ൽ. അന്നു മുതൽ ഒരുമിച്ചുള്ളയാൾ പെട്ടെന്നൊരുനാൾ അപ്രത്യക്ഷനാകുന്നു. അതുമായി പൊരുത്തപ്പെടുക എളുപ്പമല്ല’– സിപിഎമ്മിന്റെ മധുര പാർട്ടി കോൺഗ്രസിനുള്ള തയാറെടുപ്പുകൾക്കിടെ മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ കാരാട്ട് പറഞ്ഞു.
തിരുവനന്തപുരം∙ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കമാകും. സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പേരിൽ സജ്ജീകരിച്ച സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് ആറിനു സംഘാടക സമിതി ചെയർമാൻ എം.വിജയകുമാർ പതാക ഉയർത്തും. വിദ്യാർഥി റാലിക്കു ശേഷം നാളെ 11നു പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ അധ്യക്ഷയാകും.
ന്യൂഡൽഹി∙ സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ– ഓർഡിനേറ്റർ ചുമതല താൽക്കാലികമായി മുതിർന്ന നേതാവ് പ്രകാശ് കാരാട്ടിന് നൽകാൻ തീരുമാനം. കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
ന്യൂഡൽഹി ∙ കടുത്ത ചുമയുണ്ടായിട്ടും ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതിരുന്ന സീതാറാം യച്ചൂരിയെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിലേക്കു പറഞ്ഞുവിട്ടത് താനായിരുന്നുവെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അമ്മ സോണിയ ഗാന്ധിയെ കാണാൻ വീട്ടിലെത്തിയ നേരത്ത് യച്ചൂരി ചുമയ്ക്കുന്നതു കേട്ടാണ് ആശുപത്രിയിൽ പോകണമെന്ന് നിർദേശിച്ചത്. ആശുപത്രിയിൽ പോകുന്നുണ്ടെന്ന് ഉറപ്പിക്കാൻ തന്റെ ഓഫിസിലുള്ളവരോടു നിർദേശിച്ചിരുന്നതായും അതായിരുന്നു അവസാന കൂടിക്കാഴ്ചയെന്നും രാഹുൽ പറഞ്ഞു. രാഷ്ട്രീയത്തിൽ എത്തിയ കാലം മുതൽ യച്ചൂരിയുമായി അടുപ്പമുണ്ടായിരുന്നു.
ന്യൂഡൽഹി ∙ എന്തു സാഹചര്യം വന്നാലും ബിജെപിയും ആർഎസ്എസുമായി സന്ധി ചെയ്യില്ലെന്ന് 100% ഉറപ്പുള്ള കമ്യൂണിസ്റ്റായിരുന്നു സീതാറാം യച്ചൂരിയെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. പലതരം സമ്മർദവും മറ്റുമുള്ള ഇക്കാലത്ത് സന്ധി ചെയ്യാനും വിട്ടുവീഴ്ച ചെയ്യാനും എളുപ്പമാണെന്നിരിക്കെ അതിനു നിന്നു കൊടുക്കാൻ യച്ചൂരി തയാറായിരുന്നില്ല. യച്ചൂരി ചെയ്തതു മുഴുവൻ രാജ്യതാൽപര്യത്തിനു വേണ്ടിയായിരുന്നു. കമ്യൂണിസ്റ്റ് സുഹൃത്തുക്കൾ അംഗീകരിച്ചാലും ഇല്ലെങ്കിലും യച്ചൂരിയുടെ പ്രഥമ പരിഗണന രാജ്യത്തിനായിരുന്നുവെന്നും അതിനു ശേഷമേ പാർട്ടിയുണ്ടായിരുന്നുള്ളുവെന്നും രാഹുൽ പറഞ്ഞു.
തിരുവനന്തപുരം∙ കേരളത്തിൽ നേരത്തേയുള്ളതല്ല, ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന പാർട്ടി സംവിധാനത്തെ ശക്തിപ്പെടുത്തിയത് സീതാറാം യച്ചൂരിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘പാർട്ടിയെ ഈ നിലയിൽ എത്തിക്കുന്നതിൽ അദ്ദേഹം നല്ല ഇടപെടൽ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ നേതാക്കളുമായും പ്രവർത്തകരുമായും നല്ല ബന്ധം സൂക്ഷിച്ചു. ഓരോ ജില്ലയിലെയും സഖാക്കളെ വ്യക്തിപരമായി അറിയുന്ന നേതാവായിരുന്നു സീതാറാം’. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അനുസ്മരിക്കുന്നതിനായി സിപിഎം സംഘടിപ്പിച്ച സർവകക്ഷി യോഗത്തിൽ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ കേളി കാലാസംസ്കാരിക വേദി രക്ഷാധികാരി സമിതി അനുശോചന യോഗം നടത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ തോൽവി സിപിഎം കേരളഘടകം ആഴത്തിൽ പരിശോധിക്കണമെന്നു നിഷ്കർഷിച്ച നേതാവായിരുന്നു അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. അതിനായി ഇവിടെ തിരുത്തൽ മാർഗരേഖ നടപ്പിൽ വരുത്തിയേ തീരൂ എന്ന് കേന്ദ്രനേതൃത്വം നിർദേശിച്ച കാര്യം ജൂലൈ 21,22 തീയതികളിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സെക്രട്ടറി എം.വി.ഗോവിന്ദൻ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. അതിന്റെ ഭാഗമായ പരിശോധനകളിൽ രാഷ്ട്രീയ കേന്ദ്രങ്ങൾക്കു താൽപര്യം ഉണർത്തുന്നതും ശ്രദ്ധേയവുമായ ഒരു വസ്തുത സംസ്ഥാന നേതൃത്വം കണ്ടെത്തി. കേരളത്തിലെ അഞ്ചു ലക്ഷത്തിലധികം പാർട്ടി അംഗങ്ങളിൽ 3,08,581 പേർ 2015നു ശേഷം പാർട്ടിയിൽ ചേർന്നവരാണ് എന്നതാണത്. അതായത്, പ്രതിപക്ഷത്തിരുന്ന അനുഭവംതന്നെ ഇല്ലാത്തവരാണ് സിപിഎമ്മിലെ
Results 1-10 of 282