Activate your premium subscription today
ന്യൂഡൽഹി ∙ ഏഴു പതിറ്റാണ്ടുമുൻപ് ജവാഹർലാൽ നെഹ്റു നിർദേശിച്ച സ്ഥലത്ത് കോൺഗ്രസ് പുതിയ ആസ്ഥാന മന്ദിരം തുറന്നു. പാർട്ടിയെ കൂടുതൽ കാലം നയിച്ച സോണിയ ഗാന്ധിയാണ് ‘ഇന്ദിരാഭവൻ’ എന്നു പേരിട്ട പുതിയ ഓഫിസ് മന്ദിരത്തിനു മുന്നിൽ പാർട്ടി പതാക ഉയർത്തിയും നാട മുറിച്ചും ഉദ്ഘാടനം ചെയ്തത്. 1952–ലെ പ്രവർത്തക സമിതി യോഗത്തിലാണ് കോട്ല റോഡിലെ സ്ഥലം നെഹ്റു നിർദേശിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു
ന്യൂഡൽഹി ∙ മുഖഛായ മാറ്റാൻ ലക്ഷ്യമിടുന്ന കോൺഗ്രസിന് ഇന്നു മുതൽ പുതിയ ആസ്ഥാന മന്ദിരം. രൂപീകരണത്തിന്റെ 140 വർഷത്തിനിടെ ഇത് ആറാമത്തെ ഓഫിസ്. 2009 ൽ 125–ാം വാർഷിക ആഘോഷവേളയിൽ പാർട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. സോണിയ തന്നെ ഇന്ന് ഉദ്ഘാടനവും നിർവഹിക്കും. രണ്ടേക്കർ സ്ഥലത്ത് 6 നിലകളിലായി മന്ദിരം പൂർത്തിയായി.
ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരമായ കോട്ല മാർഗ് റോഡ് 9 എയിലെ ‘ഇന്ദിര ഭവൻ’ 15ന് 10ന് സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. സോണിയ പാർട്ടി അധ്യക്ഷയായിരിക്കെയാണ് 2016–ൽ മന്ദിരനിർമാണം ആരംഭിച്ചത്.
സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഒരു വനിതയടക്കം 14 പേരാണു പ്രധാനമന്ത്രിക്കസേരയിലിരുന്നത് (രണ്ടുവട്ടം കാവൽ പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയ്ക്കു പുറമേ). ഇവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു 10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിങ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിലൊരാൾ പിന്നീടു മൻമോഹനെ വിശേഷിപ്പിച്ചത് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നാണ്. എന്നാൽ, 2009ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുപിഎ (ഐക്യ പുരോഗമന സഖ്യം) അധികാരം നിലനിർത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ രാജാവ് എന്നു വിശേഷിപ്പിച്ചു. 1990കളിൽ ധനമന്ത്രി എന്ന നിലയിൽ മൻമോഹൻ പേരെടുത്തിരുന്നു. പ്രധാനമന്ത്രിയായപ്പോൾ ജനപ്രീതി ഉയർന്നതേയുള്ളൂ. നരേന്ദ്ര മോദിക്കു മുൻപുള്ള രണ്ടു പ്രധാനമന്ത്രിമാരെ - ജവാഹർലാൽ നെഹ്റുവിനെയും മൻമോഹനെയും - കഴിവില്ലാത്തവരായി ചിത്രീകരിക്കുന്നതിൽ ബിജെപി എപ്പോഴും വ്യാപൃതരാണെങ്കിലും സൗമ്യഭാഷിയായ മൻമോഹൻ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ബിംബമായാണു നിലകൊള്ളുന്നത്. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ ഇന്ത്യയുടെ ആണവരംഗത്തെ ഒറ്റപ്പെടലിനു വിരാമമിട്ടു
ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ നിഗംബോധ് ഘട്ടിൽ നടക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൂർണ സൈനിക ബഹുമതികളോടെ ശനിയാഴ്ച രാവിലെ 11.45നാണു സംസ്കാര ചടങ്ങുകൾ. ഡൽഹി മോത്തിലാൽ നെഹ്റു മാർഗിലുള്ള വസതിയിലാണ് ഇപ്പോൾ മൃതദേഹം. ഒട്ടേറെപ്പേർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. നാളെ രാവിലെ എട്ടു മണിക്ക് എഐസിസി ആസ്ഥാനത്ത് പൊതുദർശനം ആരംഭിക്കും. ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ആദരാഞ്ജലി അർപ്പിക്കാം.
വിക്ടർ ഹ്യൂഗോയുടെ പ്രശസ്തമായ വാചകം, ‘ശരിയായ സമയത്തുണ്ടാകുന്ന ഒരാശയത്തെ തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല’, ഉദ്ധരിച്ചുകൊണ്ട് 1991 ജൂലൈ 24ന് ഡോ. മൻമോഹൻ സിങ് പാർലമെന്റിനെ സാക്ഷിയാക്കി ഇങ്ങനെ പ്രസ്താവിച്ചു. ‘‘ഒരു ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിച്ചുയരുന്നത് അത്തരമൊരു ആശയമാണെന്ന് എനിക്ക് തോന്നുന്നു. ലോകം മുഴുവൻ ഇത് ഉച്ചത്തിലും വ്യക്തവുമായി കേൾക്കട്ടെ. ഇന്ത്യ ഉണർന്നു കഴിഞ്ഞു. നമ്മൾ വിജയിക്കും, നമ്മൾ മറികടക്കും’’. ഇന്ത്യൻ വിപണി ലോകത്തിനു മുൻപാകെ തുറന്നു കൊടുത്ത വിപ്ലവകരമായ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അന്നത്തെ ധനമന്ത്രിയായിരുന്ന അദ്ദേഹം. 2004 മുതല് 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു. രാജ്യത്തിന്റെ തലക്കുറി തന്നെ തിരുത്തിക്കുറിച്ച അനേകം നടപടികളുടെ ചരിത്രവും പേറിയാണ് തന്റെ 92–ാം വയസിൽ അദ്ദേഹം കടന്നു പോകുന്നത്. ‘ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനുമായ, തികച്ചും അസാധാരണമായ മാന്യതയുമുള്ള വ്യക്തി’ എന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയുടെ ഈ മുൻ പ്രധാനമന്ത്രിയെക്കുറിച്ച് തന്റെ ആത്മകഥയിൽ കുറിച്ചത്.
തൃശൂർ ∙ തനിക്ക് ഏറെ പ്രിയപ്പെട്ട മാധവൻ അങ്കിളിനെ കാണാൻ രാഹുലെത്തി. ഇതുവരെ പുഞ്ചിരിയോടെ മാത്രം താൻ കണ്ടിട്ടുള്ള ആ മുഖത്തേക്കു നോക്കി അൽപനേരം നിന്നു. കണ്ണടച്ചു കൈകൂപ്പി പ്രാർഥിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി പി.പി. മാധവന്റെ (71) അന്ത്യോപചാര ചടങ്ങുകളിലാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സജീവ സാന്നിധ്യമായത്.
ന്യൂഡൽഹി ∙ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപി പാളയത്തിലേക്കു പോകുന്നതിനെക്കുറിച്ച് സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി പി.പി. മാധവൻ നേരത്തേ അറിഞ്ഞിരുന്നു. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി വിവരം പങ്കിട്ടു; ചവാന്റെ നീക്കം തടയാൻ പാർട്ടി ശ്രമിച്ചു. അപ്പോഴേക്കും ബിജെപി ചവാനുമായി ധാരണയിലെത്തി.
ന്യൂഡൽഹി∙ കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി മലയാളി പി.പി.മാധവൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വീട്ടിൽവച്ചു കുഴഞ്ഞുവീണ മാധവനെ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ന്യൂഡൽഹി∙ നെഹ്റു കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സുതുറന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. തന്റെ രാഷ്ട്രീയ ജീവിതം പടുത്തുയർത്തിയതും ഇല്ലാതാക്കിയതും നെഹ്റു കുടുംബമാണെന്ന് മണിശങ്കർ പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി തനിക്ക് സോണിയ ഗാന്ധിയെ കാണാൻ സാധിക്കുന്നില്ലെന്നും വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
Results 1-10 of 552