Activate your premium subscription today
തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് പ്രസംഗം നീണ്ടത് രണ്ടര മണിക്കൂർ. ധനമന്ത്രിയായ കെ.എൻ. ബാലഗോപാലിന്റെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗമായിരുന്നു ഇത്. ഇതിനു മുൻപ് നാലു ബജറ്റുകളാണ് ബാലഗോപാൽ അവതരിപ്പിച്ചത്. മുൻഗാമികളെ അപേക്ഷിച്ചു കവിതകളോ മഹാ ഉദ്ധരണികളോ ഇല്ലാതെ കാച്ചിക്കുറുക്കി ബജറ്റ് അവതരിപ്പിക്കുന്നതാണ് ബാലഗോപാലിന്റെ ശൈലി. അതിനാൽ ഒന്നര മണിക്കൂറിനപ്പുറം ബജറ്റ് പ്രസംഗം നീളുമെന്നു നിയമസഭാംഗങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെ പല ഭാഗങ്ങളും അദ്ദേഹം വായിക്കാതെയും വിട്ടു. ഇതുകൂടി വായിച്ചിരുന്നെങ്കിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് പ്രസംഗമാകുമായിരുന്നു ഇത്തവണത്തേത്.
തിരുവനന്തപുരം∙ കിഫ്ബി പദ്ധതികൾക്ക് ടോളോ യൂസർഫീസോ ഏർപ്പെടുത്തുന്നത് പരിഗണനയിലില്ലെന്നു ധനമന്ത്രിയായിരിക്കെ നിയമസഭയിൽ വ്യക്തമാക്കിയ ഡോ.തോമസ് ഐസക് അതു തിരുത്തി. കാലം മാറിയതനുസരിച്ച് നിലപാട് മാറ്റി മുന്നോട്ടു പോകണമെന്നും ഇപ്പോൾ ടോൾ പിരിക്കുകയേ വഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം∙ കിഫ്ബി 50 കോടിക്കു മുകളില്‍ ചെലവിട്ടു പണിയുന്ന റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്ബി മോഡലിനെ തകര്‍ക്കാന്‍ കേന്ദ്രവും യുഡിഎഫും ശ്രമിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള ബദല്‍ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
കൊച്ചി∙ കേരള നോളജ് മിഷൻ ഉപദേശകനായി തോമസ് ഐസക്കിനെ നിയമിച്ചതിനെതിരെ പരാതി നൽകിയ പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശം. ഇന്നു ഹർജി പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് ഈ നിർദേശം നൽകിയത്.
തിരുവല്ല പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഡോ. തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ഒരുവിഭാഗം നേതാക്കൾ പ്രവർത്തിച്ചന്ന് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി പ്രവർത്തന റിപ്പോർട്ട്. മുൻ ഏരിയ സെക്രട്ടറിയും ഒരുവിഭാഗം നേതാക്കളും സംസ്ഥാന നേതൃത്വത്തിന് എതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
‘‘ആ പോയ എംഎൽഎ ആരാണ്?’’ ‘‘എനിക്കറിയില്ല, 140 എംഎൽഎമാരും ഇപ്പോൾ ഇവിടെയുണ്ട്. അവരിൽ ആരെങ്കിലും ആകും!’’ ഏതാനും ദിവസങ്ങൾക്കു മുൻപ് ചെറുതുരുത്തിയിലെ നാട്ടുകവലയിലാണ് ഇത് നടക്കുന്നത്. പാഞ്ഞു പോകുകയാണ് എംഎൽഎയുടെ കാർ. ജിജ്ഞാസ കൊണ്ട് നാട്ടുകാരൻ കൂട്ടുകാരനോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ പോകുന്നു. ഇതേസമയം കുറച്ച് മാറി സ്റ്റേറ് കാർ കിടക്കുന്നതു കണ്ട് ചായക്കടയിൽ കയറിയ ആളെ സ്വീകരിച്ചത് പത്രം വായിച്ച് ചായ കുടിക്കുന്ന മന്ത്രി ഒ.ആർ. കേളു. യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി വീടു കയറിയവരിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉണ്ട്. ട്രോളി ബാഗും പോർവിളിയുമായി പാലക്കാടും താരപ്രഭയിൽ വയനാടും മുന്നേറുന്ന സമയത്ത് ചേലക്കരയിൽ ചർച്ച ഇങ്ങനെയൊക്കെ ആയിരുന്നു. മൂന്നു മുന്നണികളും വാശിയോടെ പൊരുതി. വിജയം എൽഡിഎഫിനാണ്. പക്ഷേ മൂന്നു മുന്നണികൾക്കും ചേലക്കര നൽകുന്ന സൂചനകൾ നിർണായകമാണ്. വയനാടും പാലക്കാടും നഷ്ടപ്പെട്ട എൽഡിഎഫിന് ആശ്വാസ ജയമാണ് ചേലക്കര. കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം രമ്യ മൂന്നിലൊന്നായി കുറച്ചുവെന്ന് കെ. സുധാകരൻ പറയുന്നത് വെറുതയല്ല. ബിജെപിയുടെ വോട്ടിന്റെ കണക്ക് പാലക്കാട് നിന്ന് എടുക്കുന്നവർ ചേലക്കരയിലെ വളർച്ച കാണാതെ പോകരുത്. ഉടുമുണ്ടിന്റെ ചേല് കരയിലാണെങ്കിൽ അതിന്റെ ഉറപ്പ് ഇഴയിലും ഇഴയടുപ്പത്തിലുമാണ്. ആശ്വാസ ജയം എൽഡിഎഫിന് നൽകിയത് മണ്ഡലത്തിൽ പാർട്ടിക്കുള്ള ഇഴയടുപ്പമായിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പൊരുതിയെങ്കിലും
കൊച്ചി∙ മസാല ബോണ്ട് കേസിലെ ഇ.ഡി സമൻസ് ചോദ്യംചെയ്ത് കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി മുൻപാകെ വാദം പൂർത്തിയായി. ജസ്റ്റിസ് ടി.ആർ. രവി ഹർജികൾ വിധി പറയാൻ മാറ്റി. വിദേശത്ത് മസാല ബോണ്ട് ഇറക്കിയതിൽ ‘ഫെമ’ നിയമ ലംഘനമുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതിൽ തെളിവെടുപ്പിനായാണു കിഫ്ബി അധികൃതർക്കും ഐസക്കിനും സമൻസ് അയച്ചത്.
തിരുവനന്തപുരം∙ ധനവകുപ്പ് ആവശ്യത്തിനു പണം വകുപ്പുകൾക്കു നൽകുന്നില്ലെന്നു പാർട്ടി യോഗങ്ങൾക്കുള്ളിലടക്കം ഉയർന്ന വിമർശനങ്ങൾക്കു തിരിച്ചടിയായി തോമസ് ഐസക്കിന്റെ കാലത്തെ ചെലവിന്റെയും ഇൗ സർക്കാരിന്റെ കാലത്തെ ചെലവിന്റെയും താരതമ്യ കണക്കുമായി മന്ത്രി കെ.എൻ.ബാലഗോപാൽ. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷം ചെലവുകളെല്ലാം കുറച്ചെന്നും ഒന്നും നൽകുന്നില്ലെന്നുമുള്ള ചിലരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ ജനമനസ്സ് മനസ്സിലാക്കുന്നതില്‍ സിപിഎമ്മിന് വീഴ്ച പറ്റിയെന്നും വോട്ടര്‍മാരുടെ മനോഭാവത്തിലെ മാറ്റങ്ങള്‍ വായിക്കാൻ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. സിപിഎമ്മിന് ജനങ്ങളുമായുള്ള ജീവൽബന്ധം നഷ്ടമായെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ജനങ്ങളുടെ കുഴപ്പം അല്ല, പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ വീഴ്ചയാണു പരാജയത്തിനു കാരണം. തെറ്റ് തിരുത്തും,
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ പിണറായി സർക്കാരിന്റെ മുൻഗണനകളിൽ തിരുത്തൽ വേണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ മുൻപില്ലാത്തവിധമാണ് ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളിൽ വർധന വരുത്തിയത്.
Results 1-10 of 409