Activate your premium subscription today
ആലപ്പുഴ ∙ തോമസ് കെ. തോമസിനെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ആവശ്യം. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും പ്രതിനിധികൾ പൊതുചർച്ചയിൽ ആവശ്യപ്പെട്ടു. ഒരു സ്വാധീനവുമില്ലാത്ത എൻസിപിക്ക് ഇനിയും സീറ്റ് നൽകരുത്. സിപിഎമ്മിനു 17 രക്തസാക്ഷികളുള്ള നാടാണ് കുട്ടനാട്. അവിടെ പാർട്ടിക്ക് സ്ഥാനാർഥിയെ വേണം.
തിരുവനന്തപുരം ∙ എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന എൻസിപിയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തള്ളി. ഈ ആവശ്യവുമായി കഴിഞ്ഞ ദിവസം തോമസ് കെ.തോമസ് മുഖ്യമന്ത്രിയെ കണ്ടു. എന്നാൽ പഴയ നിലപാടിൽ മാറ്റം വരുത്തുമെന്ന സൂചന മുഖ്യമന്ത്രി നൽകിയില്ല. ഇതോടെ തുടർനടപടി തീരുമാനിക്കാനായി ഈ മാസം നാലിന് കൊച്ചിയിൽ നേതൃയോഗം എൻസിപി വിളിച്ചുചേർത്തു.
കോട്ടയം ∙ കോഴ വിവാദത്തിൽ കുടുങ്ങി മന്ത്രിസ്ഥാനത്തേക്കുള്ള കാത്തിരിപ്പ് നീളവെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തോമസ് കെ. തോമസ്. തിങ്കളാഴ്ച വൈകീട്ട് 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നം, റോഡ് വികസനം എന്നിവയുമായി ബന്ധപ്പെട്ടാണ് തോമസ് കെ.തോമസ് മുഖ്യമന്ത്രിയെ കാണാനായി അപ്പോയ്മെന്റ് വാങ്ങിയത്.
തിരുവനന്തപുരം∙ എൻസിപിയിലെ മന്ത്രിസ്ഥാന തർക്കം പാർട്ടിക്ക് കീറാമുട്ടിയായി. മന്ത്രിസ്ഥാനം കിട്ടിയേ തീരൂവെന്ന് തോമസ് കെ.തോമസ് എംഎൽഎ ഇന്നലെയും ആവർത്തിച്ചു. എന്നാൽ തോമസിനു വേണ്ടിയുള്ള
തിരുവനന്തപുരം∙ എൻസിപിയിലെ മന്ത്രിമാറ്റ ചർച്ചയിൽ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയെ രൂക്ഷമായി വിമർശിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ. തോമസ്.കെ.തോമസിനെ തനിക്കെതിരായ പരിചയാക്കാനുള്ള നീക്കമാണ് പി.സി.ചാക്കോ നടത്തുന്നതെന്ന് ശശീന്ദ്രൻ ആരോപിച്ചു. ഇതോടെ എൻസിപിയിലെ തർക്കം പരസ്യമായി തന്നെ മന്ത്രി സമ്മതിച്ചു.
തിരുവനന്തപുരം∙ മന്ത്രിസ്ഥാനം പോകാതെ കാക്കാന്‍ എ.കെ.ശശീന്ദ്രനും മന്ത്രിയായേ അടങ്ങൂ എന്ന വാശിയില്‍ തോമസ് കെ.തോമസും കളംനിറഞ്ഞാടുമ്പോള്‍ എന്‍സിപിയില്‍ മന്ത്രിക്കസേരയ്ക്കായി മാസങ്ങളായി നീളുന്ന പോരിന് ചൂടേറുന്നു. പാര്‍ട്ടി തീരുമാനിച്ചിട്ടും തോമസിനെ മന്ത്രിയാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് കാട്ടുന്ന അലംഭാവം മറികടക്കാന്‍ സിപിഎം ദേശീയ നേതൃത്വത്തെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് എന്‍സിപി.
ന്യൂഡൽഹി ∙ തോമസ് കെ. തോമസിന്റെ മന്ത്രിപദവി വിഷയത്തിൽ തീരുമാനമെടുക്കാനാകാതെ എൻസിപി ദേശീയ നേതൃത്വം. വിഷയത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും സിപിഎം ദേശീയ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ടിന്റെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല. തോമസ് കെ. തോമസ് ഇന്നു വീണ്ടും പവാറിനെ കാണും. ഇതിനിടെ ഡൽഹി ചർച്ചകളിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അതൃപ്തി അറിയിച്ചുവെന്നാണു വിവരം.
കോട്ടയം∙ മന്ത്രിമാറ്റ ചർച്ച നടത്താൻ ശരദ് പവാറും സിപിഎം കോഡിനേറ്റർ പ്രകാശ് കാരാട്ടും തീരുമാനിച്ചത് വ്യാഴാഴ്ചയെന്ന് എൻസിപി വൃത്തങ്ങൾ. ശരദ് പവാറിന്റെ 84ാം ജന്മദിനത്തിന് ആശംസ അറിയിക്കാൻ വസതിയിലെത്തിയ കാരാട്ടിനോട് കേരളത്തിലെ മന്ത്രിമാറ്റവും പ്രതിസന്ധികളും പവാർ അറിയിക്കുകയായിരുന്നു. ജന്മദിനമായതിനാൽ കൂടുതൽ ചർച്ചകൾ അന്ന് വേണ്ടെന്ന് തീരുമാനിച്ചു. പകരം ഉചിതമായൊരു ദിവസം ചർച്ച നടത്താൻ തീരുമാനിച്ച് ഇരുവരും പിരിഞ്ഞു. പിന്നാലെയാണ് ഇന്ന് വൈകിട്ടോടെ പ്രകാശ് കാരാട്ട് ശരദ് പവാറിന്റെ വീട്ടിലെത്തിയത്. ശരദ് പവാറും പി.സി. ചാക്കോയുമാണ് കാരാട്ടിനോട് സംസാരിച്ചത്. ഈ സമയം വസതിയിൽ ഉണ്ടായിരുന്നെങ്കിലും കാരാട്ടുമായുള്ള സംഭാഷണത്തിൽ തോമസ് കെ.തോമസിനെ നേതാക്കൾ ഒപ്പം കൂട്ടിയില്ല.
തിരുവനന്തപുരം/ ന്യൂഡൽഹി∙ എന്‍സിപി.യിലെ മന്ത്രിമാറ്റത്തിൽ ഇന്നും തീരുമാനമായില്ല. ശശീന്ദ്രനെ മന്ത്രി പദവിയിൽ നിന്നും മാറ്റേണ്ട ആവശ്യകത ശരദ് പവാറും പി.സി. ചാക്കോയും പ്രകാശ് കാരാട്ടിനെ അറിയിച്ചു. പ്രകാശ് കാരാട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നാണ് തോമസ് കെ. തോമസിന്റെ പ്രതീക്ഷ. തോമസ് കെ.തോമസ് നാളെ വീണ്ടും ശരദ് പവാറിനെ കാണും. ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നതായി തോമസ് കെ. തോമസ് പറഞ്ഞു.
തിരുവനന്തപുരം ∙ തോമസ് കെ.തോമസുമായി അഭിപ്രായ വ്യത്യാസമല്ല, വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. താനിപ്പോൾ നോട്ടപ്പുള്ളിയാണെന്നും പാർട്ടി ഉണ്ടെങ്കിലേ തോമസും ശശീന്ദ്രനും ഉള്ളൂവെന്നും തോമസ് കെ.തോമസിന്റെ മറുപടി. എല്ലാവർക്കും എല്ലാക്കാലത്തും ഒരേ സ്ഥാനത്തിരിക്കാൻ പറ്റില്ലെന്നും തോമസ് കൂട്ടിച്ചേർത്തു. കൂറുമാറ്റ കോഴ ആരോപണത്തിനു ശേഷം ശശീന്ദ്രനും തോമസും ആദ്യമായി ഒരുമിച്ച എൻസിപി ജില്ലാ പ്രവർത്തക സമ്മേളന വേദിയിലായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.
Results 1-10 of 69