Activate your premium subscription today
ചെന്നൈ∙ 2026 നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ അരയും തലയും മുറുക്കുകയാണ് തമിഴ്നാട്ടിലെ മുന്നണികൾ. അധികാരം നിലനിർത്താൻ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗസീവ് അലയൻസ് വമ്പൻ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ നടത്തും. 2026ലെ പൊങ്കൽ തമിഴ്നാട്ടിലെ വിവിധ മുന്നണികൾക്ക് ഇക്കുറി
ചെന്നൈ ∙ പരസ്പരം അടുക്കാൻ മടിച്ചു നിൽക്കുന്ന പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുകൂട്ടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിൽ നടത്തിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശക്തിപ്രകടനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാമുന്നണിയുടെ ‘പവർഹൗസായി’ തമിഴ്നാടിനെ മാറ്റിയ അതേ ആവേശത്തോടെയാണു മണ്ഡല പുനർനിർണയ വിഷയത്തിലെ പോരാട്ടവും സ്റ്റാലിൻ നയിക്കുന്നത്.
ചെന്നൈ ∙ വേഗം കുട്ടികൾക്കു ജന്മം നൽകണമെന്നു നവദമ്പതികളോടു തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഇക്കാര്യം നേരത്തേ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണു മകൻ ഉദയനിധിയും സമാന പരാമർശം നടത്തിയത്. ഒരുപാട് കുട്ടികൾ വേണ്ടെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽ സമൂഹ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ∙സനാതന ധർമ പരാമർശത്തിന്റെ പേരിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ പുതിയ കേസുകൾ റജിസ്റ്റർ ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം തുടരുമെന്നും വ്യക്തമാക്കി. ബിഹാറിൽ പുതിയ എഫ്ഐആർ ഫയൽ ചെയ്തതോടെയാണു കോടതി ഇടപെട്ടത്. നിരുത്തരവാദപരമായ വാക്കുകൾക്ക് ഉദയനിധിയെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കുറ്റപ്പെടുത്തിയെങ്കിലും കേസിന്റെ മെറിറ്റ് അല്ല നിലവിൽ പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിദ്വേഷ പ്രസംഗ കേസുകൾക്കൊപ്പം പരിഗണിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഏപ്രിൽ 21നു കേസ് വീണ്ടും കേൾക്കും.
തിരുവനന്തപുരം ∙ സനാതന ധര്‍മത്തെ ശിവിഗിരിയുടെ പുണ്യഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധിക്ഷേപിച്ചെന്നു മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്. ഇതിലൂടെ ശ്രീനാരായണീയരെ അവഹേളിക്കുകയാണു മുഖ്യമന്ത്രി ചെയ്തത്. സനാതന ധർമം വെറുക്കപ്പെടേണ്ടതെന്ന ഉള്ളടക്കമാണ് പിണറായി സമ്മേളനവേദിയിൽ നടത്തിയ പ്രസംഗത്തിനുള്ളത്. സനാതനധര്‍മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് എന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയുടെ തുടര്‍ച്ചയാണ് പിണറായിയുടെ പ്രസ്താവന. പരിശുദ്ധ ഖുർആനെ കുറിച്ചോ മറ്റേതെങ്കിലും വിശ്വാസധാരയെ കുറിച്ചോ ഇതുപോലെ പറയാൻ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ?
ചെന്നൈ ∙ മക്കൾ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ഇന്ത്യ. ദക്ഷിണേന്ത്യയിൽ മക്കൾ രാഷ്ട്രീയം മൂന്നാം തലമുറയിലേക്ക് കടന്നിരിക്കുകയാണ്. മക്കൾ രാഷ്ട്രീയത്തിന്റെ വാഴ്ചയും വീഴ്ചയും കണ്ട വർഷം കൂടിയാണ് 2024. കരുണാനിധി കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ ഉദയനിധി തമിഴ്നാട് ഉപമുഖ്യമന്ത്രിയായതും
ചെന്നൈ ∙ അണ്ണാ സർവകലാശാല കാംപസിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഡിഎംകെയുടെ സജീവ പ്രവർത്തകനെന്ന ആരോപണവുമായി ബിജെപി. അറസ്റ്റിലായ പ്രതി ജ്ഞാനശേഖർ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലെ എക്സിൽ കുറിച്ചു. ‘ഷെയിം ഓൺ യു സ്റ്റാലിൻ’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
കോഴിക്കോട് ∙ ഭാഷയും സംസ്കാരവും സാഹിത്യവും സ്വത്വവും നിലനിർത്താനുള്ള പോരാട്ടത്തിൽ കേരളവും തമിഴ്നാടും ഒറ്റക്കെട്ടായി നിൽക്കണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഇരു സംസ്ഥാനങ്ങളും ഫാഷിസത്തോടും വർഗീയതയോടും സന്ധി ചെയ്യാത്തവരാണെന്നും മലയാള മനോരമ ഹോർത്തൂസ് വേദിയിൽ സംസാരിക്കവേ ഉദയനിധി പറഞ്ഞു.
ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ പിന്തുണ തേടി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ മനോരമ ഹോർത്തൂസിൽ.
തമിഴ്നാട് പോലെത്തന്നെ, എന്റെ സ്വന്തം വീട് പോലെത്തന്നെ തോന്നുന്ന ഇടമാണ് കേരളം. ഭാഷയും സാഹിത്യവുമെല്ലാം ചേർന്നാണ് തമിഴ്നാടിന്റെ രാഷ്ട്രീയപരവും സാമൂഹികപരവുമായ ഭൂമികയെ പരുവപ്പെടുത്തിയെടുത്തത്. സാഹിത്യം, ഭാഷ, രാഷ്ട്രീയം എന്നിവ വച്ചു നോക്കുമ്പോൾ കേരളത്തിനും തമിഴ്നാട്ടിനും പൊതുവായ ഒരുപാട് കാര്യങ്ങളുമുണ്ട്. ദ്രാവിഡ ആചാര്യൻ പെരിയാർ 1924ൽ വൈക്കം സത്യഗ്രഹത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള ടി.എം. നായരാണ് തമിഴ്നാട്ടിൽ സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷനു തുടക്കം കുറിച്ചത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആചരിക്കാൻ കേരളത്തിലും തമിഴ്നാട്ടിലും സർക്കാർതലത്തിൽത്തന്നെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഫാഷിസം നിറഞ്ഞ, വർഗീയത നിറഞ്ഞ നയങ്ങളെ മാറ്റി നിർത്തുന്നതിൽ ഒരുപോലെ പ്രവർത്തിച്ച രണ്ട് സംസ്ഥാനങ്ങൾ കൂടിയാണ് തമിഴ്നാടും കേരളവും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾ എന്തുകൊണ്ടാണ് ഫാഷിസത്തിനെതിരെ ഇത്ര ശക്തമായി നിലകൊള്ളുന്നത്? ഇവിടങ്ങളിലുള്ള അടിയുറച്ച പുരോഗമനപരമായ രാഷ്ട്രീയമാണ് അതിനു കാരണം. ദേശീയതയേയും ശാസ്ത്രീയതയേയും പ്രോത്സാഹിപ്പിക്കുന്നതാണ് തമിഴ് സാഹിത്യം. തമിഴെന്നത് ആശയവിനിമയത്തിനുള്ള ഒരു ഭാഷ മാത്രമായിരുന്നില്ല, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനിടെ, അംഗീകാരവും അന്തസ്സും സ്വാതന്ത്ര്യവും തേടുന്ന ഒരു വിഭാഗത്തിന്റെ ശബ്ദമായിരുന്നു അത്.
Results 1-10 of 110