Activate your premium subscription today
തിരുവനന്തപുരം ∙ നയപ്രഖ്യാപന പ്രസംഗത്തില്‍ ആവര്‍ത്തന വിരസതയും നയമില്ലായ്മയുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തു പ്രഖ്യാപിച്ചാലും നടപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കേരളം. സംസ്ഥാനം ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് യാഥാർഥ്യം. സാമ്പത്തിക പ്രതിസന്ധി മാറിയാലേ റേഷന്‍ പ്രതിസന്ധി തീര്‍ക്കാന്‍ സാധിക്കൂവെന്നാണ് ഭക്ഷ്യ മന്ത്രി പറഞ്ഞത്. രൂക്ഷമായ വിലക്കയറ്റം ഉണ്ടാകുമ്പോള്‍ വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സിവില്‍ സപ്ലൈസ് കോര്പറേഷന് ദയനീയമായി പരാജയപ്പെട്ടുവെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പറഞ്ഞ ആ 63 നിയമസഭാ സീറ്റുകൾ ഏതെന്ന ചർച്ചയിൽ കോൺഗ്രസ്. പറഞ്ഞതു പൂർത്തിയാക്കാൻ യോഗത്തിൽ സതീശനു കഴിഞ്ഞില്ല. പിന്നീട് ഇക്കാര്യം നേതാക്കളോടു വിശദീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. സർവേയുടെ അടിസ്ഥാനത്തിലല്ല, സമീപകാല
തിരുവനന്തപുരം∙ സംസ്ഥാന കോൺഗ്രസ് തലപ്പത്ത് കെ.സുധാകരനും വി.ഡി.സതീശനും വേണ്ടത്ര ഐക്യത്തോടെയും ഏകോപനത്തോടെയും പ്രവർത്തിക്കുന്നില്ലെന്ന് ഹൈക്കമാൻഡ്. സുധാകരനെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുമ്പോൾ സതീശൻ പിന്തുടരുന്ന കർക്കശ രീതി ചില ഘട്ടങ്ങളിലെങ്കിലും ഗുണകരമല്ലെന്ന വിലയിരുത്തലുണ്ട്.
തിരുവനന്തപുരം ∙ കോവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവന് രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണസംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി.
തിരുവനന്തപുരം ∙ സ്ത്രീ സുരക്ഷയെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ പ്രതികളെ ന്യായീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണ്. പട്ടാപ്പകല്‍ സ്ത്രീയെ അപമാനിച്ച സംഭവത്തെയാണ് മുഖ്യമന്ത്രി കാലുമാറ്റം എന്ന തരത്തില്‍ ലഘൂകരിക്കുന്നത്. ഈ സംഭവത്തെ ന്യായീകരിക്കുന്ന നിങ്ങള്‍ ചരിത്രത്തില്‍ അഭിനവ ദുശാസനന്‍മാരായി മാറും. ബഹളമുണ്ടാക്കുന്ന ഭരണപക്ഷാംഗങ്ങളെ നിയന്ത്രിക്കാന്‍ പറ്റുന്നില്ലെന്നു പറയുന്ന സ്പീക്കറാണ് പ്രതിപക്ഷ നേതാവിനോട് പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതെന്നും സതീശൻ പറഞ്ഞു.
തിരുവനന്തപുരം ∙ കെപിസിസിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തിന്മേൽ കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം തേടി. ഉന്നതനേതാക്കൾ തമ്മിലെ ഭിന്നത പരിഹരിക്കാനുള്ള നിർദേശങ്ങളും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ചോദിച്ചറിഞ്ഞു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡിനു റിപ്പോർട്ട് സമർപ്പിക്കും.
തിരുവനന്തപുരം∙ ഐക്യസന്ദേശം നൽകാനായി കെപിസിസിയിൽ നടത്താൻ എഐസിസി നിർദേശിച്ച സംയുക്ത വാർത്താസമ്മേളനം നടന്നില്ല. ഞായറാഴ്ചത്തെ രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുടെ സാന്നിധ്യത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ചേർന്ന് ഇന്നലെ വിശദീകരിക്കാനായിരുന്നു ധാരണ.
തിരുവനന്തപുരം∙ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കായി ഒരുദിവസംപോലും വിശ്രമമില്ലാതെയുള്ള പ്രവർത്തനം അനിവാര്യമാണെന്നും യോജിപ്പിന്റെ അന്തരീക്ഷം തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പാർട്ടിയിൽ ചോദിക്കാനും പറയാനും ആളുണ്ടെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനതലത്തിലെ പുനഃസംഘടന അനാവശ്യ ചർച്ചയാക്കരുതെന്നും വേണ്ട നടപടികൾ നേതൃത്വം തീരുമാനിക്കുമെന്നും വ്യക്തമാക്കി.
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകിയത് നിയമസഭയിൽ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. സഭയ്ക്കകത്തും പുറത്തും വിഷയം ചർച്ചയാക്കാനാണു തീരുമാനം. സ്വകാര്യ കമ്പനിക്കു ബ്രൂവറി അനുവദിച്ചതിൽ വ്യാപക ക്രമക്കേടുണ്ടെന്നാരോപിച്ച്, ചോദ്യങ്ങളുമായി സർക്കാരിനെ കടന്നാക്രമിക്കുകയാണു ലക്ഷ്യം. ഡൽഹിയിലെ ഒയാസിസ് കമ്പനി മാത്രമേ ബ്രൂവറിക്ക് അപേക്ഷ നൽകിയിരുന്നുള്ളു എന്ന മന്ത്രി എം.ബി.രാജേഷിന്റെ പ്രതികരണവും പ്രതിപക്ഷം സർക്കാരിനെതിരെ തിരിക്കും.
തിരുവനന്തപുരം∙ പാലക്കാട് കഞ്ചിക്കോട്ട് എഥനോൾ പ്ലാന്റ് നിർമിക്കാൻ മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയ വിഷയത്തിൽ എക്സൈസ് മന്ത്രി സംസാരിക്കുന്നത് കമ്പനിയുടെ പ്രൊപ്പഗൻഡ മാനേജരെ പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷം ഇതുവരെ ചോദിച്ച ഒരു ചോദ്യത്തിനും മന്ത്രി ഉത്തരം നല്‍കിയിട്ടില്ല. അദ്ദേഹം ആദ്യദിവസം കമ്പനിയെ പുകഴ്ത്തിയാണ് സംസാരിച്ചത്. ഇതു പോലൊരു കമ്പനി വേറെയില്ലെന്നു പറഞ്ഞത് ആ കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെയാണ് മന്ത്രി സംസാരിച്ചത്.
Results 1-10 of 2272